Thursday, May 30, 2013

മുഖപ്രസംഗം May 30- 2013

മുഖപ്രസംഗം May 30- 2013

1. ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന (മാധ്യമം)
പൗരാവകാശ പുന$സ്ഥാപനത്തിനായിരിക്കും താന്‍ മുന്തിയ പരിഗണന നല്‍കുക എന്ന് വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേറിയ ബറാക് ഒബാമ ആഗോള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരിക്കുകയാണ്. തന്‍െറ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ കാലഘട്ടത്തിലെ മനുഷ്യാവകാശധ്വംസനങ്ങളുമായി വര്‍ധിത വീര്യത്തോടെ മുന്നോട്ടുപോകുന്ന അദ്ദേഹം കടുത്ത ആത്മവഞ്ചനയാണ് കാണിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബന്‍ തീരത്തെ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞ 11 വര്‍ഷമായി കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന 22 രാജ്യങ്ങളില്‍നിന്നുള്ള 166 മനുഷ്യ ജീവിതങ്ങളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകള്‍ പൗരാവകാശത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് ധാര്‍മികാവകാശമില്ല എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്നു.
2. മാരകരോഗബാധിതരെപെന്‍ഷന് കാത്തുനിര്‍ത്തരുത് (മാതൃഭൂമി)
രോഗചികിത്സയ്ക്കുള്ള സൗകര്യം പണമുള്ളവര്‍ക്ക് മാത്രമാകുന്ന സാഹചര്യമുണ്ടാകുന്നത് ഒരു സമൂഹത്തിനും അലങ്കാരമല്ല. നിര്‍ധനരായ മാരകരോഗബാധിതര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ രൂപംകൊണ്ടതുതന്നെ അത്തരം നല്ല ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ്. എന്നാല്‍, അതിന്ന് രോഗബാധിതരെ പെന്‍ഷനുവേണ്ടി കാത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് പാളിപ്പോയിരിക്കുകയാണ്. 'സര്‍ക്കാര്‍ ഉത്തരവുകളിറങ്ങുന്നത് ഒച്ചിന്റെ വേഗത്തില്‍' എന്ന ഇതുസംബന്ധിച്ചുള്ള വാര്‍ത്ത നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വരുത്തിവെക്കുന്ന കുറ്റകരമായ മെല്ലെപ്പോക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
3. നമ്മുടെ നഗരങ്ങള്‍ക്ക് ഇനി വേഗച്ചിറകുകള്‍ (മനോരമ)

കേരളത്തിന്റെ മറ്റൊരു വികസനസ്വപ്നം കൂടി യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികള്‍ക്കു തുടക്കമിടാന്‍ ഇനി kkകാര്യമായ തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം മോണോ റയിലിന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)മായി കണ്‍സല്‍റ്റന്‍സി കരാര്‍ ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

Wednesday, May 29, 2013

മുഖപ്രസംഗം May 29- 2013

മുഖപ്രസംഗം May 29- 2013

1. സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി (മാധ്യമം)
അതിവേഗം ബഹുദൂരം എന്നാണവകാശപ്പെടുന്നതെങ്കിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലവും മുടന്തിയാണ് നീങ്ങിക്കൊണ്ടിരുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സംസ്ഥാനം അഭിമുഖീകരിക്കുന്ന വന്‍ സമസ്യകളായ വൈദ്യുതിക്ഷാമം, വിലക്കയറ്റം, മാലിന്യക്കൂമ്പാരം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് പോലുള്ളവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എമര്‍ജിങ് കേരള എന്തു കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ രണ്ടോ മൂന്നോ എം.എല്‍.എമാരുടെ ഭൂരിപക്ഷമേ ഭരണപക്ഷത്തിനുള്ളൂ എന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്ന് തീര്‍ച്ച.
2. സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ - (മാതൃഭൂമി) 
കേരളത്തില്‍ സ്‌കൂള്‍ വര്‍ഷാരംഭമായതോടെ അധികൃതര്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണ്. എന്നാല്‍, സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പലേടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പലരും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അധികൃതര്‍ മുതിരാത്തത് ഈ സ്ഥിതി തുടരാന്‍ കാരണമാകുന്നുമുണ്ട്. 
3. കോഴിക്കോടന്‍ അഴിമതിക്കുഴല്‍ (മനോരമ)
മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുതന്നെ അഴിമതിയാല്‍ മലിനമായാലോ? കോഴിക്കോട് നഗരത്തിലെ മലിനജല ശുദ്ധീകരണ പദ്ധതിയുടെ പൈപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി വളര്‍ന്നു പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണിവിടെ. 

മുഖപ്രസംഗം May 28- 2013

മുഖപ്രസംഗം May 28- 2013

1. നടപ്പാതയിലെ കുരുതി  (മാധ്യമം)
കേരളം പോലെ ‘വികസിത’വും പൗരാവകാശത്തെപ്പറ്റി നാട്യങ്ങളുള്ളതുമായ ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാതിരുന്ന ഒരു ദുരന്തം ശനിയാഴ്ച കോഴിക്കോട്ടുണ്ടായി. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് അറുപതുകാരി ഓടയില്‍ വീണു മരിച്ചു. ശക്തമായ മഴമൂലം വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതിനാലാണ് അവര്‍ ആ വഴി നടക്കാനിടയായത്. നടപ്പാതയില്‍ സ്ളാബില്ലാത്ത ഭാഗമുള്ളത് വെള്ളമൊഴുക്കില്‍ കാണാനായില്ല. ഓടയില്‍ വീണതോടെ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരിടത്തുനിന്ന് മൃതദേഹം കിട്ടി. കിണാശ്ശേരി സ്വദേശിനി ആയിശാബി അവിചാരിതമായി അത്യാഹിതത്തില്‍ പെടുകയായിരുന്നുവെന്ന് നമുക്ക് പറഞ്ഞൊഴിയാം. എന്നാല്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്? നഗരവീഥിയില്‍ പെരുമഴയത്ത് നടപ്പാതയിലൂടെ നടന്നതോ അവരുടെ കുറ്റം? ഒരൊറ്റ മണിക്കൂര്‍ മഴപെയ്താല്‍ റോഡുകളും ഓടകളും നിറഞ്ഞൊഴുകുന്നതിലെ ആസൂത്രണമില്ലായ്മക്ക് സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു? അടുത്ത ചുവടില്‍ ജീവന്‍ പൊലിയുമെന്ന അവസ്ഥയിലേക്ക് നമ്മുടെ റോഡുകളും നടപ്പാതകളും എത്തിയതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും ഇല്ലാതെ, മൃതദേഹം വീണ്ടെടുക്കാന്‍ മഴ നിലക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് നഗര വികസനം ‘വളര്‍ന്ന ’ത് ഏതു ജനങ്ങള്‍ക്കുവേണ്ടിയാണ്?
2. മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോള്‍ (മാതൃഭൂമി)
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് കോഴിക്കോട് നഗരമധ്യത്തില്‍ ആയിഷബി എന്ന വീട്ടമ്മ ദാരുണമായി മരിക്കാനിടയായ സംഭവം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരിലും ഞെട്ടലുണ്ടാക്കും. മനുഷ്യനിര്‍മിത ദുരന്തമാണിത്. എത് നഗരത്തിലും കാലവര്‍ഷത്തിനു മുമ്പേ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോഴാണ് നമ്മുടെതന്നെ കെടുകാര്യസ്ഥതയുടെ ഇരകളായി ആയിഷബിയെപ്പോലുള്ള രക്തസാക്ഷികളുണ്ടാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അവകാശവാദങ്ങള്‍ ഉയരുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് ഓടയില്‍ വീണ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നാണംകെട്ടത്. മഴ തോര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായതെന്ന വാര്‍ത്ത ആരിലും അമ്പരപ്പുളവാക്കും. 
3. കൊടുംക്രൂരതയ്ക്ക് തടയിടണം (മനോരമ)
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം മാവോയിസ്റ്റുകളെ നേരിടുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ ബസ്തര്‍ മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭീകരമാണിത്. 

മുഖപ്രസംഗം May 27- 2013


മുഖപ്രസംഗം May 26- 2013


മുഖപ്രസംഗം May 25- 2013


മുഖപ്രസംഗം May 24- 2013


മുഖപ്രസംഗം May 23- 2013


മുഖപ്രസംഗം May 22- 2013


Tuesday, May 21, 2013

മുഖപ്രസംഗം May 21- 2013

മുഖപ്രസംഗം May 21- 2013


1. ചൊവ്വ വിളിക്കുന്നു (മാധ്യമം)
കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക. 
2. അട്ടപ്പാടിയില്‍ ഇനി കണ്ണീര്‍ വീഴരുത്  (മനോരമ)
പോഷകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷയവും അനുബന്ധ രോഗങ്ങളും ബാധിച്ചു മെലിഞ്ഞുണങ്ങിയ കുട്ടികള്‍ കേരളത്തിന്റെ ദുഃഖമായി മാറുന്നു.
3. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ (മാതൃഭൂമി)
സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അരലക്ഷത്തിലധികം, കൃത്യമായിപ്പറഞ്ഞാല്‍ 50679 പ്ലസ്‌വണ്‍ സീറ്റുകള്‍ ആരും പ്രവേശനം നേടാതെ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒഴിഞ്ഞു കിടന്ന കാര്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ല എന്ന ന്യായം പറഞ്ഞ് അനുവദിക്കാന്‍ പോകുന്നു. ഭൂരിഭാഗം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലായിരിക്കും. മാത്രമല്ല അധികബാച്ചുകള്‍ അനുവദിക്കാനും നീക്കമുണ്ട്. ഇത്രയധികം സ്‌കൂളുകളും സീറ്റുകളും ആവശ്യമുണ്ടോയെന്ന് ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയദാനത്തിന് പുറപ്പെടുന്നത്.

Monday, May 20, 2013

മുഖപ്രസംഗം May 20- 2013

മുഖപ്രസംഗം May 20- 2013

1. പൊരുത്തക്കേടുകളോട് പൊരുതിനില്‍ക്കാനാവാതെ (മാധ്യമം)
കടുത്ത വര്‍ഗീയതയിലും പരമത വിദ്വേഷത്തിലും ഊട്ടിയെടുക്കപ്പെട്ടതാണ് സംഘ്പരിവാറും അതിനകത്തെ അനുബന്ധ ഘടകങ്ങളുമെല്ലാം. അതിന്‍െറ അധികാരരാഷ്ട്രീയ മുഖമായ ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നും നാട് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ ഗതിയറിഞ്ഞ് പാറ്റാനറിയുന്ന മിടുക്കില്‍ ഇടക്ക് മതേതരത്വത്തിന്‍െറയും ന്യൂനപക്ഷാനുഭാവത്തിന്‍െറയും വികസനപ്രേമത്തിന്‍െറയുമൊക്കെ പുറംപൂച്ചില്‍ ഒളിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറുണ്ട്. അവസരമൊത്തു വരുമ്പോള്‍ ഈ പൂച്ചില്‍നിന്നു പുറത്തുചാടാനും ബി.ജെ.പിക്ക് അറിയാം. വര്‍ഗ, വംശവൈരത്തിന്‍െറ മാത്രം അടിത്തറയില്‍ വികസിച്ചുവന്ന ഒരു പാര്‍ട്ടിയുടെ സ്വാഭാവികപരിണതിയാണ് ഈ നിലപാടില്ലാ കണ്ടംചാട്ടങ്ങള്‍. രാജ്യാധികാരം പരമലക്ഷ്യമായി കാണുന്ന പാര്‍ട്ടിയുടെ രാജനൈതികത സംബന്ധിച്ച വാചകമടിക്ക് അധരത്തിനപ്പുറം ആയുസ്സില്ലെന്ന് ഭരണ-പ്രതിപക്ഷ സ്ഥാനങ്ങളിലിരുന്ന് പാര്‍ട്ടി തെളിയിച്ചതാണ്.
2. നോക്കുകൂലി വാഴുന്നു; നിയമം നോക്കുകുത്തി (മനോരമ)
നോക്കുകൂലി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കു നോക്കുകുത്തിയുടെ വിലപോലുമില്ലാതായി. നിയമങ്ങളുടെ സംരക്ഷണമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘടിതശക്തി ഭയന്ന് അവര്‍ ചോദിക്കുന്ന പണം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. 

Sunday, May 19, 2013

മുഖപ്രസംഗം May 19- 2013

മുഖപ്രസംഗം May 19- 2013

1. അശാന്തന്‍ (മാധ്യമം)
മലയാളത്തിന്‍െറ മുഖശ്രീയെന്നൊക്കെയായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയപ്പോള്‍ ശാന്തകുമാരന്‍ ശ്രീശാന്തിന് മലയാളമാധ്യമങ്ങളിട്ട പേര്. കളിക്കളത്തില്‍ പക്ഷേ, കോങ്കണ്ണുള്ളവള്‍ക്ക് മീനാക്ഷി എന്നു പേരിട്ട പോലെയായി കാര്യങ്ങള്‍. കളിമൈതാനങ്ങളില്‍ ശാന്തകുമാരന്‍ ശ്രീശാന്ത് എന്നും അശാന്തി വിതച്ചു. എതിരാളികള്‍ക്കു നേരെ കണ്ണുരുട്ടി. വിക്കറ്റെടുക്കുമ്പോഴൊക്കെ കോപ്രായങ്ങള്‍ കാട്ടി. ഓരോ പന്തിലും അലറിവിളിച്ച് അമ്പയര്‍മാരുടെ പിഴ വാങ്ങി. ഒടുവില്‍ ഹര്‍ഭജന്‍ സിങ് കരണക്കുറ്റിക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അവന് കിട്ടേണ്ടതു കിട്ടിയെന്ന് പറഞ്ഞവരായിരുന്നു ഏറെയും. വെറുക്കപ്പെട്ടവനായി മാറാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. അങ്ങനെയിരിക്കെയാണ് കോഴ വിവാദം വരുന്നത്. സംഖ്യാജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ശ്രീശാന്തിന് കാലം കണ്ടകശ്ശനിയായിരിക്കും. കളിക്കളത്തില്‍നിന്നും കരിയറില്‍നിന്നും ബിസിനസില്‍നിന്നും ഇപ്പോള്‍ ക്ളീന്‍ബൗള്‍ഡ്.

മുഖപ്രസംഗം May 18- 2013

മുഖപ്രസംഗം May 18- 2013

1. മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ ദു:സ്ഥിതി (മാധ്യമം) 
എല്‍.ടി.ടി.ഇയെ നിശ്ശേഷം അടിച്ചമര്‍ത്തി വിഘടനവാദത്തിന്‍െറ അടിവേരറുത്ത ശ്രീലങ്കയില്‍, തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച പരാതികള്‍ രാഷ്ട്രാന്തരീയ തലത്തില്‍ സജീവമായിരിക്കെ മറ്റൊരു വശത്ത് മൊത്തം ജനസംഖ്യയുടെ 9.7 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷവും അരക്ഷിതബോധത്തിലേക്കും അശാന്തിയിലേക്കും തള്ളിയിടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

Thursday, May 16, 2013

മുഖപ്രസംഗം May 16- 2013

മുഖപ്രസംഗം May 16- 2013

1. സിറിയയില്‍ അരങ്ങേറുന്ന രാഷ്ട്രാന്തരീയ ചൂതുകളി (മാധ്യമം)
മൂന്നുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഇതിനകം എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്നിരിക്കയാണ്. നാല് ദശലക്ഷത്തിലേറെ മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തുടരുകയാണ്. ദിവസം കഴിയുന്തോറും സംഘര്‍ഷം സങ്കീര്‍ണമാവുകയാണ്. തുര്‍ക്കിയിലേക്കും പശ്ചിമേഷ്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ സിറിയയുടെ ശിഥിലീകരണത്തിലേക്കായിരിക്കും കലാശിക്കുക എന്ന ആശങ്ക ഇറാന്‍പോലുള്ള രാജ്യങ്ങള്‍ പങ്കുവെക്കുന്നു. ലബനാനിലെ ഷിയാ മിലിഷ്യയായ ഹിസ്ബുല്ലയുടെ സജീവമായ ഇടപെടലും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഇതിനകം ഇസ്രായേല്‍ മൂന്നുതവണ നടത്തിയ ബോംബാക്രമണങ്ങളും സിറിയന്‍ പ്രസിഡന്‍റ ബശ്ശാര്‍ അല്‍അസദിനെതിരായ പ്രക്ഷോഭത്തെ പശ്ചിമേഷ്യയുടെ മൊത്തം പ്രശ്നമായി മാറ്റിയിരിക്കയാണ്.

