Thursday, January 31, 2013

മുഖപ്രസംഗം January 31-01-2013

മുഖപ്രസംഗം January 31-01-2013


1. മനുഷ്യനും ആനയ്ക്കും സുരക്ഷ വേണം ( മാതൃഭൂമി)

ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഈയിടെ ആനയിടഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഉത്സവകാലത്ത് കേരളത്തില്‍ ആനയിടയുന്നത് സാധാരണമായിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണ്. രായമംഗലത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും പറയുന്നു. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാനും കാരണമാകുന്നത്.

2. കേരളം കേള്‍ക്കണം, നെല്ലിന്റെ വിലാപം (മനോരമ)

സംസ്ഥാനത്തു നെല്ലുല്‍പാദനം കുത്തനെ ഇടിയുന്നുവെന്നും കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നുവെന്നുമുള്ള ലോക്കല്‍ ഫണ്ട് ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ മണ്ണിലെ കണ്ണീര്‍വിളവു വീണുകിടക്കുന്നുണ്ട്. നെല്‍ക്കര്‍ഷകരെയും നെല്‍വയല്‍ സംരക്ഷണത്തെയും അര്‍ഹമായ വിധം പരിഗണിക്കാത്ത സംസ്ഥാനത്ത് നെല്ലുല്‍പാദനം കുത്തനെ ഇടിഞ്ഞതു ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പരാശ്രയത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്.

3. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല (മാധ്യമം) 

ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


Wednesday, January 30, 2013

മുഖപ്രസംഗം January 30-01-2013

മുഖപ്രസംഗം January 30-01-2013

1. നായര് പിടിപ്പിച്ച പുലിവാല്  (മാധ്യമം )

മുസ്ലിംലീഗിന്‍െറ അഞ്ചാം മന്ത്രിയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ആരംഭിച്ച സാമുദായിക-രാഷ്ട്രീയ വിവാദം, കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി എന്‍.എസ്.എസ് ഉണ്ടാക്കിയ രഹസ്യ ധാരണ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അട്ടിമറിച്ചുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലോടെ സ്ഫോടനാത്മകമായ വഴിത്തിരിവിലാണെത്തിനില്‍ക്കുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കളവുപറഞ്ഞതാണെന്ന് ഉത്തരവാദപ്പെട്ടവരാരും ആരോപിച്ചിട്ടില്ലെന്നിരിക്കെ, കോണ്‍ഗ്രസിന്‍െറ സംസ്ഥാന നേതൃത്വം പുറത്തുകടക്കുക പ്രയാസകരമായ വിഷമസന്ധിയിലകപ്പെട്ടിരിക്കുന്നു.

2. ജുവനൈല്‍ഹോമുകളില്‍ വേണ്ടത്‌  (മാത്രുഭൂമി )

കേരളത്തിലെ മിക്ക ജുവനൈല്‍ ഹോമുകളുടെയും സ്ഥിതി ശോചനീയവും ആപത്കരവുമാണെന്ന് ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനശ്ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജുവനൈല്‍ ഹോമുകളെക്കുറിച്ച് സമൂഹത്തിനുള്ള സങ്കല്പം പാടെ തകര്‍ക്കുന്നവയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കുവെച്ച് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നസ്ഥിതിയാണ് പലേടത്തുമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. .

3. പ്രതീക്ഷ നിറവേറ്റിയ റിസര്‍വ് ബാങ്ക് (മനോരമ)
നാണ്യപ്പെരുപ്പത്തിന്റെ പേരില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചുപോന്ന കര്‍ക്കശനിലപാടില്‍ ഒന്‍പതു മാസത്തിനു ശേഷം അയവു വരുത്തിയിരിക്കുകയാണ്. പലിശനിരക്കു കുറയാനും പണലഭ്യത ഉയര്‍ത്താനുമുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ജനുവരി - മാര്‍ച്ച് കാലയളവിലെ വായ്പനയ അവലോകനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റീപ്പോ നിരക്കു കാല്‍ ശതമാനം കുറച്ച്, 7.75 ശതമാനമാക്കി. തുടര്‍ന്നു ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചുതുടങ്ങി.


Tuesday, January 29, 2013

മുഖപ്രസംഗം January 29-01-2013

മുഖപ്രസംഗം January 29-01-2013

1. ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍?  (മാധ്യമം )

രാഷ്ട്രപിതാവിന്‍െറ ഒരു ചരമവാര്‍ഷികം കൂടി എത്തുന്നു. അദ്ദേഹത്തെ വെടിവെച്ചുകൊന്ന അതേ മതഭ്രാന്ത് വീണ്ടും ഹിംസ പടര്‍ത്തുകയും മനസ്സുകളില്‍ വിഷം നിറക്കുകയും ചെയ്യുന്നു. ഇത് പക്ഷേ, പ്രകടമായ ഗാന്ധിഹത്യയാണെങ്കില്‍ ഗാന്ധിനിന്ദയുടെ പരോക്ഷ ചിഹ്നങ്ങള്‍ ഔദ്യാഗിക നയങ്ങളുടെ രൂപത്തില്‍ രാഷ്ട്രത്തെ വരിഞ്ഞുമുറുക്കി വീണ്ടും പാരതന്ത്ര്യത്തിലേക്ക് നയിക്കുന്നതും കാണാതിരുന്നു കൂടാ. സ്വാശ്രയത്വമെന്ന ഗാന്ധിയന്‍ മന്ത്രത്തിനു പകരം വിദേശ നിക്ഷേപമെന്ന പുതിയ മുദ്രാവാക്യത്തിന്‍െറ ദംഷ്ട്രകള്‍ പുറത്തുകാണാന്‍ തുടങ്ങിയിരിക്കുന്നു. പാവങ്ങള്‍ക്കും സ്വദേശി സമ്പദ്ക്രമത്തിനും വേണ്ടി ജീവിച്ച ഗാന്ധിജിയെ കറന്‍സി നോട്ടില്‍ കുടിയിരുത്തിയ നാം കള്ളപ്പണത്തെവരെ പൂജിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏത് സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭൂതങ്ങളോട് ഗാന്ധി ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞോ അവരൊക്കെ ഇപ്പോള്‍ ആഘോഷത്തിലാണ്.

2. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ (മാത്രുഭൂമി )

വിദ്യാഭ്യാസമേഖലയില്‍ അടുത്തകാലത്തായി ഒട്ടേറെ പദ്ധതികളും പരിഷ്‌കരണങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവരികയുണ്ടായി. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും അവ കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. പദ്ധതികളുടെ പോരായ്മകള്‍, നിര്‍വഹണത്തിലെ വീഴ്ചകള്‍, രാഷ്ട്രീയതാത്പര്യങ്ങള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന 'രാഷ്ട്രീയ ഉശ്ചാതര്‍ ശിക്ഷാ അഭിയാന്‍' പദ്ധതി, ഈ സാഹചര്യത്തില്‍ ലക്ഷ്യം കൈവരിക്കുമോ എന്ന് കണ്ടറിയണം.

3. ഈ നാട് മരുഭൂമി ആകാതിരിക്കാന്‍  (മനോരമ )

ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായ നമ്മുടെ കേരളം അതിവേഗം മരുഭൂവല്‍ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്. മഴയും നനവുമില്ലാതെ കൊടുംവരള്‍ച്ചയിലേക്കു കേരളം നീങ്ങുമ്പോള്‍ പ്രകൃതിയെക്കുറിച്ചു ഗൌരവമായി ചിന്തിക്കേണ്ട സമയമായി എന്നുതന്നെ അര്‍ഥം.


Monday, January 28, 2013

മുഖപ്രസംഗം January 28-01-2013

മുഖപ്രസംഗം January 28-01-2013


1. ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...  (മാധ്യമം )

ദുരന്തങ്ങളില്‍നിന്നു പഠിക്കുകയല്ല, അടുത്ത ദുരന്തത്തിന് വഴിവെക്കുന്ന ഉപായങ്ങള്‍ പണിയുകയാണ് കേരളത്തിലെ ശീലമെന്നു തെളിയിക്കുന്നു ശനിയാഴ്ച നാലു പേരുടെ മരണത്തിനിടയാക്കിയ പുന്നമടക്കായലിലെ ഹൗസ്ബോട്ട് ദുരന്തം. ഓരോ ദുരന്തമുണ്ടാകുമ്പോഴും അന്വേഷണ ഉത്തരവുമായി തട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുന്ന അധികൃതരുടെ ആവേശം അധികം വൈകാതെ കെട്ടടങ്ങും. പ്രതിഷേധ ബഹളങ്ങള്‍ക്കും ഹ്രസ്വായുസ്സേ ഉണ്ടാകാറുള്ളൂ. അന്വേഷണം എവിടെയെത്തുന്നു, അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളിലും ശിപാര്‍ശകളിലും അധികൃതര്‍ എന്തു നടപടിയെടുക്കുന്നു എന്ന ചോദ്യത്തിനുതന്നെ അര്‍ഥമില്ല.

2. ബോട്ടപകടം: സുരക്ഷ ഉറപ്പാക്കണം  (മാത്രുഭൂമി )

ആലപ്പുഴയില്‍ പുന്നമടക്കായലിലുണ്ടായ ഹൗസ്‌ബോട്ട് അപകടം നാലു പേരുടെ ജീവനെടുത്തിരിക്കയാണ്.  ആറ് പേരെ കയറ്റാന്‍ മാത്രം ശേഷിയുള്ള ചെറിയ കെട്ടുവള്ളത്തില്‍ 25-ഓളം പേര്‍ തിരക്കിക്കയറുകയായിരുന്നു എന്നാണ് പറയുന്നത്. കയറിയവരുടെ ഭാരം മൂലം ഒരു വശത്തേക്ക് ചരിഞ്ഞാണ് ചെറിയ ബോട്ട് മുങ്ങിയത്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാകും. നഷ്ടപരിഹാരത്തുക കൊണ്ടൊന്നും തീരുന്നതല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം. അതിനാല്‍ മേലില്‍ ഇത്തരം അപകടം സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് ആവശ്യം

3. ഹൌസ് ബോട്ട് സുരക്ഷ ജലരേഖയാകരുത്  (മനോരമ )

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസംഭാവന നല്‍കിപ്പോരുന്ന ഹൌസ് ബോട്ട് മേഖലയില്‍ പല കാരണങ്ങളാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്നുതീര്‍ച്ച. പക്ഷേ, ഇതു കണ്ടറിഞ്ഞു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടവിധം ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിനു പ്രതീക്ഷയ്ക്കു വക നല്‍കുന്ന മറുപടി ലഭിക്കുന്നില്ല. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ നല്ലൊരു പങ്കിനു ജലസഞ്ചാരത്തിലാണു താല്‍പ്പര്യം.

മുഖപ്രസംഗം January 27-01-2013

മുഖപ്രസംഗം January 27-01-2013

ഇന്ന്   മുഖപ്രസംഗമില്ല
റിപബ്ലിക്  ദിനം കാരണം പത്രങ്ങല്കൊക്കെ അവധിയായിരുന്നു 

Saturday, January 26, 2013

മുഖപ്രസംഗം January 26 -2013

മുഖപ്രസംഗം January 26 -2013


1. വര്‍മ സമിതി നിര്‍ദേശങ്ങള്‍ വനരോദനമാവുമോ?  (മാധ്യമം ) 

ദല്‍ഹി കൂട്ടമാനഭംഗം രാജ്യവ്യാപകമായ ജനരോഷത്തിന് വഴിമരുന്നിട്ടതിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്കാവശ്യമായ നിയമഭേദഗതിയുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായുള്ള മൂന്നംഗ സമിതി കേവലം ഒരു മാസത്തിനകം അതിന്‍െറ ദൗത്യം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പലതും ക്രിയാത്മകവും പ്രശ്ന പരിഹാരത്തിനുതകുന്നതുമാണ്. നിയമപരമായ ബലഹീനതകളും പോരായ്മകളും ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്നും നിയമം നടപ്പാക്കേണ്ട പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയാല്‍ അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും പൊതുവായി നിര്‍ദേശിക്കുന്ന വര്‍മ കമ്മിറ്റി സ്ത്രീപീഡനത്തിന്‍െറ കവാടങ്ങളടക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും കര്‍ശന നടപടികളാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

2. സ്മാര്‍ട്ട് സിറ്റി ഇനി വൈകരുത്‌   (മത്രുഭൂമി )

കേരളത്തില്‍ മികച്ച വികസനസാധ്യതയുള്ള വ്യവസായങ്ങളില്‍ പ്രധാനം ഐ.ടി.ആണ്. വിവരസാങ്കേതികരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ദുബായിലെ ടീകോമും ദുബായ് ഹോള്‍ഡിങ് കമ്പനിയുമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിനടത്തിപ്പിനായി സംസ്ഥാന സര്‍ക്കാറുമായി കരാറൊപ്പിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത്. പദ്ധതിപ്രദേശത്തിനാകെ ഒറ്റ പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) വേണമെന്ന കമ്പനിയുടെ ആവശ്യവും ഈയിടെ അനുവദിക്കുകയുണ്ടായി. ഇതോടെ കമ്പനി ഉന്നയിച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നുവെന്നായിരുന്നു ഇതുവരെ കമ്പനി അധികൃതരുടെ ആക്ഷേപം. സര്‍ക്കാര്‍തലത്തില്‍ ചെയ്യാനുള്ളതെല്ലാം ഏതാണ്ട് പൂര്‍ത്തിയായ നിലയ്ക്ക് ഐ.ടി. വ്യവസായ വികസനമെന്ന പ്രഖ്യാപിതലക്ഷ്യം കഴിയും വേഗം കൈവരിക്കാന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തയ്യാറാകണം. 

3.  ടൂറിസത്തിന് പുതിയ വെല്ലുവിളികള്‍ (മനോരമ)

വെല്ലുവിളികള്‍ നേരിടുന്നതില്‍ കേരളത്തിന്റെ ടൂറിസം മേഖല അലംഭാവം കാണിക്കുന്നുവോ എന്നാണ് ആശങ്ക. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. കേരളത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം, അയല്‍രാജ്യങ്ങളുടെ ആകര്‍ഷണം തുടങ്ങിയവയാണ് ഇതിനു കാരണമായി കണ്ടെത്തുന്നത്.  2011ല്‍ വിദേശികളും ആഭ്യന്തര ടൂറിസ്റ്റുകളുമായി ഒരുകോടിയിലേറെപ്പേര്‍ കേരളം സന്ദര്‍ശിച്ചു റെക്കോര്‍ഡിട്ടു. ഔദ്യോഗിക കണക്കനുസരിച്ചു 13,000 കോടിയിലേറെ രൂപയാണ് 2011ലെ മാത്രം വരുമാനം. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഈ മേഖല തന്നെ. കേരളത്തിലെ മുഖ്യ ടൂറിസം സീസണ്‍ സെപ്റ്റംബറില്‍ ആരംഭിച്ച് മാര്‍ച്ചോടെ അവസാനിക്കുന്നു. സൂര്യപ്രകാശവും കടലോരവും തേടിയെത്തുന്ന യൂറോപ്യന്‍ രാജ്യക്കാരാണു വിദേശ ടൂറിസ്റ്റുകളില്‍ അധികപങ്കും. അടുത്തകാലത്തായി, റഷ്യയില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്. ആയുര്‍വേദമടക്കമുള്ള ചികിത്സകള്‍ തേടുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളും ഒട്ടേറെ. 

മുഖപ്രസംഗം January 25 -2013

മുഖപ്രസംഗം January 25 -2013


1. ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം    (മാധ്യമം ) 

ഇസ്രായേലി പാര്‍ലമെന്‍റിലേക്ക് (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പിന്‍െറ അന്തിമ ഫലങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. ആകെയുള്ള 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബിന്യമിന്‍ നെതന്യാഹുവിന്‍െറ നേതൃത്വത്തിലുള്ള ലിക്കുഡ്- ഇസ്രായേല്‍ ബൈതുനാ വലതുപക്ഷ സഖ്യം 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ ബ്ളോക് ആയി. എന്നാല്‍ , കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ നേടിയ 42 സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ തിരിച്ചടിയാണ് നെതന്യാഹുവിനുണ്ടായിരിക്കുന്നത്.

Thursday, January 24, 2013

മുഖപ്രസംഗം January 24 -2013




1. രാഹുല്‍ ഗാന്ധിക്ക് ദിശ തിരിച്ചുവിടാനാവുമോ?  (മാധ്യമം ) 

നെഹ്റു കുലത്തിലെ അഞ്ചാം തലമുറക്കാരന്റെ കൈകളിലേക്ക് ലോകത്തിലെ ഏറ്റവും പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗധേയം കൈമാറിയ സംഭവം നിഷ്കൃഷ്ടമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍മകുശലതയും അനുഭവസമ്പത്തുമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാഞ്ഞിട്ടല്ല ; മറിച്ച് കോണ്‍ഗ്രസിന്റെ അമരത്ത് നെഹ്റു താവഴിയില്‍നിന്നുള്ളവര്‍തന്നെ വേണമെന്ന മൂഢവിശ്വാസമാവാം ഇതുവരെ ഏതെങ്കിലും വിധത്തില്‍ കഴിവ് തെളിയിച്ചിട്ടില്ലാത്ത യുവാവായ രാഹുലിനെ ഭാവി ഇന്ത്യയുടെ വിധാതാവായി വാഴിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്.

2. പീഡനക്കേസുകളില്‍ നീതി കിട്ടാന്‍  (മത്രുഭൂമി )

സ്ത്രീപീഡനക്കേസുകളുടെ വിചാരണയും മറ്റും വേഗത്തിലാക്കാന്‍ സംവിധാനം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത്തരം കേസുകളില്‍ നീതി ലഭിക്കാനുണ്ടാകുന്ന കാലതാമസം സ്ഥിതി കൂടുതല്‍ മോശമാക്കും. ഇതിനൊരു പരിഹാരമെന്നനിലയ്ക്ക്, സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്കായി കേരളത്തില്‍ മൂന്നു പ്രത്യേക കോടതികള്‍ രൂപവത്കരിക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. 

3. അഴിമതിക്കാര്‍ക്ക് ഇതു താക്കീത്  (മനോരമ)

അഴിമതി എന്ന മഹാവ്യാധിയെ ചെറുത്തുതോല്‍പിക്കാനുള്ള ഇന്ത്യയുടെ അതിശക്തമായ ഇച്ഛയുടെ പ്രതിഫലനമാണു കഴിഞ്ഞദിവസം അഴിമതിക്കേസില്‍ ഹരിയാനാ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ ഒാംപ്രകാശ് ചൌട്ടാലയ്ക്കും മകന്‍ അജയ് സിങ് ചൌട്ടാലയ്ക്കും സിബിഐ പ്രത്യേക കോടതി വിധിച്ച മാതൃകാപരമായ ശിക്ഷ. 