Wednesday, May 15, 2013

മുഖപ്രസംഗം May 15- 2013

മുഖപ്രസംഗം May 15- 2013


1. അനന്തമായ വിഭാഗീയതയുടെ കരിനിഴലില്‍ സി.പി.എം (മാധ്യമം)
സാമ്രാജ്യത്വത്തിന്‍െറ നവ ഉദാരീകരണ അജണ്ട ഏറ്റവും ഭീകരമായി ലോകത്തെയും രാജ്യത്തെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയും യു.പി.എ ഭരണകൂടം അതേ അജണ്ട തികഞ്ഞ പ്രതിബദ്ധതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്ര സന്ധിയില്‍, അതിനെതിരായ ചെറുത്തുനില്‍പ്പ് മുമ്പെന്നത്തേക്കാളും അനുപേക്ഷ്യവും പ്രസക്തവുമാണെന്ന കാര്യത്തില്‍ ജനപക്ഷത്തുനിന്ന് സംഭവഗതികളെ നോക്കിക്കാണുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. അത്തരമൊരു ജനകീയ ചെറുത്തുനില്‍പ്പില്‍ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ജനം കരുതുന്നു. പക്ഷേ, വിധി വൈപരീത്യമെന്ന് പറയാം, ഇന്ത്യയിലെ ഇടതുപക്ഷം വിശിഷ്യ, കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ബലഹീനതയും പ്രതിസന്ധിയും നേരിടുന്നതും ഇപ്പോള്‍തന്നെ. അറുപതുകളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുകെ പിളരുകയും പിന്നീട് ഒരു വിഭാഗം പാര്‍ലമെന്‍ററി ജനാധിപത്യ മാര്‍ഗം കൈയൊഴിച്ച് സായുധ വിപ്ളവത്തിന്‍െറ വഴിതേടുകയും ചെയ്തപ്പോള്‍ പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രത്തോളം ക്ഷീണിച്ചിരുന്നില്ല.

മുഖപ്രസംഗം May 14- 2013


മുഖപ്രസംഗം May 14- 2013


നവലിബറല്‍ ക്രമവും അഴിമതിയും (മാധ്യമം)

രണ്ട് കേന്ദ്രമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച അഴിമതിക്കഥകള്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠമെന്താണ്? ഒന്നാമതായി, ഭരണകക്ഷികളില്‍ അഴിമതി ഒരു അപഭ്രംശമല്ല, മറിച്ചൊരു പതിവുതന്നെയായി മാറിയിരിക്കുന്നു എന്ന്. മാത്രമല്ല, ഭരണകക്ഷിക്കു പുറമെ മുഖ്യ പ്രതിപക്ഷ കക്ഷിയടക്കം മിക്ക പാര്‍ട്ടികളും ഇതേ രീതി അവലംബിക്കുന്നവരാണ് എന്ന്. മൂന്നാമതായി, പാര്‍ട്ടികള്‍ മാത്രമല്ല വ്യവസ്ഥിതിതന്നെ കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമായി പരുവപ്പെട്ടുകഴിഞ്ഞു എന്ന്. കര്‍ണാടകത്തിലെ അഴിമതി ഭരണത്തിനേറ്റ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ കളിയാക്കുമ്പോള്‍ കേന്ദ്രത്തിന് നിരന്തരം നേരിടേണ്ടിവരുന്ന കുംഭകോണ ആരോപണങ്ങള്‍ എടുത്തുപറഞ്ഞ് ബി.ജെ.പി തിരിച്ചടിക്കുന്നു. ഇപ്പോള്‍ ബി.ജെ.പി ജയില്‍നിറക്കല്‍ സമരവും പ്രഖ്യാപിച്ചിരിക്കുന്നു. 

മുഖപ്രസംഗം May 13- 2013


മുഖപ്രസംഗം May 12- 2013


മുഖപ്രസംഗം May 11- 2013


മുഖപ്രസംഗം May 10- 2013


Tuesday, May 7, 2013

മുഖപ്രസംഗം May 07- 2013

മുഖപ്രസംഗം May 07- 2013

1. ഇസ്രായേല്‍ യുദ്ധക്കളി തുടങ്ങുന്നു (മാധ്യമം)
സിറിയയില്‍ വ്യോമാക്രമണം ആവര്‍ത്തിച്ചുകൊണ്ട് ഇസ്രായേല്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നു. ഡമസ്കസ് നഗരപരിസരത്തെ സൈനിക ഗവേഷണ കേന്ദ്രത്തിനുനേരെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നിരവധി പോര്‍വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണം. ലബനാനില്‍ ഹിസ്ബുല്ല പോരാളികള്‍ക്ക് കൈമാറാനായി കൊണ്ടുപോയ ഇറാന്‍ നിര്‍മിത മിസൈലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ മറ്റൊരു ആക്രമണം ലബനാനിലേക്കുള്ള റോക്കറ്റുകള്‍ ഉന്നമിട്ടാണ് എന്നായിരുന്നു വിശദീകരണം. 
2. ഗുരുവിനെ ഇനിയും ലഘുവാക്കരുത്  (മനോരമ) 
ഗുരുവിനൊപ്പം താമസിച്ച്, അടുത്തിരുന്നു വിദ്യ നേടിയ കാലമല്ലിത്. കേട്ടതൊക്കെ മനഃപാഠമാക്കേണ്ട രീതിയുമnല്ല ഇപ്പോള്‍. പുതിയ കാലത്തിന് അനുയോജ്യമായി ഉള്ളറിഞ്ഞു പഠിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ എന്നിട്ടും സാഹചര്യങ്ങള്‍ മല്‍സരിക്കുന്നതു നിര്‍ഭാഗ്യകരം തന്നെ. പുതുതലമുറയെ പ്രതീക്ഷയുടെ ഭാവിയിലേക്കു കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെ ദുരിതങ്ങളും സങ്കടങ്ങളും അതു കാണേണ്ടവര്‍ കാണാതെപോകുന്നു.

3. കള്ളപ്പണത്തിന്റെ പറുദീസ (മാത്രുഭൂമി)
വലിയ അഴിമതികളുടെയും കൈക്കൂലികളുടെയും നികുതി വെട്ടിപ്പുകളുടെയുമൊക്കെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാത്ത ദിവസങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന ഈ മൂലധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെത്തന്നെ താറുമാറാക്കിക്കൊണ്ടിരിക്കുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ പൊതുസമൂഹം അവിരാമം തുടരുകയാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍മാത്രം ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലാത്ത 1,400 കോടിരൂപയുടെ സ്വത്തുക്കളും വരുമാനവുമാണ് കണ്ടെത്തിയിട്ടുള്ളത്. സംശയകരമായ സാഹചര്യത്തില്‍ നടന്ന 32,000 ബാങ്കിടപാടുകളെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നപ്രത്യക്ഷനികുതി ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെ ആസ്​പദമാക്കിയായിരുന്നു ഈ അന്വേഷണം. 

Monday, May 6, 2013

മുഖപ്രസംഗം May 06- 2013


മുഖപ്രസംഗം May 06- 2013

1. അഴിമതിക്കാര്‍ക്ക് സമാധാനം! (മാധ്യമം)
ഭരണംപോലെ അതിന്‍െറ അവിഭാജ്യഘടകമാക്കി മാറ്റിയ അഴിമതിയെയും കുടുംബകാര്യം പോലെ കൊണ്ടുനടത്തുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെയും ഗവണ്‍മെന്‍റിനെയും ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്ന അഴിമതിക്കേസുകളെല്ലാം വീട്ടുകാര്യമെന്ന മട്ടിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത്. നിയമവ്യവസ്ഥക്കും രാഷ്ട്രീയസദാചാര കീഴ്വഴക്കങ്ങള്‍ക്കും തങ്ങള്‍ അതീതരാണെന്ന ഭാവത്തിലാണ് യു.പി.എ സര്‍ക്കാറിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളെയെല്ലാം ഇതുവരെ പാര്‍ട്ടി നേരിട്ടത്. അഴിമതിയോ അതില്‍ പ്രതികളായിവരുന്നവരോ അല്ല, അവരെ കണ്ടുപിടിക്കുന്നവരാണ് പലപ്പോഴും യു.പി.എയുടെ ദൃഷ്ടിയില്‍ വില്ലന്മാരാകുന്നത്. 
2. കൂകിപ്പായുന്ന അഴിമതിട്രെയിന്‍  (മനോരമ)
റയില്‍വേ ബജറ്റില്‍ വകയിരുത്തുന്ന തുക മുഴുവന്‍ വിനിയോഗിക്കുന്നത് റയില്‍വേയുടെ ഭരണം നടത്തുന്ന ഏഴംഗ റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെയാണ്. 63,363 കോടി രൂപയാണ് ഈ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ബജറ്റിലെ ഒാരോ രൂപയും രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്താനുള്ളതാണെങ്കിലും ആ ലക്ഷ്യം നടക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപ്പണത്തില്‍ നല്ലൊരു പങ്കും പലരുടെയും കീശയിലേക്കു പല അളവില്‍ ഒഴുകുകയാണെന്നും ഇപ്പോഴത്തെ കോഴ സംഭവവും തെളിയിക്കുന്നു.

Saturday, May 4, 2013

മുഖപ്രസംഗം May 04- 2013


മുഖപ്രസംഗം May  04- 2013

1. വിശ്വോത്തര ജനാധിപത്യത്തിന്‍െറ മഹനീയ മാതൃക! (മാധ്യമം)
മേയ് അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണു. അഴിമതിയായിരുന്നു മുഖ്യ ഇഷ്യൂ. ഒടുവില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി നിറഞ്ഞ മോശം ഭരണമായിരുന്നു ബി.ജെ.പിയുടേതെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ യു.പി.എയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡ് സ്ഥാപിച്ചതായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വാചാലയായത് അഴിമതിയെക്കുറിച്ചുതന്നെ. രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ അഴിമതി സര്‍ക്കാറുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പിയുടേതെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. 
2. വൈകിയുദിച്ച തിരിച്ചറിവ്  (മനോരമ)
'പണ്ടു കുട്ടനാട്ടില്‍ കൃഷി യന്ത്രവല്‍ക്കരിക്കുന്നതിനെതിരെ ഞങ്ങള്‍ ഒരുപാടു സമരം ചെയ്തു. അച്യുതാനന്ദനായിരുന്നു നേതാവ്. എംഎല്‍എ ആയ ഞാനും ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പു വാരിയിടാന്‍ പോയിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ ആ സമരം മഹാ അബദ്ധമായിരുന്നു എന്നാണ് എന്റെ വിശ്വാസം. അന്നു തൊഴില്‍ നഷ്ടമാകുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനു ഗുണം ചെയ്തില്ല- ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൌരിയമ്മ ഇന്നിങ്ങനെ പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. സ്വന്തം പുരയിടത്തില്‍ കിളയ്ക്കാനും തെങ്ങില്‍ കയറാനും ആളെ കിട്ടാത്തതിന്റെ പരിഭവമാണു സിപിഎം നേതാവും കൃഷിമന്ത്രിയുമായിരുന്ന ഗൌരിയമ്മയുടെ വാക്കുകളിലുള്ളത്.

മുഖപ്രസംഗം May 03- 2013


മുഖപ്രസംഗം May 02- 2013


മുഖപ്രസംഗം May 01- 2013


മുഖപ്രസംഗം April 30 - 2013


മുഖപ്രസംഗം April 29 - 2013


Saturday, April 27, 2013

മുഖപ്രസംഗം April 27 - 2013

മുഖപ്രസംഗം April 27 - 2013


1. ബന്ധം വഷളാക്കരുത്; നന്നാക്കണം (മാധ്യമം)
ഏഷ്യയിലെ രണ്ട് വന്‍ശക്തികളായ ഇന്ത്യയും ചൈനയും പരസ്പര ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാനും ചിരകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനും 250 കോടിയോളം വരുന്ന ജനസമൂഹത്തെ സുസ്ഥിതിയിലേക്ക് നയിക്കാനും യോജിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ലോകസാഹചര്യം. അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍െറ സന്ദര്‍ശനം അതിലേക്കുള്ള ക്രിയാത്മകമായ കാല്‍വെപ്പായും വിലയിരുത്തപ്പെടുന്നു. 

മുഖപ്രസംഗം April 26 - 2013

മുഖപ്രസംഗം April 26 - 2013



1. രണ്ടാമത്തെ വാഹനം (മാധ്യമം)
ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവജന സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വാഹനവും മൊബൈലും ജനസംഖ്യയേക്കാള്‍ കൂടുകയാണ്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ജനാധിപത്യത്തില്‍ പരിമിതികളുണ്ട്. അതേസമയം, അനാവശ്യമായി വാഹനങ്ങള്‍ വാങ്ങരുത്. അതിനാണ് അധികനികുതി പരിഗണിക്കുന്നത്'അദ്ദേഹം പറഞ്ഞു. 

മുഖപ്രസംഗം April 25 - 2013


മുഖപ്രസംഗം April 24 - 2013


Monday, April 22, 2013

മുഖപ്രസംഗം April 22 - 2013


മുഖപ്രസംഗം April 22 - 2013


1. ദല്‍ഹി പൊലീസ്: ദേശീയ നാണക്കേട് (മാധ്യമം)
ഇന്ത്യയുടെ മൊത്തം നാണക്കേടായിരിക്കുന്നു ദല്‍ഹി പൊലീസ്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവത്തില്‍ ‘ദല്‍ഹി പെണ്‍കുട്ടി’ കൊല്ലപ്പെട്ടശേഷം ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, ദല്‍ഹി പൊലീസിനെ അറിയാവുന്നവര്‍ക്ക് ആ പ്രതീക്ഷയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ആശങ്കകളാണ് വീണ്ടും വീണ്ടും പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ഒരു അഞ്ചുവയസ്സുകാരികൂടി പീഡനത്തിനിരയായിരിക്കുന്നു. തട്ടിക്കൊണ്ടുപോയ അയല്‍ക്കാരന്‍ മൂന്നുനാലു ദിവസം അവളെ പൂട്ടിയിട്ട് അത്യന്തം ക്രൂരമായി പീഡിപ്പിച്ചു.

Sunday, April 21, 2013

മുഖപ്രസംഗം April 21 - 2013


മുഖപ്രസംഗം April 21 - 2013

1. ജെ.പി.സി. എന്ന വൃഥാവ്യായാമം (മാതൃഭൂമി)
വിവാദകോലാഹലം സൃഷ്ടിച്ച 2 ജി ഇടപാടിനെക്കുറിച്ച് സംയുക്തപാര്‍ലമെന്ററി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരട് രൂപത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് ഏപ്രില്‍ 25-നേ അന്തിമരൂപം കൈവരിക്കൂ എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്, തിങ്കളാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ വീണ്ടും ബഹളത്തിനിടയാക്കിയേക്കും. അതിലുപരി, ജെ.പി.സി.യുടെ കണ്ടെത്തല്‍, വീണ്ടും കാര്യങ്ങള്‍ തുടങ്ങിയിടത്തുതന്നെ എത്തിച്ചിരിക്കുകയാണ്. സംയുക്തപാര്‍ലമെന്ററിസമിതി രൂപവത്കരിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ്സിന്റ നിലപാട് എന്തായിരുന്നുവോ അതുതന്നെയാണ് ജെ.പി.സി. റിപ്പോര്‍ട്ടിലെ നിലപാടും. നിലപാടിനോട് യോജിപ്പില്ലാത്ത പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പും അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കും എന്നുമാത്രം. 
2. ഋഷിശില്‍പി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം 
ദേവശില്‍പിയാണ് വിശ്വകര്‍മാവ്. കലാകാരന്മാരുടെ ദേവന്‍. കരകൗശലവിദഗ്ധരുടെ ഗുരുനാഥന്‍. നാടിന്‍െറയും കാടിന്‍െറയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും ശില്‍പിയായ വിശ്വകര്‍മാവിനെപ്പോലെയാണ് അക്ഷരങ്ങളില്‍ ജീവിതശില്‍പം പണിയുന്ന ഓരോ എഴുത്തുകാരനും. മഞ്ഞിലും മഴയിലും കാറ്റിലും വെയിലിലും ഊനംതട്ടാതെ നില്‍ക്കുന്ന സര്‍ഗശില്‍പങ്ങളാണ് അവര്‍ മെനയുന്നത്. തെലുങ്കുനാട്ടിലെ വിശ്വകര്‍മ കുടുംബത്തില്‍ ജനിച്ച റവൂരി ഭരദ്വാജക്ക് കുലത്തൊഴിലിന്‍െറ കരവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനായത് കല്ലിലും മരത്തിലുമല്ല, വാക്കുകളിലും അക്ഷരങ്ങളിലുമാണ്. 


Saturday, April 20, 2013

മുഖപ്രസംഗം April 20 - 2013


മുഖപ്രസംഗം April 20 - 2013

1. പാകിസ്താനിലെ തെരഞ്ഞെടുപ്പും മുശര്‍റഫ് തീര്‍ത്ത കുരുക്കും (മാധ്യമം)
പാകിസ്താന്‍ പാര്‍ലമെന്‍റിലേക്ക് മേയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടിയായ ആള്‍ പാകിസ്താന്‍ മുസ്ലിം ലീഗിനെ നയിക്കാന്‍, നാലു വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്‍റുമായ ജനറല്‍ പര്‍വേസ് മുശര്‍റഫിന് തന്‍െറ ദൗത്യം നിറവേറ്റാന്‍ സാധ്യമാവില്ലെന്നു മാത്രമല്ല തടങ്കലില്‍ കിടക്കേണ്ട ഗതികേട് കൂടി വരുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉളവായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പര്‍വേസ് മുശര്‍റഫ് നാലു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രികകളും തള്ളപ്പെട്ടതോടെതന്നെ മത്സരരംഗത്തു നിന്ന് അദ്ദേഹം നിഷ്കാസിതനായിരുന്നു. 
2. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമ്പോള്‍ (മാതൃഭൂമി)
സ്വകാര്യ, സംയുക്തമേഖലയില്‍ വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നിലവില്‍ വളരെയധികം സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്നുണ്ട്. സ്ഥലം നല്‍കുന്നവര്‍ യുക്തമായ നഷ്ടപരിഹാരവും പുനരധിവാസസൗകര്യവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കലിന്റെ പേരില്‍ കര്‍ഷകരും ആദിവാസികളുള്‍പ്പെടുന്ന പട്ടിക വിഭാഗങ്ങളും അവരുടെ സ്ഥലത്തുനിന്ന് പുറന്തള്ളപ്പെടുകയാണ്. വ്യവസായികള്‍ക്കാകട്ടെ സ്ഥലം ഒന്നിച്ച് കിട്ടാത്തതാണ് വിഷമം സൃഷ്ടിക്കുന്നത്. ലഭിച്ച സ്ഥലത്തിന് നടുവില്‍ ഏറ്റെടുക്കാനാവാതെ ചെറിയ സ്ഥലങ്ങള്‍ കിടക്കുമ്പോള്‍ പദ്ധതി പ്രദേശം സമഗ്രമായി കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതെ വരും. 
3. മുഷറഫിന് കണക്ക് പിഴയ്ക്കുന്നു (മനോരമ)
പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ വീണ്ടും ഇറങ്ങിക്കളിക്കാനുള്ള മുന്‍ പട്ടാളഭരണാധിപന്‍ പര്‍വേസ് മുഷറഫിന്റെ ശ്രമം പാളിപ്പോയിരിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടശേഷം നാലുവര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന അദ്ദേഹം ഈയിടെ നാട്ടില്‍ തിരിച്ചെത്തിയത് മേയ് 11ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു. അകപ്പെട്ടുപോയ ഗുരുതരമായ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം കരുതി. ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുന്നത്.  

മുഖപ്രസംഗം April 19 - 2013


മുഖപ്രസംഗം April 19 - 2013

1. സൈബുന്നിസയും നമ്മുടെ നാട്ടുകാരിയാണ്  (മാധ്യമം)
മുംബൈ സ്ഫോടനത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിന് നടന്‍ സഞ്ജയ് ദത്തിനോടൊപ്പം കോടതി ശിക്ഷിച്ചയാളാണ് സൈബുന്നിസ അന്‍വര്‍ കാസി എന്ന 70കാരി. വൃക്കരോഗിയും വൃദ്ധയുമായ തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അവരുടെ ദയാ അപേക്ഷ രാഷ്ട്രപതിയുടെ മുന്നിലുണ്ട്. അതിനിടെ, കോടതിയില്‍ കീഴടങ്ങേണ്ട തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ കൂട്ടുപ്രതികളോടൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി നടന്‍ സഞ്ജയ് ദത്തും കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് സൈബുന്നിസയുടെ ഹരജി ചൊവ്വാഴ്ച തള്ളി. സഞ്ജയ് ദത്തിന്‍െറ കേസാകട്ടെ, ബുധനാഴ്ചയാണ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി ദത്തിന് കീഴടങ്ങാനുള്ള സമയപരിധി ഒരു മാസം നീട്ടി നല്‍കി. 53കാരനും ആരോഗ്യവാനും സമ്പന്നനുമായ ദത്തിന്‍െറ ഹരജി പരിഗണിക്കുകയും വൃദ്ധയും രോഗിയും ദരിദ്രയുമായ സൈബുന്നിസയുടെ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ്ത സുപ്രീംകോടതിയുടെ നിലപാട് നീതിബോധമുള്ളവരെ വിഷമിപ്പിക്കുക സ്വാഭാവികം.
2. ഇടപ്പള്ളിയില്‍ ഉയരേണ്ട മാതൃക (മനോരമ)
കൊച്ചി നഗരത്തില്‍ ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളില്‍ ഫ്ളൈഒാവറുകള്‍ നിര്‍മിച്ച് കൊച്ചിക്കു സഞ്ചാരസ്വാതന്ത്യ്രം നല്‍കുന്നതു കേരളത്തിനാകെ പ്രതീക്ഷ നല്‍കുന്നു. 
3. സ്വര്‍ണവിലയിടിവും സമ്പദ്‌വ്യവസ്ഥയും (മാതൃഭൂമി)
സ്വര്‍ണവില പത്തുപന്ത്രണ്ടു വര്‍ഷമായി വാണം പോലെ കുതിച്ചുകയറുകയായിരുന്നു. ഇതെവിടെച്ചെന്നു നില്‍ക്കുമെന്ന് സാധാരണജനം നെഞ്ചത്തു കൈവെച്ച് ചോദിച്ചുപോയി. ഏതായാലും കുറച്ചു നാളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ശരാശരി ഇന്ത്യക്കാരന് ആശ്വാസമായിരിക്കയാണ്. പെണ്‍മക്കളുടെ കല്യാണത്തിന് ഏറെ പൊന്നെടുക്കാനാവില്ലെങ്കിലും ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ കിട്ടുമെങ്കില്‍ അത്രയെങ്കിലും ആയല്ലോ എന്നാണ് ഇടത്തരം കുടുംബങ്ങളിലെ അച്ഛനമ്മമാര്‍ കരുതുന്നത്. സ്വര്‍ണവില ഏതാണ്ട് ഒരു കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കയാണ്. ഇത് എത്രനാള്‍ തുടരുമെന്നതിന് വ്യക്തതയില്ല.

Thursday, April 18, 2013

മുഖപ്രസംഗം April 18 - 2013

മുഖപ്രസംഗം April 18 - 2013


1. പൊന്നിന്‍െറ തിളക്കം കുറയുമ്പോള്‍ (മാധ്യമം)
സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയില്‍ കടുത്ത ആശങ്ക വിതക്കുമ്പോള്‍ ഉപഭോക്താക്കളില്‍ ആഹ്ളാദം നിറയുകയാണ്. ഈ മാസം മാത്രം പവന് 2440 രൂപയാണ് കുറഞ്ഞത്. ജനുവരിയില്‍ പവന് 23,040 രൂപയുണ്ടായിരുന്നത് ചൊവ്വാഴ്ച 19,800 രൂപയിലേക്ക് മുതലക്കൂപ്പ് നടത്തി. ചൊവ്വാഴ്ചമാത്രം പവന് 1000 രൂപ കുറഞ്ഞത് പലര്‍ക്കും അവിശ്വസനീയമായി തോന്നി. ഇതിനുമുമ്പ് ഇമ്മട്ടിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ല എന്നതാണ് കാരണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവിലയിപ്പോള്‍. വിലയിടിവ് ഇവിടംകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് ഈ രംഗത്തുള്ള പലരും പ്രവചിക്കുന്നത്. 
2. അഭിമാനമായി മലയാളം വിക്കി (മാതൃഭൂമി)
മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞ് വളര്‍ന്നിരിക്കുന്നു എന്ന വിവരം മലയാളത്തിന് ലഭിച്ച വിഷുക്കൈനീട്ടമാണ്. സൈബര്‍ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പാണ് മലയാളം വിക്കി. ഏതുകാര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആദ്യം അന്വേഷിക്കുന്ന വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. ഇതിലെല്ലാംകൂടി ഏതാണ്ട് 260 ലക്ഷം ലേഖനങ്ങളുള്ളതായി കണക്കാക്കുന്നു.
3. ശുഭ്രസേവനത്തിന് അംഗീകാരം (മനോരമ) 
കാലത്തിനൊത്തു സേവന - വേതന പരിഷ്കാരങ്ങള്‍ കടന്നുവരാത്ത സ്വകാര്യ നഴ്സിങ് മേഖലയുടെ വേദനയും കഷ്ടപ്പാടും തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു കുറഞ്ഞത് 25% അധികശമ്പളം കിട്ടുന്നവിധത്തില്‍ ഇപ്പോഴെങ്കിലും വേതനവ്യവസ്ഥകള്‍ പുതുക്കിയത് ഒരുപാടു കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. 

Wednesday, April 17, 2013

മുഖപ്രസംഗം April 17 - 2013

മുഖപ്രസംഗം April 17 - 2013


1. ചാവെസിന്‍െറ പിന്‍ഗാമി (മാധ്യമം)
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍െറ മുന്‍നിര പോരാളിയായിരുന്ന ഹ്യൂഗോ ചാവെസിന്‍െറ പിന്‍ഗാമിയായി അദ്ദേഹത്തിന്‍െറ മാനസപുത്രന്‍ നികളസ് മദുറോ വെനിസ്വേലയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് നവ കോളോണിയല്‍ , നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ സമരമുഖത്തുള്ളവരെ പൊതുവിലും ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയെ വിശേഷിച്ചും ആഹ്ളാദഭരിതരാക്കുന്നു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ചാവെസ് തന്‍െറ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തിരുന്നതും തന്നെപ്പോലെത്തന്നെ തീപ്പൊരി പ്രസംഗകനായ മദുറോവിനെയായിരുന്നല്ലോ. ഡ്രൈവറായി ജീവിതമാരംഭിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനനായകനായി ഉയര്‍ന്നുവന്ന മദുറോവിന് തന്നെപ്പോലെ സാധാരണക്കാരും ദരിദ്രരുമായ മഹാഭൂരിപക്ഷത്തിന്‍െറ നാഡിമിഡിപ്പുകള്‍ മനസ്സിലാക്കി, മാറിയ ലോക സാഹചര്യങ്ങളില്‍ അവരെ നയിക്കാനും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും സാധിക്കണമെങ്കില്‍ ആഭ്യന്തരവും വൈദേശികവുമായ കടുത്ത വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടാന്‍ കഴിയേണ്ടതുണ്ട്. 
2. 'വലിയ' കേരളത്തെ സ്വാഗതം ചെയ്യാം (മനോരമ)
വിജയത്തിനു കുറുക്കുവഴികളില്ല എന്ന സാധാരണ വാചകം എന്‍.ആര്‍. നാരായണമൂര്‍ത്തി പറയുമ്പോള്‍ അത് അസാധാരണമായൊരു വിജയകഥയുടെ ആമുഖവാക്യം തന്നെയായി മാറുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ ഇമെരിറ്റസും നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയുടെ ചെയര്‍മാനുമായ അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. 
3. കാലത്തില്‍ കൊത്തിവെച്ച പാട്ടുകളുടെ സ്മരണ (മാതൃഭൂമി)
''മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്...'' ഇന്നും പ്രവാസത്തിന്റെ വേദന അനുഭവിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ തുമ്പിലേക്ക് അറിയാതെ തുളുമ്പിവരുന്ന പാട്ടാണിത്. ആരുപാടി, ആരെഴുതി, ആര് ഈണമിട്ടു എന്നൊന്നും അറിയാതെയും ആ പാട്ട് കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതെഴുതിയ പി. ഭാസ്‌കരന്‍മാസ്റ്റര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഈണമിട്ട ബാബുരാജും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ആ പാട്ടുപാടിയ മലയാളിയല്ലാത്ത മലയാളിയുടെ പ്രിയഗായകന്‍ പി.ബി. ശ്രീനിവാസ്‌കൂടി കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ പാട്ടുമാത്രം ബാക്കിയാവുകയാണ് ; പാട്ടിന്റെ സ്മരണയില്‍ ഒരിക്കലും മരിക്കാതെ അതിന്റെ ശില്പികളും. പാറപ്പുറത്തിന്റെ നോവലിനെ ആസ്​പദമാക്കി 1963-ല്‍ ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിച്ച് എന്‍.എന്‍. പിഷാരോടി സംവിധാനംചെയ്ത 'നിണമണിഞ്ഞ കാല്പാടുകള്‍' എന്ന സിനിമയിലെ ഗാനമാണ് 'മാമലകള്‍ക്കപ്പുറത്ത്'.