Wednesday, January 23, 2013

മുഖപ്രസംഗം January 23 -2013

മുഖപ്രസംഗം January 23 -2013
1. ഷിന്‍ഡെ പറഞ്ഞ നേര്  (മാധ്യമം)

രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദു ഭീകരവാദം വളര്‍ത്തുകയാണെന്നും അതിനായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷിന്‍ഡെ ചൂണ്ടിക്കാട്ടിയത്. രണ്ടു സംഘടനകളുടെയും ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഝോത എക്സ്പ്രസ്, ഹൈദരാബാദിലെ മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയശേഷം കുറ്റം ന്യൂനപക്ഷ സമുദായത്തിന്‍െറ പേരില്‍ ചുമത്തുകയായിരുന്നുവെന്ന് തന്‍െറ പ്രസ്താവനക്ക് ഉപോദ്ബലകമായി ആഭ്യന്തരമന്ത്രി എടുത്തുകാട്ടുകയും ചെയ്തു. സാധ്വി പ്രജ്ഞ സിങ് താക്കൂറിന്‍െറ നേതൃത്വത്തിലും കേണല്‍ ശ്രീകാന്ത് പുരോഹിതിന്‍െറ കാര്‍മികത്വത്തിലും നടത്തപ്പെട്ട സൈനിക ക്യാമ്പുകളില്‍ പരിശീലനം നേടിയ ഹിന്ദുത്വ ഭീകരരാണ് മാലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും അവര്‍ കൃത്യം നിറവേറ്റിയശേഷം നിരപരാധികളായ മുസ്ലിം യുവാക്കളെ പ്രതികളാക്കാന്‍ ചരടുവലിക്കുകയായിരുന്നു എന്നും എ.ടി.എസ് കണ്ടെത്തുകയുണ്ടായി.  രാജ്യത്തെ വിറങ്ങലിപ്പിച്ച വര്‍ഗീയ കലാപങ്ങളെക്കുറിച്ചന്വേഷിച്ച മുഴുവന്‍ കമീഷനുകളും അസന്ദിഗ്ധമായി അനാവരണം ചെയ്ത സത്യം അവയില്‍ സംഘ്പരിവാറിന്‍െറ അനിഷേധ്യ പങ്കാണ്. ഒടുവില്‍ ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷനും അതിന് അടിവരയിട്ടു. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്നതും ചരിത്രപ്രധാനമായ മസ്ജിദ് നിലംപരിശാക്കുന്നതുമൊന്നും ഭീകരതയല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരത?   രാജ്യത്ത് തീവ്ര ഹിന്ദുത്വശക്തികള്‍ പിടിമുറുക്കാനുള്ള യഥാര്‍ഥ കാരണം മതേതര കോണ്‍ഗ്രസിന്‍െറ ചാഞ്ചല്യവും ഭീരുത്വവുംതന്നെ.

2. ജനങ്ങളുടെ യാത്ര മുടക്കരുത്‌ (മാതൃഭൂമി)

ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന് സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ കെ.എസ്.ആര്‍ .ടി.സി. തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. പതിനായിരം രൂപ പ്രതിദിന വരുമാനമില്ലാത്ത 1700 ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് നീക്കം. ഡീസലിന് വില കൂട്ടുകയും വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോര്‍ട്ട്.  ഡീസല്‍ സബ്‌സിഡി ഇല്ലാതാകുന്നത് കോര്‍പ്പറേഷനെ കാര്യമായി ബാധിക്കും. എന്നാല്‍ , അതിന് പരിഹാരം തേടുന്നത് ജനങ്ങളുടെ യാത്രാസൗകര്യം കുറച്ചുകൊണ്ടാവരുത്. ജനസേവനം കൂടി ലക്ഷ്യമാക്കിയിട്ടുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുത്. അത് തുടര്‍ന്നും ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ വേണ്ട സഹായവും കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കണം.

3. സ്മാര്‍ട്ടായി വേഗം മുന്നോട്ടുപോകട്ടെ (മനോരമ) 

ഏക സെസ് (പ്രത്യേക സാമ്പത്തിക മേഖല) പദവിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വലിയ കടമ്പകള്‍ വഴിമാറുകയാണ്. ആദ്യ ഐടി മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനു സ്മാര്‍ട് സിറ്റി പ്രമോട്ടര്‍മാരായ ടീകോമിനു മുന്നില്‍ ഇനി കാര്യമായ തടസ്സങ്ങളൊന്നുമില്ല.  ഭരണപരമായ സൌകര്യമാണ് ഏക സെസ് ലഭിച്ചതു മൂലമുള്ള പ്രധാന നേട്ടം. സാമൂഹിക അടിസ്ഥാന സൌകര്യങ്ങളുടെ ഭാഗമായുള്ള ഹോട്ടലുകളും അപ്പാര്‍ട്മെന്റുകളും ഷോപ്പിങ് മാളുകളും പല സ്ഥലത്തായി ചിതറിപ്പോകാതെ ഒരേ സ്ഥലത്തു നിര്‍മിക്കാം. നിര്‍മാണച്ചെലവു കുറയ്ക്കാനും കഴിയും. ഒറ്റ സെസായതുകൊണ്ടു ഭാവി വികസനം കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ നികുതി ഇളവുകളും ലഭിക്കും. 

Tuesday, January 22, 2013

മുഖപ്രസംഗം January 22 -2013

മുഖപ്രസംഗം January 22 -2013


1. ചരിത്രംകുറിച്ച മലപ്പുറം മേള (മാധ്യമം)
2. സൗരവൈദ്യുതിക്കായി നല്ല തുടക്കം (മാതൃഭൂമി)
3. യൌവനം തേടുന്ന കോണ്‍ഗ്രസ്  (മനോരമ )

Monday, January 21, 2013

മുഖപ്രസംഗം January 21 -2013


മുഖപ്രസംഗം January 21 -2013
1. ഇടതുപക്ഷത്തിന്‍െറ സമരശേഷി (മാധ്യമം) 

പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളേക്കാള്‍ ജനകീയ സമര, പ്രക്ഷോഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പൊതുവെ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തന രീതി. ഭരണകൂടം അനുവദിച്ചു നല്‍കുന്ന ശീതീകരിച്ച ഹാളുകളില്‍നിന്നല്ല, തെരുവിലെ വെയിലില്‍നിന്നാണ് വിപ്ളവം പിറവിയെടുക്കുക എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് ഈ നിലപാട്. അതിനാല്‍ തന്നെ, നിരന്തരമായ ജനകീയ സമരങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്‍െറ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടിയുടെ ആവനാഴിയിലെ കിടയറ്റ ആയുധമാണ് സമരം എന്നര്‍ഥം. എന്നാല്‍, ഈ ആയുധവും തുരുമ്പെടുത്തു തുടങ്ങിയോ എന്ന ശങ്ക ഇപ്പോള്‍ പങ്കുവെക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടി മുന്‍കൈ എടുക്കുന്നതോ പിന്തുണക്കുന്നതോ ആയ സമരങ്ങള്‍ക്ക് പഴയ പ്രഹരശേഷി നഷ്ടപ്പെട്ടതിന്‍െറ ഒടുവിലത്തെ  ഉദാഹരണങ്ങളായിരുന്നു കേരളത്തില്‍ നടന്ന ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും. ഏറെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ രണ്ട് സമരങ്ങള്‍ പരാജയപ്പെട്ടത് ഇടതു നേതാക്കള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. 

2കോണ്‍ഗ്രസിന് പുതുനേതൃത്വം (മാതൃഭൂമി)

കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ പുതിയ തലമുറയുടെ പ്രതിനിധിയായി രാഹുല്‍ ഗാന്ധി നിര്‍ണായക അധികാരപദവിയില്‍ എത്തിയിരിക്കയാണ്. രാഹുല്‍ ഉപാധ്യക്ഷപദവി ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങിയിരിക്കയാണ്. ഇതോടെ സംഘടനാ നേതൃത്വവും ഭരണനേതൃത്വവും ഒന്നാകാനുള്ള സാധ്യതയാണ് തെളിയുന്നത്.  പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് തികഞ്ഞ ലക്ഷ്യബോധത്തോടെയും സാമൂഹികപ്രതിബദ്ധതയോടെയും പൊതുപ്രവര്‍ത്തനരംഗത്ത് ചുമതല നിര്‍വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കണം.  തന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമെന്ന് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷസ്ഥാനമേറ്റ ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ മാന്ദ്യത്തോടൊപ്പം രാജ്യവും സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയമാണിത്. സാധാരണക്കാരാകട്ടെ വിലക്കയറ്റം മൂലം വിഷമിക്കുന്നു. ഈ ഘട്ടത്തില്‍ ജനതാത്പര്യം പരിഗണിച്ചുകൊണ്ടു തന്നെ രാജ്യത്തിന്റെ സാമ്പത്തികഭദ്രത മെച്ചപ്പെടു ത്താന്‍ സംഘടനയുടെ പുതുനേതൃത്വത്തിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാറിനും സാധിക്കുമെന്ന് കരുതാം.