Tuesday, April 16, 2013

മുഖപ്രസംഗം April 16 - 2013

മുഖപ്രസംഗം April 16 - 2013 


1. ജെ.ഡി.യു മോഡിക്കു നേരെ കണ്ണാടി പിടിക്കുന്നു (മാധ്യമം)
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനോട് എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യുനൈറ്റഡ്) വ്യക്തമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. അതിന്‍െറ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്‍െറ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ് ഇതുവഴി. വ്യക്തികള്‍ക്കുപരിയായി ചില രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതികരണമാണിതെന്ന് ജെ.ഡി.യു സൂചിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പാടില്ലാത്തതെന്തൊക്കെയുണ്ടോ അതിന്‍െറയെല്ലാം പ്രതീകമായി നരേന്ദ്രമോഡിയെ കാണുകയും എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ പേരില്‍ അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്ന മറ്റു കക്ഷികള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടി ജെ.ഡി.യുവിന്‍െറ പ്രഖ്യാപനത്തിലുണ്ട്.
2. പൊലീസ് നവീകരണം വേഗത്തിലാവട്ടെ (മനോരമ)
രാജ്യം സ്വതന്ത്രമായി ആറരദശകം കഴിഞ്ഞിട്ടും പൊലീസ് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ബോധം വേരൂന്നിക്കഴിഞ്ഞിട്ടില്ല. തങ്ങള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവകരാണെന്നു പൊലീസിലെ നല്ലൊരു വിഭാഗം ഇപ്പോഴും കരുതുകയാണെന്ന ദുഃഖസത്യം അവശേഷിക്കുകയും ചെയ്യുന്നു. പൊലീസിന്റെ നവീകരണം സംബന്ധിച്ചു വിദഗ്ധസമിതികള്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. 1977ല്‍ നിലവില്‍ വന്ന നാഷനല്‍ പൊലീസ് കമ്മിഷനും തുടര്‍ച്ചയായി ശുപാര്‍ശകള്‍ സമര്‍പ്പിച്ചുപോന്നു. പക്ഷേ, കാര്യമായ നടപടികളൊന്നുമുണ്ടായില്ല.
3. ആരോഗ്യരംഗത്തെ വിപത്‌സൂചനകള്‍ 

നമ്മുടെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഡോക്ടര്‍മാരാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിലയിരുത്തല്‍ കേരളത്തിന്റെ ജനാരോഗ്യരംഗം നേരിടാന്‍പോകുന്ന വൈഷമ്യങ്ങളുടെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന സംവിധാനങ്ങള്‍ക്ക് ഇതില്‍ വലിയപങ്കുണ്ട്. അതാകട്ടെ നമ്മുടെ കലാ, സാമൂഹിക വിഷയങ്ങളെ രണ്ടാംകിടയായി കാണുന്ന വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വങ്ങളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകളുടെ സമൂഹത്തെയാണ് അതിവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ആരോഗ്യമേഖലയില്‍ അനാശാസ്യമായ പ്രവണതകള്‍ കടന്നുകൂടിയിട്ടുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. സമൂഹത്തെ ചികിത്സിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക്, തങ്ങള്‍ ആരെയാണ് മുഖാമുഖം കാണേണ്ടതെന്ന് അറിയില്ലെന്ന് വരുന്നത് സങ്കടകരമാണ്.

മുഖപ്രസംഗം April 15 - 2013

വിഷു അവധി 

മുഖപ്രസംഗം April 14 - 2013

മുഖപ്രസംഗം April 14 - 2013

1. ആകാശസ്വപ്നങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ (മാതൃഭൂമി)
കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതിനു ശേഷം സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ പല തരത്തിലുള്ള മാറ്റങ്ങള്‍ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. മലബാര്‍ മേഖല വ്യോമ ഗതാഗതത്തിന്റെ ശൃംഖലയില്‍ കണ്ണി ചേര്‍ക്കപ്പെട്ടതുകൊണ്ടു മാത്രം സംഭവിച്ചതല്ല ഇതെങ്കിലും അതിന്റെ പങ്കും വളരെ വലുതാണ്. വിമാനത്താവളം നിര്‍മിക്കുന്നതിന് പിന്നെയും കാലതാമസം വന്നിരുന്നുവെങ്കില്‍ ഈ പ്രദേശം ഇപ്പോഴും പിന്നണിയില്‍ തന്നെ കിടക്കുമായിരുന്നു. ആ സ്ഥിതിക്ക് വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നല്ല. ഇപ്പോള്‍ എത്തിയേടത്തു പോലും എത്തുമായിരുന്നില്ല എന്നു മാത്രം.

Saturday, April 13, 2013

മുഖപ്രസംഗം April 13 - 2013

മുഖപ്രസംഗം April 13 - 2013

1. വ്യാജ സാക്ഷികള്‍ , കൂട്ട മൊഴിമാറ്റം (മാധ്യമം)

നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയില്‍നിന്ന് എത്രമേല്‍ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് സന്ദര്‍ഭങ്ങളിലായി ചെയ്ത പ്രസ്താവനകള്‍. മിക്ക കേസുകളിലും പൊലീസ് കോടതികളിലെത്തുന്നത് കള്ളസാക്ഷികളുമായാണെന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കോശി പറഞ്ഞു. യഥാര്‍ഥ സാക്ഷികള്‍ രംഗത്തുവരാത്ത സാഹചര്യത്തിലാണ് കള്ളസാക്ഷികളുമായി പൊലീസ് കോടതിയിലെത്തുന്നതെന്നും ഇതുമൂലം കുറ്റകൃത്യങ്ങള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
2. രോഗം കുറ്റമല്ല (മാതൃഭൂമി)
അര്‍ബുദ രോഗികളെ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും അവരുടെ ജീവിതത്തെയാകമാനം ദുഷ്‌കരമാക്കുകയും ചെയ്തു പോരുന്നതില്‍ ഈ രോഗത്തെ ചുറ്റിപ്പറ്റി സമൂഹചിന്തയില്‍ ഇന്നും നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. കഥകളും സിനിമകളും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന പൊതുബോധവുമെല്ലാം 'അര്‍ബുദം സമം മരണം' എന്നോ 'അര്‍ബുദം സമം നരകം' എന്നോ ഉള്ള ധാരണകളെ അരക്കിട്ടുറപ്പിച്ചു. പൊതു സമൂഹത്തിന്റെ ഈ അബദ്ധധാരണകള്‍ മാറ്റിയെടുക്കുന്നതിനാണ് പ്രാഥമികമായും ചികിത്സ വേണ്ടത് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രോഗവുമായുള്ള ഈ പന്തയത്തിനൊടുവില്‍ കുറെപ്പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്
3. മൂക്കുകയറില്ലാതെ സ്പിരിറ്റ് മാഫിയ (മനോരമ)
കേരളത്തിലേക്കു വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മാസം 15 ലക്ഷം ലീറ്റര്‍ സ്പിരിറ്റ് അനധികൃതമായി കടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഈയിനത്തില്‍ സര്‍ക്കാരിനു പ്രതിമാസമുണ്ടാകുന്നതു കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടമാണെന്നതു മാത്രമല്ല കാര്യം. ഈ സ്പിരിറ്റ് മുഴുവന്‍ വ്യാജമദ്യമായി മാറുന്നു. ഇതു കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടാക്കുന്ന അപകടം എത്രയാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്.

മുഖപ്രസംഗം April 12 - 2013

മുഖപ്രസംഗം April 12 - 2013


1. കരുത്തോടെ മലയാളം വിക്കി (മാധ്യമം)
2001 ജൂണ്‍ 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്‍െറയും ലാറി സാങ്ങറിന്‍െറയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്സൈറ്റ്. ഇംഗ്ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി. 
2. സിഖ്‌വിരുദ്ധലഹള, വിടാതെ പിന്നാലെ (മാതൃഭൂമി)
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയും തുടര്‍ന്ന് ഡല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളും നടന്നിട്ട് മുപ്പതുവര്‍ഷമാവുകയാണെങ്കിലും ഇപ്പോഴും ആ സംഭവങ്ങളുടെ അനുരണനങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍കുമാറും ഉള്‍പ്പെട്ട് രണ്ടു കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയായ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ ഡല്‍ഹിയിലെ ഒരു സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കയാണ്. 

Thursday, April 11, 2013

മുഖപ്രസംഗം April 11 - 2013

മുഖപ്രസംഗം April 11 - 2013


1.ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത് (മാധ്യമം)
സമഗ്രമായ ഹജ്ജ് നയം ആവിഷ്കരിക്കുന്നതോടെ ആ രംഗത്ത് നിലനില്‍ക്കുന്ന അനഭിലഷണീയ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാനാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. ജസ്റ്റിസ് ആഫ്താബ് ആലമിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയം ഹജ്ജ് മേഖല കീഴടക്കിയ കച്ചവട ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

മുഖപ്രസംഗം April 10 - 2013


മുഖപ്രസംഗം April 09 - 2013


മുഖപ്രസംഗം April 08 - 2013


Sunday, April 7, 2013

മുഖപ്രസംഗം April 07 - 2013

മുഖപ്രസംഗം April 07 - 2013

1. റാഗിങ്ങിന്റെ പേരിലോ ഈ അതിക്രമം?  (മാതൃഭൂമി)
സേലത്ത് മലയാളിയായ കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരിക്കയാണ്. നാമക്കലിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്തുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. റാഗിങ്ങിന്റെ ഭാഗമാണോ ഈ സംഭവം എന്ന് വിശദമായ അന്വേഷണത്തിനുശേഷമേ അറിയാനാവുകയുള്ളൂ. എങ്കിലും കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ ഇത്രയും കടുത്ത ശത്രുതയിലും അങ്ങനെ കൊലപാതകത്തിലും എത്തുന്നുവെന്നത് ഖേദകരമാണ്.
2. ഗുരുത്വദോഷി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം 
ഒരു ഭൗതികവസ്തു അതിന്‍െറ പിണ്ഡത്തിന് ആനുപാതികമായ ബലംമൂലം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിപ്രതിഭാസമാണ് ഭൂഗുരുത്വം (ഗ്രാവിറ്റി). ഭൗതികമായ ഒരു വസ്തുവിന്‍െറ ഭാരത്തിന് കാരണം ഭൂഗുരുത്വമാണ്. ഭൂഗുരുത്വം മൂലമാണ് വസ്തുക്കള്‍ താഴെ വീഴുന്നത്. മുതിര്‍ന്നവരോടുള്ള ആദരവിനും ബഹുമാനത്തിനും നമ്മള്‍ ഗുരുത്വം എന്നു പറയും. ഗുരുത്വം കാണിക്കാന്‍ മുന്നിലുള്ളത് പഠിപ്പിച്ച മാഷ് ആവണമെന്നില്ല. പ്രായത്തില്‍ മുതിര്‍ന്നവരെയും ജനപ്രതിനിധികളെയും രാജ്യം ഭരിക്കുന്നവരെയുമൊക്കെ കാണുമ്പോള്‍ ഗുരുത്വം കാട്ടാം. ഗുരുത്വദോഷി എന്ന വിളിപ്പേരു വീഴാതിരിക്കാന്‍ പൊതുവെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഗുരുത്വദോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാലോ? അവിടെയാണ് നമ്മള്‍ ലോകപ്രശസ്ത ‘ഗുരുത്വദോഷി’ സുനിത വില്യംസിനെ നമിച്ചുപോവുന്നത്.

മുഖപ്രസംഗം April 06 - 2013


മുഖപ്രസംഗം April 05 - 2013

മുഖപ്രസംഗം April 05 - 2013


1. പരിയാരത്തെ പരിഹാസ്യത (മാധ്യമം)
ബ്രിട്ടീഷ് വ്യവസായിയും സന്നദ്ധപ്രവര്‍ത്തകനുമായിരുന്ന സാമുവല്‍ ആറോണ്‍, നിര്‍ധനരായ രോഗികളെ സൗജന്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളൊരുക്കും എന്ന ഉറപ്പില്‍ സര്‍ക്കാറിന് കൈമാറിയ ഭൂമിയിലാണ് ഇന്നത്തെ വിവാദ വിധേയമായ പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 1994 നവംബര്‍ 20നാണ് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സഹകരണസംഘത്തിന്‍െറ കീഴില്‍ , സി.എം.പി നേതാവ് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ അവിടെ സഹകരണ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. അന്ന് ആ മെഡിക്കല്‍ കോളജിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രക്തരൂഷിതമായ സമരങ്ങള്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കള്‍ വെടിയേറ്റുമരിച്ചത് ഈ സമരങ്ങളുടെ ഭാഗമായിരുന്നു. അന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് എം.വി. ജയരാജനാണ് ഇന്ന് കോളജ് ഭരണസമിതി ചെയര്‍മാന്‍ 


Thursday, April 4, 2013

മുഖപ്രസംഗം April 04 - 2013

മുഖപ്രസംഗം April 04 - 2013

1. നമുക്ക് ഈ കണ്ണട അഴിച്ചുവയ്ക്കാം (മനോരമ)
പീഡനവാര്‍ത്തകളും മറ്റും വലുപ്പത്തില്‍ കൊടുക്കുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു മുതിര്‍ന്ന പത്രാധിപന്മാരെങ്കിലും ഒാര്‍മിക്കണമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിക്കണ്ണു നട്ടു കാത്തിരിക്കുന്ന മലയാളിയും ഇതേ കണ്ണോടെ വാര്‍ത്തകള്‍ സമൃദ്ധമായി നല്‍കുന്ന മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളുണ്ടാക്കാനും അതില്‍ കഥാപാത്രങ്ങളാകാനും നാണമില്ലാതെ ശ്രമിക്കുന്നവരുമൊക്കെച്ചേര്‍ന്നതാണ് ഇപ്പോള്‍ കേരളത്തിന്റെ സാംസ്കാരിക മുഖം.
2. മോഡി സ്വയം വെളിപ്പെടുത്തുന്നു (മാധ്യമം)
പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇത$പര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം.

3.. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി    (മാത്രുഭൂമി)
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് തടയിട്ടതിലൂടെ സുപ്രീംകോടതി രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച സുപ്രധാനമായ ഒരു ചരിത്രവിധിതന്നെയാണ് നടത്തിയിരിക്കുന്നത്. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.

Wednesday, April 3, 2013

മുഖപ്രസംഗം April 03 - 2013

മുഖപ്രസംഗം April 03 - 2013

1. സദാചാരത്തകര്‍ച്ചയുടെ ശിക്ഷ (മാധ്യമം) 
 പരസ്ത്രീഗമനം, സ്ത്രീപീഡനം, ലൈംഗികാരാജകത്വം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യം മുഴുക്കെ ശക്തമായ പ്രതിഷേധവും കര്‍ക്കശ നിയമങ്ങളും വന്നുകൊണ്ടിരിക്കെത്തന്നെ സമൂഹത്തിന് മാതൃകയാവേണ്ട മന്ത്രിമാരും ഉന്നതനേതാക്കളും ഇവ്വിധം കളങ്കിതരാവുന്നത് പൊറുപ്പിക്കാനാവാത്തതാണ്. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ ജാതി, സമുദായ, രാഷ്ട്രീയ പരിഗണനകളാല്‍, കളങ്കിതരെ ഉള്‍പ്പെടുത്താതെ സാമാന്യ ജീവിതവിശുദ്ധി പരിരക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ആവുന്നില്ല. മന്ത്രിപദവിയില്‍ അവരോധിതരായ ശേഷം ഗുരുതരാരോപണങ്ങള്‍ ഉയരുമ്പോഴും നടപടി ഉണ്ടാവുന്നുമില്ല. മാധ്യമക്കണ്ണുകള്‍ കിടപ്പറയിലും കുളിമുറിയിലുംവരെ എത്തിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും അന്തസ്സോര്‍ത്തെങ്കിലും ഒരല്‍പം സംയമനം പാലിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെങ്കില്‍ സദാചാരത്തകര്‍ച്ചയുടെ ശിക്ഷ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.