3. കലോല്‍സവത്തിന്റെ മലപ്പുറം മാതൃക  (മനോരമ)

കേരളത്തിനു നിറസ്വപ്നങ്ങള്‍ പകര്‍ന്നു സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്നലെ തിരശ്ശീല വീണപ്പോള്‍ ജനകീയപങ്കാളിത്തം കൊണ്ടുകൂടി മലപ്പുറം ചരിത്രമെഴുതുകയായിരുന്നു. കാര്യമായ പരാതികളൊന്നുമില്ലാതെ കൊടിയിറങ്ങിയ മേള സംഘാടകര്‍ക്കും കലാകേരളത്തിനും അഭിമാനകരമായപ്പോള്‍, തുടര്‍ച്ചയായി ഏഴാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട് ജില്ല മികവിന്റെ മഴവില്ലഴകായി. അടിസ്ഥാനസൌകര്യങ്ങളിലുള്ള പരിമിതികളെ കക്ഷിരാഷ്ട്രീയ ഭേദം മറന്നുള്ള കൂട്ടായ്മയിലൂടെ സംഘാടകരും നാട്ടുകാരും മറികടക്കുന്നതാണു മലപ്പുറത്തു കണ്ടത്.  ഏഴു ദിവസം ഒന്‍പതു ലക്ഷത്തോളം പേര്‍ കലോല്‍സവം കാണാനെത്തിയെന്നാണു പൊലീസിന്റെ കണക്ക്.  സാമ്പത്തികപ്രയാസമുള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സഹായം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പു മുന്നോട്ടുവന്നു കഴിഞ്ഞു.  വിധിനിര്‍ണയത്തിലെ പരാതികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സംസ്ഥാന തലത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ തയാറാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

Sunday, January 20, 2013

മുഖപ്രസംഗം January 20 -2013

മുഖപ്രസംഗം January 20 -2013

1. നിരാശപ്പെടുത്തരുത്, ഇവര്‍ നമ്മുടെ അഭിമാനമാണ്‌ (മാതൃഭൂമി)

വോളിബോള്‍ പ്രതിഭകളുടെ വറ്റാത്ത കലവറയാണ് കേരളം. കഴിഞ്ഞ ചൊവ്വാഴ്ച ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നമ്മുടെ പുരുഷ ടീം നേരിട്ടുള്ള സെറ്റുകളില്‍ തമിഴ്‌നാടിനെതിരെ നേടിയ കിരീടവിജയവും വനിതകള്‍ പരിചയസമ്പന്നരായ മലയാളി താരങ്ങള്‍ നിറഞ്ഞ റെയില്‍വേയോട് തോറ്റ് രണ്ടാം സ്ഥാനം നേടിയതും ഈ പ്രതിഭാസമ്പത്തിന്റെ അളവുകോലായി വേണം കാണാന്‍  കേരളത്തിന്റെ അഭിമാനമുയര്‍ത്തുന്ന താരങ്ങളെ, അവരര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെയും വോളിബോള്‍ അസോസിയേഷന്റെയും കടമയാണ്; മര്യാദയാണ്. എന്നാല്‍, കിരീടം നേടിയും രണ്ടാം സ്ഥാനം നിലനിര്‍ത്തിയും നാട്ടിലെത്തിയ പുരുഷ, വനിതാ ടീമുകള്‍ക്ക് ഉചിതമായ സ്വീകരണമല്ല ലഭിച്ചത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞതവണ കേരളം ചാമ്പ്യന്മാരായപ്പോള്‍ സമ്മാനത്തുക പ്രഖ്യാപിച്ച് അവരെ സന്തോഷിപ്പിച്ച കായിക മന്ത്രി ഇക്കുറി അവരെ മറന്നു. തുച്ഛമായ ദിനബത്തയാണ് താരങ്ങള്‍ക്ക് നല്കി വരുന്നത്. പ്രതികൂല സാഹചര്യത്തിലും തളരാതെ പോരാടിയ അവര്‍ക്ക് കിരീടവുമായി രണ്ടാം ക്ലാസ്സ് സ്ലീപ്പറില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. അധികൃതര്‍ മറന്നെങ്കിലും വോളിപ്രേമികളായ മലയാളികള്‍ അവരെ മറന്നില്ല. യാത്രയ്ക്കിടെയും നാട്ടിലെത്തിയപ്പോഴും ആരാധകര്‍ അവരെ വീരോചിതമായി വരവേറ്റു.

2. ഉടഞ്ഞ വിഗ്രഹം (മാധ്യമം) - വാര്‍ത്തകളിലെ വ്യക്തി -  ലാന്‍സ് ആംസ്ട്രോങ്

കാര്‍ന്നുതിന്ന അര്‍ബുദം വൃഷണവും അപഹരിച്ച് ജീവനും കൊണ്ടേ പോവൂ എന്ന് പ്രഖ്യാപിച്ച ദിനങ്ങള്‍. എന്നാല്‍ , തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ ശരീരം വെല്ലുവിളികളെ അസാമാന്യമായ ഇച്ഛാശക്തിയിലൂടെ തോല്‍പിച്ച് വിജയം നേടിയപ്പോള്‍ ലോകം അവനെ ചാരത്തില്‍നിന്നുയര്‍ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയോട് ഉപമിച്ചു. സാഹസികകഥ വെറുമൊരു കടങ്കഥയായി പുറ്റെടുക്കുന്നതിനെ ലാന്‍സ് ആംസ്ട്രോങ് എന്നു വിളിക്കാം. അര്‍ബുദത്തെ തോല്‍പിച്ച മെയ്യുമായി യൂറോപ്പിലെ ആല്‍പ്സ്, പിരണീ പര്‍വതനിരകളിലെ കാടും കിടങ്ങും താണ്ടി 3500ലേറെ കിലോമീറ്റര്‍ താണ്ടിയെടുത്ത ഏഴു കിരീടങ്ങള്‍. ആരോഗ്യവാനായവനു പോലും അപ്രാപ്യമെന്ന് തോന്നിപ്പിക്കുന്ന കഠിന പോരാട്ടത്തില്‍ അമേരിക്കക്കാരന്‍ ആംസ്ട്രോങ് ഏഴുവട്ടം ജേതാവായപ്പോള്‍ ലോകം മുന്‍പിന്‍ നോക്കാതെ വിശ്വസിച്ചു. 

Saturday, January 19, 2013

മുഖപ്രസംഗം January 19 -2013

മുഖപ്രസംഗം January 19 -2013

1. കേരളം കുടിവെള്ളത്തിന് കേഴുകയോ? (മാധ്യമം)

ആറു മാസക്കാലം നീളുന്ന മഴക്കാലവും 44 നദികളും അനേകായിരം തോടുകളും കുളങ്ങളും കിണറുകളുംകൊണ്ട് അനുഗൃഹീതമായിരുന്ന ദൈവത്തിന്‍െറ സ്വന്തംനാട് കുടിവെള്ളത്തിനുവേണ്ടി കേഴുന്ന ദുരവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന സര്‍വലക്ഷണങ്ങളും കാണാനുണ്ട്.   വരള്‍ച്ചബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചുവെന്ന് സമാധാനിച്ചിരിക്കാതെ സര്‍ക്കാറും നഗരസഭകളും പഞ്ചായത്തുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ജലസ്രോതസ്സുകളുടെ ശുദ്ധീകരണത്തിനും ജലവിതരണശൃംഖലയുടെ ആരോഗ്യകരമായ പുനസ്സംവിധാനത്തിനും നടപടികളെടുത്തേ മതിയാവൂ. കുടിവെള്ള റേഷനിങ്ങിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. പഞ്ചായത്തുതോറും 5000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണികള്‍ സ്ഥാപിക്കാനും കുടുംബത്തിന് ഒരു കുടം എന്ന തോതില്‍ വിതരണം ചെയ്യാനുമാണത്രെ ആലോചന. ഗത്യന്തരമില്ലെങ്കില്‍ അവശ്യം വേണ്ടിടത്ത് അത്രയെങ്കിലും ചെയ്യേണ്ടതുതന്നെ. പക്ഷേ, മാലിന്യമുക്തമായ വെള്ളം മുഴുവന്‍ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു പകരംനില്‍ക്കാന്‍ അതുകൊണ്ടൊന്നും ആവില്ല. മലിനീകരണത്തിനും ജലദുര്‍വിനിയോഗത്തിനുമെതിരെ ജനങ്ങളെ സാര്‍വത്രികമായി ബോധവത്കരിക്കുകയും മുടങ്ങിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുകയും പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.

2. ഇത് കടുത്ത ജനദ്രോഹം (മാതൃഭൂമി)

വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വലയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചത് ക്രൂരമായി. ഇന്ധനവിലയിലുണ്ടാകുന്ന നേരിയ വര്‍ധനപോലും ജനങ്ങളെ പലവിധത്തില്‍ ബാധിക്കും. എന്നിട്ടും അടിക്കടി അതിന്റെ വില ഉയര്‍ത്തുന്നതിനര്‍ഥം, അവരുടെ താത്പര്യങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഇനിയും കുറയ്ക്കാനും ഡീസലിന് വില വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്നറിഞ്ഞപ്പോള്‍ത്തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. പ്രതിപക്ഷം മാത്രമല്ല, ഐക്യപുരോഗമനസഖ്യത്തിലെ പല ഘടകകക്ഷികളും അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇവയെല്ലാം അവഗണിച്ച് സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ താത്പര്യത്തിന് വഴങ്ങിയിരിക്കുകയാണ്. വില നിശ്ചയിക്കുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി വ്യാഴാഴ്ച തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ഡീസല്‍വില ഉയര്‍ന്നു. എല്ലാമാസവും ഡീസല്‍വിലയില്‍ 50 പൈസ കൂട്ടാനാണ് കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

3. ജയിച്ച വോളിയെതോല്‍പ്പിക്കുന്നു (മനോരമ)

ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ കേരള പുരുഷന്മാര്‍ നേടിയ ദേശീയ വോളിബോള്‍ കിരീടത്തിനു തിളക്കമേറെയുണ്ട്. ഉത്തരേന്ത്യയിലെ അതിശൈത്യം മുതല്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളിലെ പരിചയക്കുറവു വരെ പ്രതിസന്ധികളായി മുന്നിലുണ്ടായിരുന്നിട്ടും എതിര്‍ ടീമിനൊപ്പം പരിമിതികളെയും അവര്‍ കീഴടക്കിയതു പകരംവയ്ക്കാനില്ലാത്ത പോരാട്ടവീര്യം കൊണ്ടാണ്. നമ്മുടെ വനിതാ താരങ്ങള്‍ക്കായിരുന്നു ആ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. കേരളത്തിന്റെ പേര് ഉയരത്തിലെഴുതിയ ഈ താരങ്ങളോടു സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തണുപ്പന്‍ സമീപനം കേരളത്തിലെ കായിക പ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്നതാണ്. അഞ്ചു ഡിഗ്രി തണുപ്പില്‍ കളിച്ചു കിരീടം നേടിയ ടീമിനെ വെറും 150 രൂപയുടെ ദിനബത്ത നല്‍കിയും കിരീടവുമായി തിരിച്ചുവരാന്‍ ട്രെയിനില്‍ സെക്കന്‍ഡ് ക്ളാസ് സ്ളീപ്പര്‍ യാത്ര നല്‍കിയുമൊക്കെ ചെറുതാക്കിയപ്പോള്‍ നാണംകെട്ടതു കേരളം തന്നെയാണ്. 