2. വഴിതെറ്റുന്ന രാഷ്ട്രീയം  (മാത്രുഭൂമി) 
തന്റെ ധാര്‍മികബോധം കൊണ്ടാണ് രാജിയെന്ന ഗണേഷിന്റെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ല. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി പോലീസിന് മുന്നിലെത്തിയപ്പോള്‍ സര്‍ക്കാറിനെ രക്ഷിക്കാനാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ , തന്റെ രാജി 'അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നല്‍കിയ വില' എന്ന് ഗണേഷും 'മുഖ്യമന്ത്രി വഞ്ചിച്ചു' എന്ന് യാമിനിയും വിലപിക്കുമ്പോള്‍, ഇത് കുടുംബതര്‍ക്കത്തിനപ്പുറത്തേക്ക് വളര്‍ന്ന് ഒരു രാഷ്ട്രീയദുരന്തമായി മാറുന്നു. സ്വകാര്യജീവിതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാതെ രണ്ടിനും അതിന്റേതായ മാന്യതയും സംശുദ്ധിയും നല്‍കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായാലേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. അഭിപ്രായഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ നീട്ടിക്കൊണ്ടുപോയി വഷളാക്കിയതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ, ഭരണ പ്രതിസന്ധികള്‍. 
3. ടിപ്പറുകള്‍ക്ക് മദംപൊട്ടുന്നു (മനോരമ)
സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ കൂടുതലും ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെട്ടതാണെന്നു സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. അവയുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ കുരുതിപ്പരമ്പരയ്ക്ക് അറുതിവരുത്താമായിരുന്നില്ലേ? ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ബസുകള്‍ റോഡില്‍ വീഴ്ത്തുന്ന ചോരപ്പാടുകളാകട്ടെ, നാള്‍ക്കുനാള്‍ കൂടുകയുമാണ്.  റോഡുസുരക്ഷാവാരവും നാടുണര്‍ത്തലും അരങ്ങുതകര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍, അതിനിടയില്‍ റോഡ് വികസനം തൊട്ടു കര്‍ശന നിയമപാലനം വരെയുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയല്ലേ?

Tuesday, April 2, 2013

മുഖപ്രസംഗം April 02 - 2013

മുഖപ്രസംഗം April 02 - 2013

1. അമേരിക്ക ഉത്തര കൊറിയക്കെതിരെ (മാധ്യമം) 
കൊറിയന്‍ മേഖലയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ആണവയുദ്ധ ഭീഷണി സൃഷ്ടിച്ചുകൊണ്ട് അമേരിക്ക ബി-2 ഒളിവിമാനങ്ങള്‍ ഉത്തര കൊറിയയിലേക്ക് അയച്ചത് പിരിമുറുക്കം വര്‍ധിപ്പിച്ചിരിക്കുന്നു. ഉത്തരകൊറിയ ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഭീഷണിപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, പത്തു ദിവസം മുമ്പ് അമേരിക്ക ആണവായുധശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങള്‍ അയച്ച് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനികാഭ്യാസങ്ങള്‍ നടത്തിയതോടെയാണ് ഉത്തരകൊറിയ വിവേകരഹിതമായ പ്രസ്താവനകളുമായി എടുത്തുചാടിയത്.
2. കൊച്ചി മെഡി. കോളജ് സര്‍ക്കാരിന്റേതാവട്ടെ  (മനോരമ)

കൊച്ചി കളമശേരിയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള കൊച്ചിന്‍ മെഡിക്കല്‍ കോളജ് അനാസ്ഥയുടെ രോഗശയ്യയിലായിട്ടു കാലമേറെയായി. പൊതുജനാരോഗ്യ രംഗത്ത് വലിയ സാധ്യതകളുള്ള ഈ സ്ഥാപനത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ എറ്റെടുക്കുക.

Monday, April 1, 2013

മുഖപ്രസംഗം April 01 - 2013

മുഖപ്രസംഗം April 01 - 2013


1. മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍ (മാധ്യമം)
ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സര്‍ക്കാര്‍ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദല്‍ ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തില്‍ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാര്‍ലമെന്ററി ഗ്രൂപ് യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന സഹകരണവും പിന്തുണയും പിന്‍വലിക്കുകയും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്.
2. ഗ്രാമീണ മേഖലയിലെ ചികിത്സ  (മാത്രുഭൂമി)
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ ആസ്​പത്രികളിലെ സൗകര്യക്കുറവും ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുള്ളതാണ്. മെഡിക്കല്‍ കോളേജുകള്‍ പുതുതായി ധാരാളം തുടങ്ങിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് അടുത്തകാലത്തൊന്നും പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡിഗ്രിയുള്ള നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി, അത്യാവശ്യം ചികിത്സ നല്‍കുന്നതിന് പ്രാപ്തരാക്കി, ആദിവാസി മേഖലയിലെ ചില സബ്‌സെന്ററുകളില്‍ അവരെ നിയോഗിക്കാന്‍ കേരള ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്.
3. പുതുവൈപ്പിന് പുതിയ തടസ്സം (മനോരമ)
പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന പുതുവൈപ്പ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലിനു വീണ്ടും വഴിമുട്ടുകയാണ്. ടെര്‍മിനലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാതകം കൊണ്ടുപോകുന്ന കുഴലിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ തമിഴ്നാട് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്.

Saturday, March 30, 2013

മുഖപ്രസംഗം March 30 - 2013

മുഖപ്രസംഗം March 30 - 2013


1. സൗദിയിലെ തൊഴില്‍പ്രശ്നം: വേണ്ടത് ക്രിയാത്മക നീക്കം  (മാധ്യമം)
ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ പുതിയൊരു തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട് നാടിന്‍െറ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അനധികൃത തൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താനും വിദേശികള്‍ സ്വന്തമാക്കിവെച്ച മേഖലയിലേക്ക് കൂടി സ്വദേശികളെ ആകര്‍ഷിക്കാനും കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ സ്വാഭാവികമായും ഇന്ത്യക്കാരടക്കമുള്ളവര്‍ക്കാണ് വിനയായിരിക്കുന്നത്. 2011 നവംബറില്‍ നടപ്പാക്കിത്തുടങ്ങിയ ‘നിതാഖാത്’ എന്ന തൊഴില്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കാനുള്ള നീക്കമാണ് ആശങ്ക പരത്തുന്നത്. 

മുഖപ്രസംഗം March 29 - 2013

മുഖപ്രസംഗം March 29 - 2013

1. ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി  (മാധ്യമം)
കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്.
2. ആരോഗ്യകേരളത്തിന് ഒാര്‍മക്കുറിപ്പ് (മനോരമ)
ചുവന്ന രക്താണുക്കള്‍ കുറയുന്ന തലാസീമിയ രോഗം ബാധിച്ച എട്ടു വയസ്സുകാരിക്ക് എച്ച്ഐവി ബാധയുണ്ടായതില്‍ കേരളം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. വര്‍ഷങ്ങളായി രക്തം സ്വീകരിച്ചുവരുന്ന ഈ പെണ്‍കുട്ടിക്കു രക്തസ്വീകരണം വഴിയാകാം രോഗം പകര്‍ന്നതെന്നാണ് ആശങ്ക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ബാധ ഇല്ലെന്നു തെളിഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പു സമഗ്രമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രണ്ടര വയസ്സുമുതല്‍ രക്തം സ്വീകരിക്കുന്ന കുട്ടിക്ക് ഏതു ഘട്ടത്തില്‍, എങ്ങനെയാണു രോഗാണുബാധയുണ്ടായതെന്നു കണ്ടുപിടിക്കേണ്ടതുണ്ടെങ്കിലും ഈ ദുഃഖസംഭവം നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്നു.

മുഖപ്രസംഗം March 28 - 2013

മുഖപ്രസംഗം March 28 - 2013


1. കൂടുതല്‍ സങ്കീര്‍ണമാകുന്ന പാകിസ്താന്‍ രാഷ്ട്രീയം (മാധ്യമം)
രാജ്യം നിലവില്‍വന്നശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ചുവര്‍ഷം തികച്ചെങ്കിലും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ രാഷ്ട്രീയാന്തരീക്ഷത്തിന് കൂടുതല്‍ തെളിമ കൈവരുമെന്ന് കരുതാവുന്ന തരത്തിലല്ല, പാകിസ്താനില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പാക് രാഷ്ട്രീയത്തെ ഇതുവരെ കലുഷിതമാക്കിയ ഘടകങ്ങളില്‍നിന്ന് പൂര്‍ണമായി മുക്തമായില്ല എന്നു മാത്രമല്ല, കാറ്റുംകോളും നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന ദിനങ്ങളെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്, പുതിയ സംഭവവികാസങ്ങള്‍. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന്‍െറ പ്രവാസം അവസാനിപ്പിച്ചുള്ള തിരിച്ചുവരവ് വാര്‍ത്താപ്രാധാന്യം നേടിയത് അദ്ദേഹത്തിന്‍െറ ആഗമനത്തോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വാശിയേറിയതാവും എന്ന കണക്കുകൂട്ടലിന്‍െറ അടിസ്ഥാനത്തിലാവാന്‍ തരമില്ല.


Wednesday, March 27, 2013

മുഖപ്രസംഗം March 27 - 2013

മുഖപ്രസംഗം March 27 - 2013

1. പ്രത്യേക കോടതികള്‍ വേണം; ഒപ്പം കരിനിയമ ഭേദഗതിയും (മാധ്യമം)
ഭീകരാക്രമണ കേസുകളില്‍ പ്രതികളാക്കപ്പെട്ട് അനിശ്ചിതമായി ജയിലില്‍ കഴിയുന്ന മുസ്ലിം യുവാക്കളെ വേഗത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുകയോ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുകയോ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത് ചിരകാലമായി ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ചുവരുന്ന മാനവിക പ്രശ്നത്തിന്‍െറ പരിഹാരത്തിലേക്കുള്ള ക്രിയാത്മക ചുവടുവെപ്പെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. 

Tuesday, March 26, 2013

മുഖപ്രസംഗം March 26 - 2013

മുഖപ്രസംഗം March 26 - 2013 


1. ഇന്ത്യ വളരുന്നു; ഇന്ത്യക്കാര്‍ തളരുന്നു  (മാധ്യമം)
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി) റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ വികസനമാതൃകയുടെ വൈകല്യത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ആഗോളവികസന സൂചികകളില്‍ അതിസമ്പന്ന ‘വികസിത’ വടക്കന്‍ ബ്ളോക്കിന്‍െറ മേധാവിത്വം ചുരുങ്ങിവരുന്നതായാണ് കാണുന്നത്. വികസ്വര, തെക്കന്‍ രാജ്യങ്ങളും കൂട്ടായ്മകളും അതിവേഗം കുതിച്ചുയരുന്നു. എന്നാല്‍ , ഇതില്‍ സന്തോഷിക്കാനും ആഘോഷിക്കാനും വകയുണ്ടാകേണ്ടിയിരുന്ന നമ്മുടെ രാജ്യം, സാമ്പത്തിക വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും സാമ്പത്തിക-സാമൂഹിക നീതിയുടെ അളവുകളില്‍ കുത്തനെ താഴുന്നു എന്നതാണ് ദുഖകരമായ വൈരുധ്യം. 

2. സെലക്ടര്‍മാര്‍ക്കും യുവനിരയ്ക്കും നന്ദി  (മാത്രുഭൂമി)
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ഞായറാഴ്ച കുറിച്ചത് അതിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാഴികക്കല്ല്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലിലും ഇന്ത്യ ജയിക്കുന്നത് ആദ്യമായിട്ടാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം കാലം ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം അലങ്കരിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിജയമെന്നത് മാധുര്യമേറ്റും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളിലും തോറ്റപ്പോഴുണ്ടായ നാണക്കേട് കഴുകിക്കളയാനും നമ്മുടെ ടീമിന് സാധിച്ചു. 
3. ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ക്രിക്കറ്റ്  (മനോരമ
ഒത്തുപിടിച്ചാല്‍ ഏതു കൊമ്പനെയും മലര്‍ത്തിയടിക്കാമെന്ന് ടീം ഇന്ത്യ ക്രിക്കറ്റ് കളത്തില്‍ തെളിയിച്ചു. നായകന്‍ എം.എസ്. ധോണിയുടെ വാക്കുകള്‍ കടമെടുത്താല്‍, സ്മാര്‍ട് ക്രിക്കറ്റ് ആണ് ഒാസ്ട്രേലിയയ്ക്കെതിരെ ടീം പുറത്തെടുത്തത്. ആക്രമണോല്‍സുകത മുന്‍നിര്‍ത്തിയുള്ള കളിയുടെ കാലം കഴിഞ്ഞുവെന്നാണു ധോണിയുടെ പക്ഷം. എതിരാളിയുടെ മനസ്സുവായിച്ച് ബുദ്ധിപരമായ നീക്കങ്ങളിലൂടെ കളംപിടിക്കുന്ന സ്മാര്‍ട് കളിയാണു ഭാവിയില്‍ ചാംപ്യന്‍ ടീമിനാവശ്യമെന്നിരിക്കേ, അതുതന്നെയാണു ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതും. 

Monday, March 25, 2013

മുഖപ്രസംഗം March 25 - 2013

മുഖപ്രസംഗം March 25 - 2013


1. രാഷ്ട്രം ജനതയോടും ജനാധിപത്യത്തോടും ചെയ്യുന്നത്  (മാധ്യമം)
ജനാധിപത്യത്തിന്‍െറ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു മറ തീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേര്‍ന്നതല്ല. എന്നാല്‍ , ഈ പ്രാഥമികമര്യാദ പാടേ അവഗണിച്ചാണ് ഏറെ നാളായി ഇന്ത്യയില്‍ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. വിവരവിനിമയത്തിന്‍െറ വാതിലുകള്‍ ലോകം മലര്‍ക്കെ തുറന്നിടുമ്പോള്‍ വിവരാവകാശത്തെ ചിറകെട്ടി നിര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ജനാധിപത്യത്തെ മുഖമുദ്രയായി സ്വീകരിക്കുമ്പോള്‍തന്നെ കാടന്‍ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അതിന്‍െറ ഘടകങ്ങളെ ഓരോന്നായി പ്രയോഗതലത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ടു പ്രമാദസംഭവങ്ങള്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ ഈ പരിതോവസ്ഥയെ യഥാതഥം അനാവരണം ചെയ്യുന്നുണ്ട്.
2. എന്‍ഡോസള്‍ഫാന്‍: സഹായം വൈകരുത്   (മനോരമ)
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളും സഹായ പ്രഖ്യാപനങ്ങളും ലക്ഷ്യപ്രാപ്തിയിലെത്താന്‍ വൈകുന്നതോടെ കാസര്‍കോട്  ഒരിക്കല്‍ കൂടി സമരവേദിയായിക്കഴിഞ്ഞു. ദുരിതബാധിതര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ഒന്നൊഴിയാതെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും ദുരിതബാധിതരില്‍ ആശങ്കയൊഴിയുന്നില്ല. 
3. കാരുണ്യത്തിന്റെ കുട നിവരട്ടെ  (മാത്രുഭൂമി)

ഒന്നര ദശകമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരപാതയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ദുരിതത്തില്‍നിന്ന് കരകയറാനുള്ള ആശ്വാസ പദ്ധതി കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ സമരവഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചെന്ന വാര്‍ത്ത കാസര്‍കോട്ടെ ദുരിതബാധിതര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിഷമഴയേറ്റ് കരിഞ്ഞ ജന്മങ്ങള്‍ക്ക് അതൊരു പൂമഴയായിരുന്നു. എന്നാല്‍, അത് നടപ്പാക്കുന്നതിലുള്ള താമസം അവരെ വീണ്ടും സമരപാതയിലേക്ക് നയിച്ചിരിക്കുകയാണ്. രാസകീടനാശിനികളുടെ കൈയും കണക്കുമില്ലാത്ത ഉപയോഗമാണ് കാസര്‍കോടിന് ഈ ദുരന്തം സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മരണവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്ണീരുണങ്ങാത്ത അമ്മമാരുടെ മുഖം ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. വിഷം തളിക്കാന്‍ അനുമതി നല്‍കുകവഴി ഒരു നാടിനെ നരകതുല്യമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണത്. 


Sunday, March 24, 2013

മുഖപ്രസംഗം March 24 - 2013

മുഖപ്രസംഗം March 24 - 2013


1. നയതന്ത്രത്തിന്റെ നേരായ വഴി  (മാത്രുഭൂമി)
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സൈനികരെ, നാട്ടില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പ് നേരിടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, 



വിചാരണ നേരിടുന്നതിന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ച ഇറ്റലി സര്‍ക്കാര്‍, നയതന്ത്ര മര്യാദകളുടെയും മനുഷ്യത്വത്തിന്റെയും ശരിയായ വഴിയിലേക്കാണ് തിരിച്ചുവന്നിരിക്കുന്നത്. ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യമാണ് ഇറ്റലിയും. തങ്ങളുടെ സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റം അവിടെ എതിര്‍പ്പുയര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു എന്ന് അവിടെ ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍, സൈനികരെ തിരിച്ചയയ്‌ക്കേണ്ട എന്നായിരുന്നു അന്തിമതീരുമാനമെങ്കില്‍ അതായിരുന്നു ആ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാവുക
2. ഖല്‍നായക് (വാര്‍ ത്തകളിലെ വ്യക്തി) മാധ്യമം 
ഖല്‍നായകരുടെ പ്രശ്നം തോക്കാണ്. കൊള്ളാവുന്ന തോക്ക് കിട്ടിയില്ലെങ്കില്‍ പണി പാളും. ആയുധക്കച്ചവടക്കാരുമായി ഖല്‍നായകര്‍ ബന്ധം സൂക്ഷിക്കുന്നത് അതുകൊണ്ടാണ്. തോക്ക് തന്നെയായിരുന്നു നാഥുറാം ഗോദ്സെയുടെയും പ്രശ്നം. ഗാന്ധിജിയെ കൊല്ലാനുള്ള പല പദ്ധതികളും പാളിപ്പോയത് കൊള്ളാവുന്ന ഒരു തോക്ക് കിട്ടാത്തതുകൊണ്ടാണ്. ഗോപാല്‍ ഗോദ്സെ 200 ഉറുപ്പിക കൊടുത്തു വാങ്ങിയ തോക്ക് വെടിപൊട്ടിച്ചുനോക്കിയപ്പോള്‍ പുകപോലുമുണ്ടായില്ല. ഒടുവില്‍ കിട്ടിയ തോക്കു കൊണ്ട് ഗാന്ധിജിയുടെ നേരെ നിറയൊഴിച്ച് ഗോദ്സെ ഗ്രൂപ്പിലെ ഖല്‍നായകര്‍ ഇന്ത്യയെ ഇരുട്ടിലാഴ്ത്തി. അത് മുമ്പത്തെ കഥ. ഗാന്ധിജിയെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സൗകര്യപൂര്‍വം മറന്നു. അവര്‍ പുറമേക്ക് ജനനേതാക്കളായും അകമേ ഖല്‍നായകരായും ഡബ്ള്‍ റോള്‍ കളിച്ചു. അവിടെ ഒരു ഖല്‍നായക് കടന്നുവന്ന് ഗാന്ധിജിയെ ഓര്‍മിപ്പിച്ചു. ജീവിതത്തിലും വെള്ളിത്തിരയിലും അയാള്‍ പലപ്പോഴും ഖല്‍നായക് തന്നെയായിരുന്നു. പ്രതിനായകന്‍ .  വില്ലന്‍ .

Saturday, March 23, 2013

മുഖപ്രസംഗം March 23 - 2013

മുഖപ്രസംഗം March 23 - 2013

1. അര്‍ധസത്യംപോലെ അപകടകരം അര്‍ധനീതിയും (മാധ്യമം)
1993 മാര്‍ച്ചില്‍ 257 പേരുടെ ജീവന്‍ അപഹരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ബോംബ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി വിധിച്ച യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയും മറ്റു 10 പ്രതികളുടെ മരണശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തതോടെ രാജ്യത്തെ ഞെട്ടിച്ച ഒരു ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചു എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍ .രാഷ്ട്രീയ നേതാക്കളുടെയും സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥ-പൊലീസ് വിഭാഗങ്ങളുടെയും അനിഷേധ്യ പിന്തുണയോടെ അജയ്യമായി വളര്‍ന്ന അധോലോക ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിയ സ്ഫോടനമാണ് 1993 മാര്‍ച്ചിലേതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പൊലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി അധിക്ഷേപാര്‍ഹരായി കണ്ടെത്തിയിട്ടുമുണ്ട്. അധോലോകവുമായി അഭേദ്യബന്ധം ബോളിവുഡിനുമുണ്ടെന്നതിന്‍െറ സൂചനയായാണ് പ്രശസ്ത നടന്‍ സഞ്ജയ് ദത്തിന് ലഭിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിലയിരുത്തപ്പെടുന്നത്. 
2. അഭിമാനാര്‍ഹമായ നയതന്ത്രവിജയം  (മനോരമ)

തര്‍ക്കങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടാന്‍ ഇന്നലെ മടങ്ങിവന്നപ്പോള്‍ ഇന്ത്യ നേടിയത് അഭിമാനാര്‍ഹമായ നയതന്ത്രവിജയമാണ്. അതോടൊപ്പം, സുപ്രീം കോടതിയും രാഷ്ട്രവും ജനതയും ഒരുപോലെ ഒരു സങ്കീര്‍ണ വെല്ലുവിളിയെ തരണംചെയ്തിരിക്കുകയുമാണ്. ഇന്ത്യന്‍ തീരത്തു മീന്‍പിടിക്കുന്ന മൂന്നുലക്ഷം മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷകസ്ഥാനത്തുള്ള വിശ്വാസ്യത ഉറപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു.
3. മുംബൈ സ്‌ഫോടനം അടയാത്ത അധ്യായം  (മാത്രുഭൂമി)
1993 മാര്‍ച്ചില്‍ മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസിന് സുപ്രീംകോടതിയുടെ വിധിയോടെ തത്കാലം തിരശ്ശീല വീണിരിക്കയാണെങ്കിലും ഈ ദാരുണസംഭവത്തിന്റെ അവസാനരംഗമായിക്കഴിഞ്ഞെന്ന് പറഞ്ഞുകൂടാ. രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിന് സര്‍വവിധ ഒത്താശകളുംചെയ്ത ടൈഗര്‍ മേമന്‍, അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, അഹമ്മദ് ദോസ എന്നിവര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി കഴിയുകയാണ്. ദാവൂദും ടൈഗര്‍ മേമനും പാകിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള ഈ വിവരം പാകിസ്താന്‍ അധികൃതര്‍ നിഷേധിക്കാറാണ് പതിവ്. യഥാര്‍ഥ ആസൂത്രകര്‍ സ്വതന്ത്രരായി കഴിയവേ കേസിന് തിരശ്ശീലവീണെന്ന് എങ്ങനെ കരുതാനാവും? 

Friday, March 22, 2013

മുഖപ്രസംഗം March 22 - 2013

മുഖപ്രസംഗം March 22 - 2013


1. ദല്‍ഹിയിലെ മുര്‍സി  മാധ്യമം  
ചരിത്രാതീത കാലം മുതല്‍ ബൃഹത്തായ നാഗരികതകള്‍ നിലനിന്ന പ്രദേശങ്ങളെന്ന നിലയില്‍ ഇന്ത്യയും ഈജിപ്തും പങ്കുവെക്കുന്ന ഒരുപാട് സമാനതകളുണ്ട്. ആധുനിക കാലത്താകട്ടെ, ജമാല്‍ അബ്ദുന്നാസറിന്‍െറയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഭരണകാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഹൃദ്യവും ദൃഢവുമായിരുന്നു. എന്നാല്‍, നാസറിനും നെഹ്റുവിനും ശേഷം അങ്ങനെയൊരു ബന്ധമുണ്ടായില്ല. ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന വിടവ് നികത്തുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി നടത്തിയ ഇന്ത്യാ സന്ദര്‍ശനം. ഈജിപ്തിന്‍െറ ചരിത്രത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഏറെ പ്രസക്തമായിരുന്നു അത്

Thursday, March 21, 2013

മുഖപ്രസംഗം March 21 - 2013

മുഖപ്രസംഗം March 21 - 2013

1. പുതിയ നിയമത്തിന് സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമോ?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഇരുപത്തിമൂന്നുകാരിയുടെ നടുക്കുന്ന ജീവിതാനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷക്കായി പാര്‍ലമെന്‍റ് സമഗ്രമായ ഒരു നിയമനിര്‍മാണത്തിന് മുന്നോട്ടുവന്നത് ചരിത്രസംഭവമാണ്. സ്ത്രീകള്‍ക്ക് എതിരായ ഇമ്മട്ടിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കണമെന്ന പൊതുവായ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ ഫെബ്രുവരി മൂന്നിനു കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ചൊവ്വാഴ്ച ലോക്സഭ ക്രിമിനല്‍ ഭേദഗതി നിയമം (2013 ) പാസാക്കിയത്.
2. വലിയ പ്രത്യാശകളുടെ ഭക്ഷ്യസുരക്ഷ  (മനോരമ)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും തിളക്കമാര്‍ന്ന പദ്ധതികളിലൊന്നായ ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാവാന്‍, ഒൌദ്യോഗിക ഭേദഗതികളോടെ പരിഷ്കരിച്ച ബില്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഈയാഴ്ച ലോക്സഭയില്‍ കൊണ്ടുവരികയാണ്. ജനനം മുതല്‍ മരണം വരെ വ്യക്തിക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാവും നിയമം.
3. കളിക്കാര്‍ക്ക് അച്ചടക്കം വേണം സംഘടനകള്‍ക്ക് സുതാര്യതയും മാതൃഭൂമി 
കായികതാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. പ്രതിബദ്ധതയും പ്രകടന മികവുംകൊണ്ട് നാട്ടുകാര്‍ക്കും യുവതലമുറയ്ക്കും മാതൃകയാവേണ്ടവര്‍. ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍. ആ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ കളിക്കാര്‍ ശ്രമിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ബന്ധപ്പെട്ട കായിക സംഘടനകളുടെ കടമയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ചിലര്‍ അനുസരണക്കേട് കാട്ടിയതിന് ടീം മാനേജ്‌മെന്റ് കൈക്കൊണ്ട നടപടികള്‍ ഇന്ത്യയിലെ ഏതാനും കായിക ഫെഡറേഷനുകളെ ചുറ്റിപ്പറ്റിയുയര്‍ന്ന സംഭവങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.

Wednesday, March 20, 2013

മുഖപ്രസംഗം March 20 - 2013

മുഖപ്രസംഗം March 20 - 2013


1. മനുഷ്യാവകാശ പ്രതിബദ്ധതയോ രാഷ്ട്രീയ മുതലെടുപ്പോ?  (മാധ്യമം) 
ഇരുപത്താറു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2009 മേയിനു മുമ്പുള്ള അഞ്ചു മാസങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേന എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അന്തിമവിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയില്‍ 40,000 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ഐക്യരാഷ്ട്രസഭ യഥാസമയം പുറത്തുവിട്ടിരുന്നതാണ്. തമിഴ്പുലി നായകന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുകയും അയാളുടെ വിമോചനപ്പട നിശ്ശേഷം കഥാവശേഷമാവുകയും ചെയ്ത ശേഷവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ശ്രീലങ്കയിലെ ഉത്തരമേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് രാഷ്ട്രാന്തരീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയപ്പോഴാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അതിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും.
2. വിണ്ട മണ്ണില്‍നിന്ന് വരണ്ട വിലാപം (മനോരമ)
വറ്റിപ്പോയ ജലസ്രോതസ്സ്, വിണ്ടുകീറിയ മണ്ണ്, ഉണങ്ങിത്തീര്‍ന്ന പച്ചപ്പ്, പൊള്ളുന്ന മനസ്സ്... ഒരു വലിയ വറച്ചട്ടിയാണിപ്പോള്‍ കേരളം. സംസ്ഥാന രൂപവല്‍ക്കരണത്തിനു (1956) ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണു കേരളം കടന്നുപോകുന്നതെന്നു സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ കേന്ദ്രസംഘത്തെ സര്‍ക്കാര്‍ ധരിപ്പിച്ചിരിക്കുകയാണ്. ഈ കൊടുംവരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സര്‍ക്കാരിന്റെ കണക്ക്.
3. ഡി.എം.കെ.യുടെ വഴികള്‍ (മാതൃഭൂമി)


ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, യു.പി.എ. ഗവണ്‍മെന്റില്‍നിന്ന് പിന്മാറാനുള്ള ഡി.എം.കെ.യുടെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടാ. ശ്രീലങ്കയിലെ യുദ്ധത്തിന്റെ അന്തിമഘട്ടത്തിലും യുദ്ധത്തിനുശേഷവും അവിടത്തെ തമിഴ്‌വംശജര്‍ അനുഭവിക്കുന്ന ദുഃസ്ഥിതി തമിഴ്‌നാട്ടിലും വൈകാരികമായ കോളിളക്കങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ സാധാരണക്കാരായ തമിഴര്‍ക്ക് നേരിടേണ്ടിവന്ന വമ്പിച്ച ക്ലേശങ്ങളുടെയും ശ്രീലങ്കാ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്തിടെ കൂടുതലായി പുറത്തുവന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയെ സംബന്ധിച്ച പ്രമേയം വരുന്നത്. കൗണ്‍സിലില്‍, ശ്രീലങ്ക നടത്തിയ 'യുദ്ധക്കുറ്റങ്ങളെയും വംശഹത്യ'യെയും അപലപിക്കുന്ന തരത്തില്‍ ഇന്ത്യ പ്രമേയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ. ആഗ്രഹിക്കുന്നു.

Tuesday, March 19, 2013

മുഖപ്രസംഗം March 19 - 2013

മുഖപ്രസംഗം March 19 - 2013


1. നമ്മെ ഭരിക്കേണ്ടവരുടെ ഭാഷ (മാധ്യമം)

സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഘടനയില്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വരുത്തിയ മാറ്റങ്ങള്‍ എതിര്‍പ്പിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മുന്‍കൂട്ടി വിശാലതലത്തില്‍ കൂടിയാലോചനകള്‍ നടക്കേണ്ടിയിരുന്ന വിഷയത്തില്‍ ഇങ്ങനെയൊരു എടുത്തുചാട്ടം എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുണ്ട്. ഇനി ആവശ്യമായ തിരുത്തലുകളോടെ വിജ്ഞാപനമിറക്കാന്‍ സമയം ഏറെയില്ലെന്നിരിക്കെ തിടുക്കത്തില്‍ ഈ വര്‍ഷംതന്നെ മാറ്റങ്ങള്‍ വരുത്തുന്നത് ആശാസ്യമാണോ എന്ന സന്ദേഹവും ബാക്കിയാണ്. മാറ്റങ്ങളിലെ സദുദ്ദേശ്യങ്ങളെ സംശയിക്കുന്നതിലര്‍ഥമില്ലെങ്കിലും പരീക്ഷാഘടനയിലെ നിര്‍ദിഷ്ട പരിഷ്കാരങ്ങള്‍ പ്രയോഗത്തില്‍ പ്രാദേശിക ഭാഷകള്‍ക്കും അതു മുഖേന ഗ്രാമീണ മേഖലയില്‍നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും പ്രതികൂലമാണെന്നത് വസ്തുതയാണ്.