മുഖപ്രസംഗം January 18 -2013



മുഖപ്രസംഗം January 18 -2013

1. കൈയൊഴിയുന്നത് ജനത്തെ  (മാധ്യമം) 

ഡീസലിന്‍െറ വിലനിയന്ത്രണാധികാരം കൂടി ഭാഗികമായി എണ്ണക്കമ്പനികള്‍ക്ക് കൈയൊഴിഞ്ഞുകൊടുത്ത് യു.പി.എ സര്‍ക്കാര്‍ സ്വന്തം ജോലിഭാരം ഒന്നുകൂടി കുറച്ചിരിക്കുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ് സമയാനുസൃതം ഡീസലിന്‍െറ വില വര്‍ധിപ്പിക്കാനുള്ള അധികാരം ഗവണ്‍മെന്‍റ് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് ആകസ്മികമല്ല. 2010 ജൂണില്‍ പെട്രോളിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞപ്പോള്‍തന്നെ മുഖ്യ ഗതാഗതത്തിന്‍െറ ഇന്ധനവും കമ്പനികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് തത്ത്വത്തില്‍ ധാരണയായിരുന്നു.

2. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരജാഗ്രത വേണം (മാതൃഭൂമി)

സംസ്ഥാനത്ത് കുറച്ചുവര്‍ഷങ്ങളായി പല വിധത്തിലുള്ള പകര്‍ച്ചപ്പനികളും ജലജന്യരോഗങ്ങളും വര്‍ധിച്ചുവരികയാണ്. മഴക്കാലമാകുന്നതോടെയാണ് ഇത്തരം രോഗങ്ങള്‍ പിടിമുറുക്കുന്നത്. വേനല്‍ക്കാലത്ത് ശുദ്ധജലലഭ്യത കുറയുമ്പോഴും ഇത്തരം രോഗബാധവ്യാപകമാകാന്‍ സാധ്യതയുണ്ട്. കുടിവെള്ളത്തിലൂടെ പകരുന്ന കോളറ പോലുള്ള രോഗങ്ങള്‍ക്കു പുറമെ കൊതുക്, എലി മുതലായവയിലൂടെ പകരുന്ന ചിക്കുന്‍ഗുനിയ, എലിപ്പനി എന്നിങ്ങനെ കടുത്ത ദുരിതം വിതയ്ക്കുന്ന പനികളും വ്യാപകമാണ്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് ഇരട്ടിച്ചു എന്നാണ് സംയോജിത രോഗ നിരീക്ഷണ പദ്ധതി പ്രകാരം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ആരോഗ്യപരിപാലനത്തിലും ചികിത്സാസൗകര്യത്തിലും രാജ്യത്തിന് മാതൃകയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്നത് തെല്ലും ആശാസ്യമല്ല. കുടിവെള്ളം മലിനമാകുന്നതാണ് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. 

3. വിലക്കയറ്റത്തിനിടെ ഇന്ധനാഘാതവും (മനോരമ )

സാധാരണക്കാര്‍ക്ക് ഒരു ആശ്വാസത്തോടൊപ്പം വലിയൊരു ആഘാതം കൂടിയാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറ് എന്നതില്‍നിന്ന് ഒന്‍പതാക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതു രാജ്യത്തെ അടുക്കളകളുടെ ആധി തെല്ലൊന്ന് അകറ്റുമ്പോള്‍ , ഡീസല്‍ വില ഘട്ടംഘട്ടമായി എണ്ണക്കമ്പനികള്‍ക്കു നിശ്ചയിക്കാനുള്ള അനുമതി നല്‍കിയതു വിലക്കയറ്റത്തിനുള്ള ഇന്ധനമാകുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലെത്തി നില്‍ക്കുമ്പോള്‍ വിശേഷിച്ചും. 

Thursday, January 17, 2013

മുഖപ്രസംഗം January 17 -2013



1. യുദ്ധഭ്രാന്ത് പരത്തുന്നവര്‍ വിസ്മരിക്കുന്നത്  (മാധ്യമം)


തുറന്ന യുദ്ധത്തിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് കരുതുന്നതിനേക്കാള്‍ വലിയ പോഴത്തമുണ്ടോ? നിയന്ത്രണ രേഖയിലെ പിരിമുറുക്കം നയതന്ത്രബന്ധങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നായാലും അത് വിവേകപൂര്‍വമാവില്ല. മറുഭാഗത്തുനിന്നുണ്ടാവുന്ന പ്രകോപനങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. നിയന്ത്രണരേഖയില്‍ ഇടക്കിടെ ഉണ്ടാവുന്ന ചെറിയ ചെറിയ ഏറ്റുമുട്ടലുകളെ സംഘര്‍ഷമായി വളര്‍ത്താതിരിക്കാനുള്ള വിവേകം ഉണ്ടാവണമെന്നേ സമാധാനകാംക്ഷികള്‍ ഓര്‍മപ്പെടുത്തുന്നുള്ളൂ.  കുറേ ജവാന്മാരെ യുദ്ധമുഖത്ത് ബലിയര്‍പ്പിച്ചതുകൊണ്ട് ആരും ജയിക്കാന്‍ പോകുന്നില്ല. ശത്രുത വളരാനേ അത് സഹായിക്കൂ. ഈ സത്യം മുന്നില്‍ കണ്ടാവണം രാഷ്ട്രീയഭരണസൈനിക നേതൃത്വം പെരുമാറേണ്ടത്. യുദ്ധവാതില്‍ തുറക്കുന്നതോടെ ജയിക്കുന്നത് ആയുധ നിര്‍മാതാക്കളും, ഇന്ത്യ ദുര്‍ബലപ്പെട്ടു കാണാനാഗ്രഹിക്കുന്ന ശത്രുക്കളും മാത്രമായിരിക്കും. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ദേശസ്നേഹികളോ മനുഷ്യസ്നേഹികളോ അല്ലെന്ന് ഓര്‍മപ്പെടുത്തട്ടെ.


2. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ (മാത്രുഭൂമി)


രോഗാണുമുക്തമായ കുടിവെള്ളം എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കല്‍ ഭരണാധികാരികളുടെ ചുമതലയാണ്. ദൗര്‍ഭാഗ്യവശാല്‍ , ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി പൊതുവേ തൃപ്തികരമല്ല. ജലസമൃദ്ധമെന്ന ഖ്യാതിയുണ്ടായിരുന്ന സംസ്ഥാനത്തിന് ഇന്ന് കുടിവെള്ളത്തിനു പോലും ക്ലേശിക്കേണ്ടിവരുന്നു. പ്രധാന ജലസ്രോതസ്സുകളിലെല്ലാം മാലിന്യം വര്‍ധിക്കുകയാണ്. ആപത്കരമായ ഈ സാഹചര്യം നേരിടാന്‍ വൈകിയാണെങ്കിലും ചില നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത് സ്വാഗതാര്‍ഹമാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ലോറികള്‍ക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം.   പൊതു ജലവിതരണ സംവിധാനം അപര്യാപ്തമായ സ്ഥലങ്ങളില്‍ വീടുകളും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും സ്വകാര്യ ടാങ്കറുകള്‍ വഴി എത്തുന്ന കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ശുചിത്വ നിബന്ധനകള്‍ പാലിക്കാതെയാണ് പലേടത്തും ടാങ്കറുകള്‍ വഴി വെള്ളം എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കുന്ന ടാങ്കറുകള്‍ വരെ കുടിവെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയുണ്ടായി.  ഈ സാഹചര്യത്തില്‍ , പുതിയ നിബന്ധനകള്‍ എല്ലാ നിലയ്ക്കും അനിവാര്യമാണ്. പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിശ്ചയദാര്‍ഢ്യവും ഉണ്ടായാലേ അവ ഫലപ്രദമായി നടപ്പാക്കാനാവൂ. ജലഅതോറിട്ടിയും ഇത്തരം കാര്യങ്ങളില്‍ വീഴ്ചവരുത്തരുത്.


3. നട്ടംതിരിയുന്ന പാക്കിസ്ഥാന്‍  (മനോരമ)

അകത്തുനിന്നും പുറത്തുനിന്നുമുള്ള ഗുരുതരമായ പല പ്രശ്നങ്ങളെയും ഒന്നിച്ചു നേരിടേണ്ടിവരുന്ന ദുരവസ്ഥയിലാണു പാക്കിസ്ഥാന്‍ ഇപ്പോള്‍ . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതിര്‍ത്തിയിലെ ഹീനമായ സൈനികാക്രമണത്തിലൂടെ പാക്കിസ്ഥാന്‍ തന്നെ അട്ടിമറിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ അടിക്കടി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കേ പാക്ക് ആഭ്യന്തര രാഷ്ട്രീയവും പെട്ടെന്നു വീണ്ടും ഇളകിമറിയാന്‍ തുടങ്ങിയിരിക്കുകയാണ്. ഗവണ്‍മെന്റ് ഉടന്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്യണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ ഇസ്ലാമാബാദില്‍ ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു. അതിനിടയില്‍ , പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഗവണ്‍മെന്റിന്റെ ഭാവി കുറെക്കൂടി സംശയത്തിലാവുകയും ചെയ്തു.  ഇത്തവണ ലോങ് മാര്‍ച്ച് നടത്തുകയും ഇസ്ലാമാബാദിലെ കുത്തിയിരിപ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ നേതാവേയല്ല; നാട്ടില്‍ ഇതുവരെ അധികമൊന്നും അറിയപ്പെടാതിരുന്ന മതപണ്ഡിതനാണ്. ഇത്രയുംകാലം കാനഡയില്‍ കഴിയുകയായിരുന്ന മുഹമ്മദ് താഹിറുല്‍ ഖാദ്രിയെന്ന ഈ അറുപത്തിരണ്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടു തന്നെ അധികനാളായിട്ടുമില്ല. എന്നിട്ടും മുന്‍നിര രാഷ്ട്രീയകക്ഷികളെപ്പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ ഇത്രയേറെ ആളുകളെ ഒന്നിച്ചുകൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