മുഖപ്രസംഗം March 18 - 2013


മുഖപ്രസംഗം March 18 - 2013

1. ജനവികാരം ഏറ്റുവിളിക്കുന്ന നിതീഷ്  (മാധ്യമം) 
ആയിരക്കണക്കിന് അനുയായികളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ ‘അധികാര്‍’ റാലിക്ക് ഏറെ രാഷ്ട്രീയ, സാമൂഹികപ്രാധാന്യമുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി, ന്യൂദല്‍ഹിയുടെയും അതുവഴി രാജ്യത്തിന്‍െറയും ശ്രദ്ധ പിടിച്ചടക്കാനുള്ള ചാണക്യവിദ്യകളില്‍ അഗ്രഗണ്യനായ നിതീഷിന്‍െറ കേവലശ്രമമായി ഞായറാഴ്ച സംഘടിപ്പിച്ച റാലിയെ വിലയിരുത്താം. വികസനനായക പരിവേഷം നല്‍കി നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്ക് ബി.ജെ.പി കച്ചകെട്ടിയിരിക്കെ, അവര്‍ക്കും കോണ്‍ഗ്രസിനും മധ്യേ പ്രാദേശികരാഷ്ട്രീയ സമവാക്യങ്ങളില്‍ കണ്ണുവെച്ച കരുനീക്കത്തിന്‍െറ തുടക്കമായും ഇതിനെ കാണാം. ബിഹാറിന്‍െറ വികസനത്തിനു വേണ്ടി നടത്തിയ റാലിയില്‍നിന്ന് ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയെ മാറ്റിനിര്‍ത്തിയതു പോലും താല്‍ക്കാലികമായ സമദൂര സിദ്ധാന്തത്തിന്‍െറ ഭാഗമായി കാണുന്നവരുണ്ട്.

Sunday, March 17, 2013

മുഖപ്രസംഗം March 17 - 2013

മുഖപ്രസംഗം March 17 - 2013

1. മാതൃഭാഷകളെ ഹനിച്ചുകൊണ്ടുള്ള പരിഷ്‌കാരം വേണ്ട  (മാത്രുഭൂമി)

ദേശീയതയെ ഒരു മഹാനദിയോട് ഉപമിക്കാമെങ്കില്‍ പരസ്​പരം ലയിച്ചുചേര്‍ന്ന് ആ പ്രവാഹത്തെ രൂപപ്പെടുത്തുന്ന പോഷകനദികളാണ് തദ്ദേശീയ ഭാഷകളും സംസ്‌കൃതികളും. വ്യത്യസ്ത രുചികള്‍ പുലര്‍ത്തുന്ന തദ്ദേശീയ സംസ്‌കാരങ്ങളുടെ ആകെത്തുകയാണ് ദേശീയത. ഭാരതീയ ദേശീയതയും അങ്ങനെത്തന്നെ. അതില്‍ മുഖ്യമായ ചിലതും അനുബന്ധമായ മറ്റു ചിലതുമില്ല. ഭാഷകളുടെ കാര്യവും ഭിന്നമല്ല. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും അവ സംസാരിക്കുന്ന ജനതയ്ക്കും തനതായ വ്യക്തിത്വങ്ങളുണ്ട്. ഇന്ത്യയുടെ ശക്തിയായ ഈ സാംസ്‌കാരിക വൈവിധ്യത്തെ ചോദ്യംചെയ്യുന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പരിഷ്‌കാരം. ഇംഗ്ലീഷിനും ഹിന്ദിക്കും മേല്‍ക്കോയ്മ നല്‍കുന്ന ഈ പരിഷ്‌കരണ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അലയടിയാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ കണ്ടത്. തങ്ങളുടെ മാതൃഭാഷകളില്‍ സംസാരിച്ചും സഭ ബഹിഷ്‌കരിച്ചും ജനപ്രതിനിധികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് യു.പി.എസ്.സി.യുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.


2. അധിക്ഷിപ്തന്‍ (വാര്‍ത്തകളിലെ വ്യകതി) മാധ്യമം 

എന്‍െറ നാവിലെ വാക്കുകളും എന്‍െറ ഹൃദയത്തിലെ ധ്യാനവും നിന്‍െറ സമക്ഷം സ്വീകാര്യമാവണേ എന്ന് എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നിട്ടും എന്‍െറ നാവുകള്‍ പിഴച്ചുപോവുന്നല്ലോ. തെറിയല്ലാതൊന്നും നാവില്‍ വരുന്നില്ലല്ലോ. പി.സി. ജോര്‍ജിന്‍െറ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ തീരുമാനമെടുത്തുവല്ലോ. രണ്ടിലും ഒരുപോലെ ആദിദ്രാവിഡപദങ്ങള്‍ വിളയാടുന്നതുകൊണ്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കൊടുക്കാന്‍ ഇനിയെന്തിന് അമാന്തിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സദാചാരവാദികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്നത്. അവര്‍ക്കു മുന്നില്‍ ഞാനൊരു കീടം. മനുഷ്യനേ അല്ല. മനുഷ്യരാല്‍ അധിക്ഷിപ്തന്‍. ജനത്താല്‍ നിന്ദിതന്‍. അവരെന്‍െറ നേരെ കൊഞ്ഞനംകുത്തുന്നു. ചീഫ് വിപ്പായ എന്നെ ‘ചീഫ് വിഴുപ്പ്’ എന്നു വിളിക്കുന്നു. ഈ വിഴുപ്പ് ഇനിയും ചുമക്കണോ എന്ന് അവരൊന്നടങ്കം തലതല്ലി കേഴുന്നു.
എന്‍െറ നാവുകൊണ്ട് ഞാന്‍ പാപം ചെയ്കയില്ല. എന്നാലും എന്‍െറ മുന്നില്‍ ദുഷ്ടരുള്ള കാലത്തോളം എന്‍െറ നാവിന് കടിഞ്ഞാണിടാന്‍ എനിക്കാകയില്ല. പലപ്പോഴും ഞാന്‍ മൂകനായി മിണ്ടാതിരുന്നു. എന്‍െറ ശാന്തതകൊണ്ട് ഫലമുണ്ടായില്ല.

Saturday, March 16, 2013

മുഖപ്രസംഗം March 16 - 2013

മുഖപ്രസംഗം March 16 - 2013


1. ജനദ്രോഹകരമല്ലാത്ത ബജറ്റ്  (മാധ്യമം)
 ധനമന്ത്രി കെ.എം. മാണി കഴിഞ്ഞദിവസം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച 2013-14 വര്‍ഷത്തെ ബജറ്റ് പൊതുവേ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ടുള്ള ജനപ്രിയ ബജറ്റാണെന്ന വിമര്‍ശം അപ്രസക്തമല്ലെങ്കിലും അവശര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സാമാന്യമായി ആശ്വാസം നല്‍കുന്നതാണ് അതെന്ന് സമ്മതിക്കുന്നതാണ് ശരി. മദ്യം, സിഗരറ്റ്, ആഡംബര കാറുകള്‍ തുടങ്ങിയ അനാവശ്യമോ സുഖഭോഗത്തിനു മാത്രം ഉതകുന്നതോ ആയ വസ്തുക്കള്‍ക്കാണ് തീരുവ കൂട്ടാന്‍ ധനമന്ത്രി ശ്രദ്ധിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പ്രയാസപ്പെടുത്തുന്നവിധം ഭൂമി വാങ്ങി മൂന്നു മാസത്തിനകം മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള നിര്‍ദേശത്തോടൊപ്പം മുദ്രക്കടലാസ് വിലയില്‍ രണ്ടു ശതമാനം ഇളവ് ചെയ്യാനുള്ള തീരുമാനവും പൊതുവേ സ്വാഗതം ചെയ്യപ്പെടും.

2. പ്രാര്‍ഥനയോടെ പുനരര്‍പ്പണം (മലയാള മനോരമ)
ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നേകാല്‍ നൂറ്റാണ്ടായി 'മലയാള മനോരമയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും മുന്നില്‍ കൃതജ്ഞതയോടെ നില്‍ക്കുകയാണു ഞാനിപ്പോള്‍ കാലത്തിന്റെ അനന്തയാത്രയില്‍ 125 വര്‍ഷങ്ങള്‍ ഒരു ചെറുബിന്ദു മാത്രമാണെങ്കിലും, ഒരു പത്രസ്ഥാപനത്തിന് ഈ അവസരം നല്‍കുന്ന അഭിമാനവും ആഹ്ളാദവും വളരെ വലുതാണ്. ഞങ്ങളുടെ വഴികളില്‍ എന്നും വിളക്കായി നില്‍ക്കുന്ന പൂര്‍വികരെ ആദരവോടെ ഒാര്‍മിക്കാനും മുന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചു ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ എന്നും ഒപ്പമുള്ള വായനക്കാരോടു ഹൃദയം നിറഞ്ഞ നന്ദി പറയാനുമുള്ളതാണ് ഈ ജൂബിലി വേള. 
3. നാളേക്കുള്ള നിക്ഷേപം  (മാത്രുഭൂമി)
രൂക്ഷമായ വരള്‍ച്ചയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും നടുവില്‍ നിന്നുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിക്കുക ഒരു ധനമന്ത്രിക്ക് എളുപ്പമല്ല. അതിനാല്‍ തന്നെ തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന കെ.എം.മാണിക്കു മേല്‍ മുമ്പെങ്ങുമുണ്ടാവാത്തവിധം സമ്മര്‍ദങ്ങളുണ്ടായിരുന്നു. 'വികസനവും കരുതലു'മെന്ന സമീപനത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റാണ് വെള്ളിയാഴ്ച അദ്ദേഹം അവതരിപ്പിച്ചതെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. 2014 പൊതുതിരഞ്ഞെടുപ്പിന്റെ വര്‍ഷമായതുകൊണ്ട് വികസനയാത്രയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം സ്വീകരിക്കാന്‍ ധനമന്ത്രി പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കാണാം.

മുഖപ്രസംഗം March 15 - 2013

മുഖപ്രസംഗം March 15 - 2013


1. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സദാചാര പ്രതിസന്ധി  (മാധ്യമം)
 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായ കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന അപവാദങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം സൃഷ്ടിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു മന്ത്രിസഭാംഗത്തെക്കുറിച്ച് സദാചാരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നത് മാത്രമല്ല, അതേ മന്ത്രിസഭയുടെ ഭാഗമായ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയിലിരിക്കുന്ന ഒരാള്‍തന്നെ ആ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാഗ്വാദങ്ങളും പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്നതായിരുന്നു.
2. പ്രതീക്ഷയുടെ കാല്‍വെപ്പ്‌  (മാത്രുഭൂമി)
വിശ്വാസത്തിന്റെ ലോകത്ത് പ്രതീക്ഷയുടെ വെളുത്ത പുക ഉയര്‍ത്തി പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരിക്കയാണ്. 1227 വര്‍ഷത്തിനുശേഷം യൂറോപ്പിന് പുറത്തുനിന്ന് കത്തോലിക്കാസഭയ്ക്ക് ഒരു ആത്മീയാചാര്യന്‍ ഉണ്ടാകുന്നു എന്നതുമാത്രമല്ല ഈ സ്ഥാനാരോഹണത്തെ സവിശേഷമാക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭയെ മാത്രമല്ല, ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടില്‍നിന്ന് ആദ്യമായി ഒരു കര്‍ദിനാള്‍ വത്തിക്കാനിലെ പരമോന്നത പദവിയിലെത്തുന്നു എന്ന സവിശേഷതകൂടി ഇതിനുണ്ട്. 

3. ശ്രീനഗറിലെ കൊലവിളി (മനോരമ)
മൂന്നാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയും ആക്രമണം അഴിച്ചുവിട്ടു ഭീകരര്‍ ഇന്ത്യയ്ക്കെതിരായ വെല്ലുവിളി ആവര്‍ത്തിച്ചിരിക്കുകയാണ്. ഫെബ്രുവരി 21നു പതിനാറു പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സ്ഫോടനം സൃഷ്ടിച്ച നടുക്കം മാറുന്നതിനു മുന്‍പാണു ജമ്മു-കശ്മീരിലെ ശ്രീനഗറിലും ഭീകരാക്രമണമുണ്ടായിരിക്കുന്നത്. 

Thursday, March 14, 2013

മുഖപ്രസംഗം March 14 - 2013

മുഖപ്രസംഗം March 14 - 2013

1. ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം (മാധ്യമം)

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യ നേടിയെടുത്തിരിക്കുന്നു. അടുത്ത കാലം വരെ ചൈനക്കായിരുന്നു ഈ സ്ഥാനം. ലോകത്തിലെ മൊത്തം ആയുധ ഇടപാടിന്‍െറ പത്തു ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോള്‍. ഇവ്വിഷയകമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോക്സഭയില്‍ നിരത്തിയ വിവരങ്ങള്‍ ജനാധിപത്യസമൂഹത്തിന്‍െറ സത്വര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്രായേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 78,175കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയില്‍ മാത്രം 25,126.10 കോടി രൂപയുടെ ആയുധങ്ങളാണത്രെ നാം വാങ്ങിക്കൂട്ടിയത്. ആയുധ ബസാറില്‍ നാം എന്തുമാത്രം ആക്രാന്തം കാട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇറക്കുമതിക്കായി ഖജനാവില്‍നിന്ന് ഊറ്റുന്ന കോടികളുടെ കണക്ക് പരിശോധിച്ചാല്‍ മതി.
2. പ്രത്യാശയിലേക്ക് പുതിയ പാപ്പ (മനോരമ)

വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍നിന്നുയര്‍ന്ന വെളുത്ത പുക ലോകത്തിനു സമ്മാനിക്കുന്നത് പുത്തന്‍ പ്രത്യാശകളുടെ ശുഭ്രതയാണ്. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമാചാര്യനും വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ  നിയോഗിക്കപ്പെടുമ്പോള്‍ ധന്യമാകുന്നത് ആഗോള കത്തോലിക്കാ സഭ മാത്രമല്ല, ഈ ലോകത്തിന്റെയാകെ ധാര്‍മിക മനസ്സുകൂടിയാണ്. 

മുഖപ്രസംഗം March 13 - 2013

മുഖപ്രസംഗം March 13 - 2013

1. ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുതന്നെ  (മാധ്യമം)
2012 ഫെബ്രുവരിയില്‍ കേരളീയരായ രണ്ട് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരായ ലെസ്തോറെ മാര്‍സിമിലാനോ, സാല്‍വതോറെ ഗിറോണി എന്നിവര്‍, സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയും നാലാഴ്ചക്കാലത്തേക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് പോയെങ്കിലും ഇനി അവരെ തിരിച്ചയക്കാന്‍ സാധ്യമല്ലെന്ന നിലപാട് ആ രാജ്യത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ടത് ഇന്ത്യയില്‍ വന്‍ വിവാദവും പ്രതിഷേധവും ഉയര്‍ത്തിയതില്‍ അദ്ഭുതമില്ല.
2. ഇറ്റാലിയന്‍ ചതിക്കഥ (മനോരമ)
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്, പ്രത്യേകിച്ച് അവിടത്തെ പരമോന്നത കോടതിക്ക്, നല്‍കുന്ന ഔദ്യോഗികമായ ഉറപ്പിന് ഒരു വിലയുമില്ലേ? സുപ്രീം കോടതിയുടെ പ്രത്യേകാനുമതിയോടെ നാലാഴ്ചത്തേക്കു നാട്ടില്‍ പോയ കൊലക്കേസ് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ അറിയിപ്പ് ഈ ചോദ്യമാണ് ഉയര്‍ത്തുന്നത്. തിരിച്ചയയ്ക്കാമെന്ന ഉറപ്പില്‍ നാവികരുടെ മോചനം തരപ്പെടുത്തിയ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നഗ്നമായ വഞ്ചനയാണു കാണിച്ചിരിക്കുന്നതെന്നു വ്യക്തം. മേലില്‍ അവരുടെ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ? 