Wednesday, January 16, 2013

മുഖപ്രസംഗം January 16 -2013



1. വംശീയത പാകിസ്താന്‍െറ ജനിതക ശാപം (മാധ്യമം)

അതിസങ്കീര്‍ണമായ രാഷ്ട്രീയ, വംശീയ, സുരക്ഷാ പ്രശ്നങ്ങളിലൂടെയാണ് ആ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടിവേരന്വേഷിച്ചുപോയാല്‍, വംശീയതയുടെയും തജ്ജന്യമായ വിദ്വേഷ നശീകരണ ചെയ്തികളുടെയും ഹേതു ആ രാജ്യത്തിന്‍െറ ജനിതക സമസ്യയിലാണ് കണ്ടെത്താനാവുക. മുസ്ലിം എന്ന പേരൊഴിച്ചാല്‍ തികച്ചും ഭിന്നമായ വിശ്വാസാചാര സമ്പ്രദായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒട്ടനവധി ജനവിഭാഗങ്ങളുടെയും ഗോത്രവര്‍ഗങ്ങളുടെയും ഫെഡറേഷനാണ് പാകിസ്താന്‍. ഭൂരിപക്ഷം വരുന്ന സുന്നികള്‍തന്നെ പഞ്ചാബികളും സിന്ധികളും പഠാണികളും ബലൂചികളും മുഹാജിറുകളുമായി വേര്‍തിരിഞ്ഞുനില്‍ക്കുന്നു.

2. പ്രഖ്യാപനങ്ങള്‍ പാഴാകുമ്പോള്‍ (മാതൃഭൂമി)

സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് ഏറെ ദൂരം പോകാനുണ്ടെന്നാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതെന്ന് പ്രഖ്യാപിച്ച നാലു ജില്ലകളില്‍പ്പോലും 2.61 ലക്ഷം കുടുംബങ്ങളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവയാണീ ജില്ലകള്‍ .  പ്രഖ്യാപനങ്ങളില്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞാലും യാഥാര്‍ഥ്യത്തോടടുക്കുന്നില്ലെന്നതിനും തെളിവാണ് ഈ കണക്കുകള്‍ . 

3. ഏകദിനവും കടന്ന് കൊച്ചിയുടെ കീര്‍ത്തി  (മനോരമ)

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരം സമ്പൂര്‍ണ വിജയത്തിലെത്തിച്ച അഭിമാന മുഹൂര്‍ത്തത്തിലാണു കൊച്ചി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന എട്ടാമത്തെ ഏകദിനം സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) വിജയഗാഥയാവുകയും ചെയ്തു. കളിയില്‍ ഇന്ത്യ ജയിക്കുക കൂടി ചെയ്തതോടെ ഈ സംഘാടനമികവ് ഇരട്ടിമധുരമുള്ളതായി. ഈ മികവിനൊപ്പം ഗാലറികളെ നിറച്ച കാണികളുടെ സാന്നിധ്യവും മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യവും പ്രസന്നമായ കാലാവസ്ഥയും കൂടിയായപ്പോള്‍ ക്രിക്കറ്റിന്റെ നഗരമായി കൊച്ചി. കേരളത്തിന്റെയാകെ ക്രിക്കറ്റ് ഭ്രമമാണ് ഇന്നലെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

Tuesday, January 15, 2013

മുഖപ്രസംഗം January 15 -2013

മുഖപ്രസംഗം January 15 -2013

 1.ആരോഗ്യകരമായ ചുവടുകള്‍ (മാധ്യമം)

മരുന്നുനിര്‍മാണ രംഗത്തെ രണ്ടു സംഭവവികാസങ്ങള്‍ ശുഭസൂചകമാണ്. ചെലവുകുറഞ്ഞ ഔഷധങ്ങളും മറ്റും ഉല്‍പാദിപ്പിക്കുന്നതിലും അവശ്യമേഖലകളില്‍ ഔഷധഗവേഷണം നടത്തുന്നതിലും പരസ്പരം സഹകരിക്കാന്‍ ന്യൂദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ‘ബ്രിക്സ്’ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക) കൂട്ടായ്മ തീരുമാനിച്ചതാണ് ഒന്ന്. മനുഷ്യരിലുള്ള മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിനുവേണ്ടി ‘ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ചട്ടങ്ങള്‍’ (1945) ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചതാണ് രണ്ടാമത്തേത്.

2.  പ്രചോദനമാകട്ടെ ഈ വിജയഗാഥകള്‍ (മാതൃഭൂമി)

സഹകരണ പ്രസ്ഥാനത്തിന് സാധ്യതകളേറെയാണെങ്കിലും അവ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യല്‍, വിപണന സംവിധാനങ്ങള്‍ ഒരുക്കി കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളെ സംരക്ഷിക്കല്‍ തുടങ്ങിയവ സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളാണ്. പ്രശ്‌നകലുഷിതമായ ഒട്ടേറെ മേഖലകളുടെ പുനരുജ്ജീവനത്തിന് സഹകരണ പ്രസ്ഥാനം സഹായകമായിട്ടുണ്ട്. 

3. ആദ്യശിലയണിഞ്ഞ ജനകീയ സ്വപ്നം (മനോരമ )

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പാലക്കാട്ട് യാക്കരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍ ഈ പിന്നാക്ക ജില്ലയുടെ ദീര്‍ഘകാല സ്വപ്നമാണു പൂവണിഞ്ഞത്. വിസ്തൃതിയില്‍ സംസ്ഥാനത്ത് ഏറ്റവും വലുതെങ്കിലും ആരോഗ്യസംരക്ഷണ രംഗത്ത് ഇപ്പോഴും പോഷകക്കുറവുള്ള പാലക്കാടിന് ഈ മെഡിക്കല്‍ കോളജ് വലിയൊരു വരദാനം തന്നെയാകും.

Monday, January 14, 2013

മുഖപ്രസംഗം January 14 -2013

മുഖപ്രസംഗം January 14 -2013

1. ജയിക്കുന്നത് ഇന്ത്യയുടെ വിവേകം  (മാധ്യമം) : 

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജനുവരി ആറു മുതല്‍ രൂപംകൊണ്ട സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാകിസ്താന്‍െറ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധവും ഹിംസാത്മകനയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും സ്വീകരിച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കണമെന്ന് ഇന്ത്യക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദും ഇന്ത്യയുടെ സേനാധിപ സമിതി അധ്യക്ഷന്‍ കൂടിയായ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണും വ്യത്യസ്ത രീതിയില്‍ ഇക്കാര്യം വ്യക്തമാക്കി. 

2. മരുന്നുപരിശോധനയില്‍ അലംഭാവം അരുത്‌ (മാതൃഭൂമി):

പൊതുജനാരോഗ്യ രംഗത്ത് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ചികിത്സാരംഗത്തെ ശ്രദ്ധേയമായ നേട്ടം തന്നെയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ മികവിന് കാരണം. മരുന്നുകളുടെ വില്‍പ്പനയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. എന്നാല്‍ വിപണിയിലെത്തുന്ന മരുന്നിന്റെ ഗുണനിലവാരപരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ പരിമിതമാണ്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും ലാബ് സൗകര്യവും വേണ്ടത്ര ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം.

3. മെട്രോയ്ക്കു നേരാം, ശുഭയാത്ര (മലയാള മനോരമ)

പ്രതിബന്ധങ്ങളെല്ലാം തരണംചെയ്തു കൊച്ചി മെട്രോ റയില്‍ കുതിപ്പിന്റെ പാളത്തിലേക്കു കയറിയിരിക്കുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതിക്കായുള്ള കാത്തിരിപ്പു കുറെ നീണ്ടുപോയെന്നതു ശരിതന്നെ. എങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച മെട്രോ റയിലുകളിലൊന്നാണു കൊച്ചിയില്‍ ഉണ്ടാവുന്നതെങ്കില്‍ ആ കാത്തിരിപ്പിനു ന്യായമാകും. പദ്ധതിക്കു വേണ്ട എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞു.

Sunday, January 13, 2013

മുഖപ്രസംഗം January 13 -2013

മുഖപ്രസംഗം January 13 -2013
  1. സ്‌കൂള്‍ കലോത്സവത്തിന്റെ ദീപം മങ്ങാതിരിക്കട്ടെ - mathrubhumi സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ മലപ്പുറത്ത് തിരിതെളിയുകയാണ്. പതിനായിരത്തിലേറെ കൊച്ചുപ്രതിഭകളാണ് സംസ്ഥാനതലത്തില്‍ വിവിധയിനങ്ങളിലായി തങ്ങളുടെ മികവ് തെളിയിക്കാനെത്തുന്നത്.  സമരത്തിന്റെ ഭാഗമായി ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍പ്പോലും അധ്യാപകരടക്കമുള്ളവര്‍ കലോത്സവനടത്തിപ്പുമായി സഹകരിക്കണം.  1956- 57ലാണ് സംസ്ഥാനയുവജനോത്സവത്തിന്റെ തുടക്കം.ആദ്യകാലത്ത് ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയായിരുന്ന മത്സരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിപുലമായി. 15-ലധികംവേദികളിലായിഏഴുദിവസം നീളുന്നതാണ് ഇത്തവണത്തെ യുവജനോത്സവത്തിലെ മത്സരങ്ങളും അതോടൊപ്പമുള്ള പരിപാടികളും.
  2. നിഷ്കാസിത - madhyamam (വാര്‍ത്തകളിലെ വ്യക്തി ) മുഴുവന്‍ പേര് ഷിരാനിക്കുപോലും നിശ്ചയമുണ്ടാവില്ല. ഉപതിസ അട്ടപ്പാട്ടു ബണ്ഡാരനായകെ വസാല മുടിയാന്‍സെ റാലഹാമിലേജ് ഷിരാനി അന്‍ഷുമാല ബണ്ഡാരനായകെ എന്നാണ് മുഴുവന്‍ പേര്. 1958 ഏപ്രിലില്‍ കുറുനെഗലയില്‍ ജനനം. വില്‍സണ്‍ ബണ്ഡാരനായകയുടെയും ഫ്ളോറയുടെയും മകള്‍. രണ്ടുപേരും അധ്യാപകരായിരുന്നു. ഒരു സഹോദരിയുണ്ട് -രേണുക. ആസ്ട്രേലിയയില്‍ താമസിക്കുന്ന എന്‍ജിനീയറാണ്. ഷിരാനിയുടെ ചെറുപ്പത്തില്‍ പിതാവിന് ജോലി പലയിടങ്ങളിലായിരുന്നതിനാല്‍ പല സ്ഥലങ്ങളിലെ സ്കൂളുകളിലാണ് പഠിച്ചത്. അനുരാധപുര സെന്‍ട്രല്‍ കോളജില്‍നിന്ന് 1976ല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജുക്കേഷന്‍ പാസായി. 1980ല്‍ കൊളംബോ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടി. 1983 ഒക്ടോബറില്‍ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1986ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പൊതുനിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. കൊളംബോ സര്‍വകലാശാലയില്‍ വിസിറ്റിങ് ലെക്ചററായിരുന്നു. 1987ല്‍ നിയമപഠനവകുപ്പിന്‍െറ അധ്യക്ഷയായി. 1992ല്‍ ഡീന്‍ ആയി. 1996ല്‍ സുപ്രീംകോടതിയില്‍ നിയമിച്ചത് പ്രസിഡന്‍റ് ചന്ദ്രിക കുമരതുംഗെ. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയത് അങ്ങനെ

മുഖപ്രസംഗം January 12 -2013


  1. വ്യാജമദ്യ ദുരന്താന്വേഷണ കമീഷന്‍െറ ശിപാര്‍ശകള്‍ madhyamam  മലപ്പുറത്ത് വീര്യംകൂടിയ കള്ള് വില്‍ക്കുന്നതായി 2010 ആഗസ്റ്റ് എട്ടിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും എക്സൈസ് വകുപ്പ് അതവഗണിച്ചതും ബിനാമികളാണ് കള്ളുഷാപ്പുകള്‍ നടത്തുന്നതെന്ന വസ്തുതയുടെ നേരെ പ്രിവന്‍റിവ് ഓഫിസര്‍മാര്‍ കണ്ണടച്ചതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് മുന്‍ ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്.  ദുരന്തത്തിനുത്തരവാദികളായ 20ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികളെടുക്കണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.  എക്സൈസ് വകുപ്പ് ആകത്തന്നെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കിടക്കുന്നു; ദുരന്തം നടന്ന രണ്ടു കൊല്ലത്തിനിടയില്‍ തെളിവുകളത്രയും നശിപ്പിക്കാന്‍ വേണ്ടത്ര സാവകാശം കുറ്റവാളികള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നിരിക്കെ മന്ത്രിയുടേത് വെറും പാഴ്വാക്കാകുകയില്ലെന്നതിന് ഒരുറപ്പുമില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അബ്കാരികളുടെ മാസപ്പടിക്കാരെ തീറ്റിപ്പോറ്റുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായാലാണദ്ഭുതം.ഇടത്-വലത് മുന്നണികള്‍ എല്ലാ തെരഞ്ഞെടുപ്പുവേളകളിലും  തങ്ങളുടെ മാനിഫെസ്റ്റോയില്‍ വഴിപാടുപോലെ ചേര്‍ക്കുന്ന ഒരു ഇനമുണ്ട്- മദ്യനിരോധത്തിനായുള്ള ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന്! ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത് എന്നതാണ് അതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന നന്മ.  എന്നാല്‍, അതുപോലും നടപ്പാക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ഇന്നുവരെ യു.ഡി.എഫ് സര്‍ക്കാറുകളോ എല്‍.ഡി.എഫ് സര്‍ക്കാറുകളോ നടത്തിയതായി സംസ്ഥാനത്തെ ജനങ്ങള്‍ക്കറിഞ്ഞുകൂടാ. 
  2. ഈ പ്രകോപനം ആപത്കരം mathrubhumi  സമാധാനശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കേ, പാകിസ്താന്‍സൈന്യം പ്രകോപനത്തിനു മുതിര്‍ന്നത് അങ്ങേയറ്റം അപലപനീയമായി. ജമ്മു-കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ സൈനികര്‍ രണ്ട് ഇന്ത്യന്‍ ഭടന്മാരെ വെടിവെച്ചു കൊന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിപ്രദേശത്ത് സൈനികര്‍ പരമാവധി സംയമനം പുലര്‍ത്തണമെന്നും അവരുടെ പ്രവര്‍ത്തനവും നിരീക്ഷണവും മറ്റും നിര്‍ദിഷ്ടവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളതാണ്.  കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം തല വെട്ടിമാറ്റപ്പെട്ട നിലയിലാണുള്ളത്. മൃതദേഹത്തോടു പുലര്‍ത്തേണ്ട ആദരവുപോലും പാക് സൈനികര്‍ കാണിച്ചില്ല. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൈനികമര്യാദകളുടെയും മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണത്. ഈ നടപടിയിലൂടെ ഇന്ത്യന്‍ സൈനികരെ മാത്രമല്ല, ജനതയെയും പാകിസ്താന്‍ അവഹേളിച്ചിരിക്കുകയാണ്. എന്തായാലും, ആക്രമണത്തിന്റെ സ്വഭാവവും മൃതദേഹത്തോടു കാണിച്ച അനാദരവും പാകിസ്താന്റെ കാപട്യം വെളിവാക്കുന്നു. അതിര്‍ത്തിയിലൂടെ ഇരുരാജ്യങ്ങളിലേക്കും നടത്തിക്കൊണ്ടിരുന്ന ബസ്‌സര്‍വീസ് പാകിസ്താന്‍ താത്കാലികമായി നിര്‍ത്തിവെച്ചതും ബന്ധം കൂടുതല്‍ വഷളാക്കാനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നതിനു തെളിവാണ്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുടങ്ങിയ സമാധാനപ്രക്രിയ ഇരുരാജ്യങ്ങളും ചെറിയതോതില്‍ പുനരാരംഭിച്ചത് അടുത്ത കാലത്താണ്. അത് തുടരാന്‍ രണ്ടുകൂട്ടരും താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമാധാനശ്രമങ്ങളെ തകിടം മറിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ പാക്‌സൈന്യത്തിലും പുറത്തും ഉണ്ടാവാം. പരിഷ്‌കൃതസമൂഹത്തിന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയല്ലാതെ വഴിയില്ല.
  3. നിത്യപ്രകാശമായി സ്വാമി വിവേകാനന്ദന്‍ ഒരു കാലത്തില്‍ ജീവിച്ചിരുന്ന്, വരാനിരിക്കുന്ന കാലത്തെക്കൂടി അഭിസംബോധന ചെയ്യാന്‍ സാധിച്ചതിലാണു സ്വാമി വിവേകാനന്ദന്റെ ഏറ്റവും വലിയ മഹത്വം. ആഴിയുടെ ആഴമുള്ള അറിവോടെ അദ്ദേഹം ജീവിതത്തെ അഭിമുഖീകരിച്ചു. ആധ്യാത്മികാചാര്യന്മാര്‍ക്കു ദേശത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുണ്ടെന്നു വിശ്വസിക്കുകയും അതു സ്വന്തം കര്‍മപഥത്തിലെത്തിക്കുകയും ചെയ്തു. പവിത്രമായ സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയുമുള്ള സന്യാസമാര്‍ഗത്തിലൂടെയാണു സ്വാമി വിവേകാനന്ദന്‍ ലോകമംഗളത്തിനു വേണ്ടിയുള്ള മഹായത്നം ഏറ്റെടുത്തത്. ഈ ഭൂമിയില്‍ സ്വന്തം നിയോഗം എന്തെന്നറിയാവുന്ന ഒരാള്‍ക്കു മുന്നില്‍, ആര്‍ക്കുവേണ്ടിയും തുറക്കാത്ത വഴി കാലം തുറന്നുകൊടുക്കുകയും ചെയ്തു. 'ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ അറിയണം. അദ്ദേഹത്തില്‍ നിഷേധാത്മകമായി യാതൊന്നുമില്ല; ഉള്ളതെല്ലാം ഭാവാത്മകം എന്നു പറഞ്ഞത് മഹാകവി രവീന്ദ്രനാഥ ടഗോറാണ്. വിവേകാനന്ദകൃതികള്‍ക്ക് അവതാരിക എന്തിനെന്നായിരുന്നു മഹാത്മാ ഗാന്ധി ചോദിച്ച

Saturday, January 12, 2013

മുഖപ്രസംഗം January 11 -2013

മുഖപ്രസംഗം January 11 -2013

1. പരിഷ്കരണം അഥവാ വയറ്റത്തടി  - മാധ്യമം

 പരിഷ്കരണമെന്നാല്‍ പൗരന്‍െറ വയറ്റത്തടിയാണെന്ന പുത്തന്‍ സാമ്പത്തികനയം അക്ഷരാര്‍ഥത്തില്‍ പുലര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ യു.പി.എ സര്‍ക്കാര്‍ എന്നു വ്യക്തമാക്കുന്നു റെയില്‍വേ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച നടപടി. 