Tuesday, March 12, 2013

മുഖപ്രസംഗം March 12 - 2013


മുഖപ്രസംഗം March 12 - 2013

1. നീതി അകലെ ആകരുതെങ്കില്‍ (മാധ്യമം)

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹകര്‍മത്തിനെത്താനും പിതാവിനെ സന്ദര്‍ശിക്കാനും കോടതി ജാമ്യം അനുവദിച്ചത് ആശ്വാസകരമാണ്. എന്നാല്‍, ജാമ്യം നിഷേധിക്കാന്‍ മുമ്പ് പലതവണ വിജയകരമായി നടന്ന ശ്രമങ്ങളും, ഇത്തവണപോലും നാട്ടിലെത്തുന്നത് വൈകിപ്പിക്കാന്‍ നടന്ന നീക്കങ്ങളും സൂചിപ്പിക്കുന്നത്, അണിയറയില്‍ കാര്യങ്ങള്‍ പഴയപടിതന്നെ എന്നാണ്.  നീതി അകലെയാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയെ അതിരുവിട്ട ആരോപണമെന്നതിനേക്കാള്‍ , അന്യായങ്ങള്‍ക്കിരയായ ഒരാളുടെ സങ്കടഹരജിയായി കേള്‍ക്കുന്നതാണ് മനുഷ്യത്വം -നീതിയും.



2. കളിയരങ്ങിലെ നിത്യ വിസ്മയം (മനോരമ)
 
കഥകളിയരങ്ങില്‍ നിറഞ്ഞാടിയവര്‍ പലരുണ്ട്. പക്ഷേ, അരങ്ങിലെ അധികാരിയായി ഒരാളേ ഉണ്ടായിരുന്നുള്ളൂ; വിടപറഞ്ഞ കലാമണ്ഡലം രാമന്‍കുട്ടി നായരാശാന്‍. കളിയരങ്ങു ഭരിക്കുന്നതു പൊന്നാനിപ്പാട്ടുകാരനാണെന്നാണു വയ്പ്. പക്ഷേ, രാമന്‍കുട്ടിയാശാന്‍ അരങ്ങിലെത്തിയാല്‍ കഥമാറും. അരങ്ങിനു മൊത്തത്തിലൊരു ചിട്ടവരും. എല്ലാവരും ആദരപൂര്‍വം ഒതുങ്ങിനില്‍ക്കും. ആ വരവിനു തന്നെയുണ്ടൊരു ഗൌരവം. ആശാന്‍ അണിയറയില്‍ വന്നാല്‍ അവിടെയും വരും ഇൌ ചിട്ടയും ഗൌരവവും. 

3.  പരിഹാരം അഴിച്ചുപണി മാത്രം (മാത്രുഭൂമി )

1965-ല്‍ കെ.എസ്. ആര്‍ .ടി.സി.യായി പരിണമിക്കുന്നതിന് മുമ്പുള്ള സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന്റെ കാലവും കൂടി കണക്കിലെടുത്താല്‍ നമ്മുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനകീയ യാത്രാസംവിധാനത്തിന് ഇപ്പോള്‍ 75 വയസ്സായി. കൃത്യമായി പറഞ്ഞാല്‍ 1938 ഫിബ്രവരി 20-ന് ശ്രീചിത്തിരതിരുന്നാള്‍ ആ സംവിധാനം സ്വയമൊരു യാത്രക്കാരനായിക്കൊണ്ട് തുടക്കമിട്ടതാണെന്ന് കെ.എസ്.ആര്‍ .ടി.സി.യുടെ വെബ്‌സൈറ്റ് അഭിമാനപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ചുമക്കുന്ന കെ.എസ്.ആര്‍.ടി.സി. എന്ന ഭാരം ഇപ്പോള്‍ മലയാളികളെയാകെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന ചിത്രം കേരളത്തിലെ തലയില്‍ കെട്ടിവെച്ചിട്ടുള്ള ഒരുഅമിതഭാരത്തിന്റേതാണ്. എത്ര കോടികള്‍ കിട്ടിയാലും മതിയാകാത്ത ഒരു സാമ്രാജ്യമാണത്. 

മുഖപ്രസംഗം March 11 - 2013

മുഖപ്രസംഗം March 11 - 2013



1. കിടപ്പാടത്തിനുള്ള അവകാശം (മാധ്യമം)

ജനസംഖ്യാനുപാതികമായി രാജ്യത്ത് 18.78 ദശലക്ഷം വീടുകളുടെ കുറവുണ്ടെന്നു ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു. 14.99 ദശലക്ഷം പേര്‍ ഇരിക്കപ്പൊറുതിയില്ലാത്ത വീടുകളിലാണെങ്കില്‍ ഇനിയൊരു 5,30,000 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം തന്നെയില്ലെന്ന് മന്ത്രി പറയുന്നു. 2001 ലെ സെന്‍സസ് വെച്ചുനോക്കുമ്പോള്‍ ഭവനലഭ്യതയില്‍ കാര്യമായ പുരോഗതി മന്ത്രി അവകാശപ്പെടുമ്പോഴും പൗരന്‍െറ സുരക്ഷിതത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമായി ഭരണഘടന പറഞ്ഞ തലചായ്ക്കാനുള്ള അവകാശം ദശലക്ഷങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ടു തന്നെയാണുള്ളത്. സെന്‍സസില്‍ പരിഗണിക്കപ്പെടാനുള്ള പ്രാഥമികയോഗ്യത ഒക്കാത്ത കടത്തിണ്ണകളും പാതയോരങ്ങളും പാര്‍പ്പിടമാക്കിയ പരസഹസ്രങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നുമോര്‍ക്കണം.


2. അരുവിപ്പുറത്തിന്റെ പ്രകാശധാര (മനോരമ)

നാം കേട്ടിട്ടുള്ള പല വിപ്ളവങ്ങളും രക്തരൂഷിതങ്ങളാണ്. എന്നാല്‍ , നമ്മള്‍ മലയാളികള്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും ഉദാത്തമായ സാമൂഹികവിപ്ളവം വളരെ നിശ്ശബ്ദമായി ഒരു പുലര്‍കാലത്ത്, ഒരു നദിക്കരയില്‍ ഉദിച്ചതാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും മഹാനായ യോഗിയും സാമൂഹിക വിപ്ളവകാരിയുമായ ഒരു ഗുരു അതിനു വിത്തു പാകി - അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു; ഇന്നേക്കു 125 വര്‍ഷം മുന്‍പ്. 

3. വേണ്ടത് ജീവന്റെ വിലയറിയുന്ന പരിശോധന (മാതൃഭൂമി)

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തിലുള്ള നാടാണ് നമ്മുടേത്. നിയമം അനുസരിക്കാന്‍ വാഹനമോടിക്കുന്നവര്‍ക്കും അത് നടപ്പാക്കാന്‍ പോലീസിനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇന്ന് ലംഘിക്കപ്പെടുന്ന ഏറ്റവും വലിയ കുറ്റം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്ന മട്ടില്‍ പോലീസിന്റെ ഹെല്‍മറ്റ്‌വേട്ട ഇരുചക്രവാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലേക്ക് വളരുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. കോഴിക്കോട് തിരുവണ്ണൂര്‍ ബൈപ്പാസില്‍ പോലീസ് വാഹനപരിശോധനയ്ക്കിടയില്‍ രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായത് തീര്‍ത്തും വേദനാജനകമായ സംഭവമാണ്. 

Sunday, March 10, 2013

മുഖപ്രസംഗം March 10 - 2013

മുഖപ്രസംഗം March 10 - 2013

1. ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണം  (മാത്രുഭൂമി)

ശ്രീലങ്കയില്‍ കാല്‍നൂറ്റാണ്ടുകാലത്തെ വംശീയസംഘര്‍ഷത്തിന് 2009-ല്‍ തിരശ്ശീല വീണപ്പോള്‍ ലോകം നിശ്വാസമുതിര്‍ത്തിരുന്നു; ഇന്ത്യയും. തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യത്തോടെയായിരുന്നു ഈ യുദ്ധവിരാമം. പുലികളെ അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമായിരുന്നിരിക്കാം ഈ അന്ത്യമെങ്കിലും അക്രമത്തിനും കൊലയ്ക്കും അവസാനമായതില്‍ സമാധാനകാംക്ഷികള്‍ ആശ്വസിച്ചു. യുദ്ധം അവസാനിച്ച 2009 മുതല്‍ 2013 വരെയുള്ള മൂന്നുനാല് കൊല്ലങ്ങള്‍, 26 കൊല്ലത്തെ പകയുടെ മുറിവുകള്‍ ഉണക്കാന്‍ പര്യാപ്തമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രീലങ്കയിലെ സിംഹളര്‍ക്കും തമിഴര്‍ക്കും പരസ്​പരമുള്ള അവിശ്വാസം അവസാനിക്കാനുള്ള കാലമായിട്ടില്ല. എങ്കില്‍പ്പോലും പരസ്​പരവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുകയും പകവീട്ടാന്‍ ശ്രമം നടക്കാതിരിക്കുകയും ചെയ്താലേ കാര്യങ്ങള്‍ സുഗമമാകൂ. 



2. ജാതകവശാല് (മാധ്യമം) വാര്‍ത്തകളിലെ വ്യക്തി 

ജാത്യാലുള്ളത് തൂത്താല്‍ പോവുമോ എന്നൊരു ചൊല്ലുണ്ട്. ചിലരുടെ തലവരയനുസരിച്ചിരിക്കും കാര്യങ്ങള്‍. ജാതകത്തിലൊക്കെ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അങ്ങനെയുള്ളവരുടെ ജീവിതം കാണുമ്പോഴാണ്. 1966 മേയ് 25ന് കീഴൂട്ട് തറവാട്ടില്‍ വന്ന് ജാതകമെഴുതിയ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കുറിച്ചു: ഇവന് 80 വയസ്സുവരെ ആയുസ്സുണ്ട്; സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്ന്. അതിനര്‍ഥം 80ാം വയസ്സുവരെ അതു കേള്‍ക്കാന്‍ യോഗമുണ്ടെന്നാണ്

മുഖപ്രസംഗം March 09 - 2013

മുഖപ്രസംഗം March 09 - 2013

1. കാര്‍ഷിക കടാശ്വാസത്തിന്റെ  ദുര്‍ഗതി (മാധ്യമം)

കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കടാശ്വാസ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും അരങ്ങേറിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചു. അര്‍ഹര്‍ക്ക് ആശ്വാസം നിഷേധിക്കപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്തതിന്‍െറ ഒട്ടേറെ ഉദാഹരണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. 52,000 കോടി രൂപ ചെറുകിട, ഇടത്തരം കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ നീക്കിവെച്ചതെങ്കിലും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ തയാറായ വന്‍കിട കൃഷിക്കാര്‍ക്കാണ് 25 ശതമാനവും അനുവദിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 

2. ഓര്‍മകള്‍ ഉണ്ടായിരിക്കണം  (മാതൃഭൂമി)  
 
മലയാളികളുടെ ചിന്തയിലും ഭാവനയിലും എന്നും വസന്തം വിരിയിക്കുന്ന ഭാഷയിലെ നിത്യവിസ്മയമാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. ഖസാക്കിലെ 'കൂമന്‍കാവ്' നമുക്കൊരു ദേശംതന്നെയാണ്. ഓരോ വായനയും ഓരോ സന്ദര്‍ശനത്തിന്റെ സവിശേഷാനുഭൂതികള്‍ പകരുന്ന ദേശം. അത് നമ്മുടെ സ്മൃതിവനങ്ങളുടെ ഭാഗമാണ്. ഒ.വി. വിജയന്‍ പഠിച്ച കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇതിഹാസകാരന്റെ സ്മരണയ്ക്ക് ഒരു സ്മൃതിവനം നിര്‍മിക്കുന്നു എന്നത് ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും അഭിമാനമാക്കേണ്ടതാണ്. അതൊരു സാമൂഹികപാഠമാണ്. എന്നാല്‍, ആ പാഠത്തിനകത്തെ ഒ.വി. വിജയന്‍ശില്പത്തെ അജ്ഞാതരായ ചില സമൂഹവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് ഏത് മലയാളിയെയും ഞെട്ടിക്കുന്നതാണ്. അതൊരു നിസ്സാര സംഭവമല്ല. ശില്പത്തിന്റെ കണ്ണട തകര്‍ക്കുകയും കണ്ണ് തുരന്നെടുക്കുകയും ചെയ്തതില്‍ പ്രതീകാത്മകമായ ഒരു യുദ്ധപ്രഖ്യാപനമുണ്ട്. നമ്മുടെ സ്മൃതികളോടും ചരിത്രത്തോടുമുള്ള ഒരു ധിക്കാരമുണ്ട്. വ്യത്യസ്തമായ കാഴ്ചകള്‍ നമുക്ക് പകര്‍ന്നുതന്ന ഒരെഴുത്തുകാരന്റെ സ്മരണയോടുള്ള അനാദരവാണത്.

മുഖപ്രസംഗം March 08 - 2013

മുഖപ്രസംഗം March 08 - 2013

1. മിര്‍സ: ആന്‍റണി എന്ത് തീരുമാനമെടുക്കും?  (മാധ്യമം)

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29ന് ബംഗളൂരുവില്‍നിന്ന് പൊലീസ് പൊക്കിയെടുത്തുകൊണ്ടുപോയ 12ഓളം മുസ്ലിം ചെറുപ്പക്കാരില്‍ ഒരാളാണ് ഇജാസ് അഹ്മദ് മിര്‍സ. പത്രപ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമടക്കം ഒരു സംഘം ആളുകളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതിന്‍െറ പേരിലാണ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും പ്രഫഷനലുകളോ വിദ്യാര്‍ഥികളോ ആയിരുന്നു. അവരില്‍ പത്രപ്രവര്‍ത്തകനായ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് നല്‍ബന്തി എന്നിവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് കോടതി അവരെ വെറുതെ വിട്ടു.


2. വനിതാദിനത്തില്‍ വേദനയോടെ (മാത്രുഭൂമി )

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞുങ്ങളെപ്പോലും അക്രമികള്‍ വെറുതെ വിടുന്നില്ല. ഏറ്റവുമൊടുവില്‍ തിരൂരില്‍ മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിനെ ചിലര്‍ കാമാര്‍ത്തിക്കിരയാക്കി കൊല്ലാക്കൊല ചെയ്തിരിക്കയാണ്. തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് സൗമ്യ സംഭവവും ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതുമൊക്കെ രാജ്യത്ത് ഏറെ പ്രതിഷേധമുണര്‍ത്തിയിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് തെരുവോരത്തുറങ്ങിയ നിസ്സഹായയായ കുഞ്ഞിന് ഇത്തരമൊരു അനുഭവം. സ്ത്രീ സുരക്ഷയ്ക്ക് രാജ്യത്ത് വേണ്ടത്ര നിയമങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സഹായമേകാന്‍ വനിതാകമ്മീഷന്‍ മുതല്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനം വരെയുണ്ട്. എന്നിട്ടും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഇവിടെ അന്യമായി തുടരുകയാണ്.