2. തീവണ്ടിക്കൂലി കൂട്ടുമ്പോള്‍ - മാതൃഭൂമി


തീവണ്ടിയാത്രക്കൂലി കൂട്ടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് പല സന്ദര്‍ഭങ്ങളിലും സൂചന നല്‍കിയിരുന്നു. ആ നിലയ്ക്ക്, എല്ലാ ക്ലാസുകളിലും യാത്രാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അപ്രതീക്ഷിതമെന്ന് പറയാനാവില്ല. 
 
3.
റയില്‍വേ നല്‍കുന്ന പുതുവര്‍ഷ പ്രഹരം  - മലയാള മനോരമ
ഒരു ദശകത്തിലാദ്യമായി റയില്‍വേ യാത്രാനിരക്കുകള്‍ എല്ലാ വിഭാഗത്തിനും ബാധകമായി വര്‍ധിപ്പിക്കുകയാണ്. അല്ലെങ്കില്‍ത്തന്നെ, സര്‍വ മേഖലകളെയും ആക്രമിച്ച വിലക്കയറ്റത്തില്‍ സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുസ്സഹമാകുന്നതിനിടയിലാണ് ഈ ഭാരംകൂടി

Thursday, January 10, 2013

മുഖപ്രസംഗം January 10 -2013


മുഖപ്രസംഗം January 10 -2013


  1. കൊച്ചി മെട്രോ: തീരുമാനം ജനഹിതത്തിന്റെ വിജയം madhyamam ഡി.എം.ആര്‍.സിയെയും അതുവഴി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പദ്ധതിയുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താനും ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി രാഷ്ട്രീയ-ഉദ്യോഗസ്ഥ- മാധ്യമ ലോബി  അണിയറയില്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടിരിക്കുന്നത്. 
  2. പ്രവാസികള്‍ക്ക് പ്രതീക്ഷ mathrubhumi
  3. സമാധാനശ്രമത്തിന് തിരിച്ചടി manorama


Wednesday, January 9, 2013

മുഖപ്രസംഗം January 09 -2013


മുഖപ്രസംഗം January 09 -2013
  1. ജനങ്ങളെ ദുരിതക്കയത്തില്‍ മുക്കരുത് madhyamam ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അമ്മാനമാടുന്ന സര്‍ക്കാറും ജീവനക്കാരും കൂടി അതേ ജനങ്ങള്‍ക്കെതിരെ യുദ്ധംപ്രഖ്യാപിച്ച പ്രതീതി. 'നിങ്ങളുടെ ജീവിതംകൊണ്ട് പന്താടുക ഞങ്ങളുടെ മൗലികാവകാശമാണ്, ആരുണ്ട് ചോദിക്കാന്‍?' എന്നാണെല്ലാവരും പറയാതെ പറയുന്നത്. സംസ്ഥാന ഖജനാവിലെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥ അനിശ്ചിതകാലം തുടരാനാവില്ലെന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അംഗീകരിച്ചിരിക്കെ കേരളം വിട്ടുനില്‍ക്കാന്‍ ന്യായീകരണമൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാട്. ഈ സമരം രാഷ്ട്രീയപ്രേരിതമല്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അഴിമതിയും കൃത്യവിലോപവും നിരുത്തരവാദിത്തവും മുഖമുദ്രയായ ഒരു ബ്യൂറോക്രസിയുടെ ഭാഗമായവര്‍ പ്രത്യക്ഷത്തില്‍ അന്യായമെന്ന് തോന്നാവുന്ന ഒരാവശ്യത്തിനുവേണ്ടി പണിമുടക്കുന്നതിനോട് ജനങ്ങള്‍ക്കേതായാലും അനുഭാവംതോന്നാന്‍ ഒരു സാധ്യതയുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വെള്ളംകുടിപ്പിക്കുക എന്നതാവാം ഇതിന്റെയൊക്കെ ലക്ഷ്യമെങ്കിലും ഫലത്തില്‍ വെള്ളംകുടി എന്നല്ല ശ്വാസോച്ഛ്വാസംപോലും നിലക്കാന്‍ പോവുന്നത് ജനങ്ങളുടേതാണ്. ഒരാളുടെപോലും വോട്ട് ഈ അനവസരത്തിലുള്ള പണിമുടക്കുകൊണ്ട് ആര്‍ക്കും ലഭിക്കാനിടയില്ല.
  2. പ്രവാസികളെ വരവേല്‍ക്കാം manorama സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിനു കഴിയുന്നത്ര സഹായം ചെയ്യാന്‍ മനസ്സൊരുക്കമുള്ള പ്രവാസികളെ വികസനത്തില്‍ കൂടി പങ്കാളികളാക്കുകയാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പ്രവാസി വോട്ടവകാശം, പെന്‍ഷന്‍, ഇന്ത്യന്‍ വംശജര്‍ക്കുള്ള (പിഐഒ) കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ഈ സംഗമങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. പല കാര്യങ്ങളിലും ദുരിതം തുടരുകയാണെന്ന പരാതി ഇത്തവണയും ഉയരുകയുണ്ടായി. യാത്രാക്ളേശം, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കു നിയമസഹായം പോലും കിട്ടാത്ത ദുഃസ്ഥിതി, പാസ്പോര്‍ട്ട് പുതുക്കലിനു വന്‍തുക ഈടാക്കല്‍, തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍, ചില സ്ഥാനപതികാര്യാലയങ്ങളുടെ എങ്കിലും തണുപ്പന്‍ സമീപനം ഇങ്ങനെ ആശങ്കകളുടെ നേര്‍സാക്ഷ്യമാണു സമ്മേളനത്തിന്റെ ആദ്യദിവസം ഉയര്‍ന്നുകേട്ടത്. ചൈനയുടെ സാമ്പത്തികക്കുതിപ്പിന്റെ ഒരു ചാലകശക്തി മറ്റു രാജ്യങ്ങളിലെ ചൈനക്കാരുടെ പണവും സാങ്കേതിക വൈദഗ്ധ്യവുമാണ്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ എല്ലാ വഴികളും തുറന്നിടുകയും ചെയ്തു. കേരളത്തിലെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നിക്ഷേപസൌഹൃദ സമീപനം സ്വീകരിക്കുമെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ ബാങ്കുകളിലുള്ള നിക്ഷേപത്തില്‍ ഒരു നല്ലപങ്ക് അടിസ്ഥാനമേഖലയുടെ വികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കുമായി പ്രയോജനപ്പെടുമെന്നു തീര്‍ച്ച.
  3. കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ  mathrubhumi ഡി.എം.ആര്‍.സി.യുടെ മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ കൊച്ചി ആസ്ഥാനമായി ഇതിന്റെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രതലസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി മെട്രോയുടെ അമരക്കാരനായിരുന്നു മലയാളിയായ ശ്രീധരന്‍. അദ്ദേഹത്തിന് കേരളത്തിലെ ഈ പദ്ധതിക്കും നടത്തിപ്പിലെ കൃത്യതയുടെയും പ്രവര്‍ത്തന മികവിന്റെയും കൈയൊപ്പ് ചാര്‍ത്താന്‍ സാധിക്കട്ടെ. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് ഇക്കാര്യത്തില്‍ ഉണ്ടായ രാഷ്ട്രീയതീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്.  പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, ഫണ്ട് ലഭ്യമാക്കല്‍ തുടങ്ങിയവയില്‍ അമാന്തം ഉണ്ടാകരുത്. ഇരു ഏജന്‍സികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ഇക്കാര്യത്തില്‍ തികഞ്ഞ ഏകോപനത്തോടെ മുന്നോട്ടു പോകണം. ഇതുവരെ നിലനിന്ന ആശയക്കുഴപ്പം നീങ്ങിയ സാഹചര്യത്തില്‍ ഇനിയൊരു പ്രശ്‌നത്തിന് ഇടവരുത്താത്ത പ്രവര്‍ത്തനം ഉറപ്പാക്കിയാല്‍ പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാനാവുമെന്നതില്‍ സംശയമില്ല. കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവോളം പരിഹാരമാകും കൊച്ചി മെട്രോ എന്നാണ് പ്രതീക്ഷ. അതോടൊപ്പം പ്രധാന കവലകളില്‍ ഫ്‌ളൈ ഓവറുകളും വേണം. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാവണം പദ്ധതി രൂപരേഖ. 


Tuesday, January 8, 2013

മുഖപ്രസംഗം January 08 -2013

  1. നിയമം മാത്രം പോരാ - madhyamam ന്യൂദല്‍ഹിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ശിക്ഷ വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുക, നിയമപരമായി ശിക്ഷിക്കാവുന്ന പ്രായം 18ല്‍നിന്ന് 16 ആക്കുക എന്നിവ അവയില്‍ പെടും. കുറ്റകൃത്യങ്ങള്‍ കുറക്കാനും കുറ്റവാളികളെ പിന്തിരിപ്പിക്കാനും ഉതകുന്ന ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ , ഇക്കാര്യത്തില്‍ വികാരാവേശത്തെക്കാള്‍ മുന്നിട്ടുനില്‍ക്കേണ്ടത്, നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതയാണ്. ഒന്നാമതായി, നിയമങ്ങളുടെ എണ്ണക്കുറവല്ല കുറ്റങ്ങള്‍ പെരുകാന്‍ കാരണം. നിയമം കൂടുതല്‍ കര്‍ക്കശമാവുമ്പോള്‍ അത് നടപ്പാക്കാനുള്ള സാധ്യത കുറയുകയാണുണ്ടാവുക എന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം, അത്തരം സന്ദര്‍ഭങ്ങളില്‍, കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇരകള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിക്കും; കോടതികളും വധശിക്ഷ പോലുള്ളവ നല്‍കുന്നതില്‍ അമാന്തിക്കും. ഫലത്തില്‍ പ്രയോജനമൊന്നുമുണ്ടാകില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്‍െറ കടുപ്പത്തെക്കാള്‍ പ്രധാനം, അത് വിവേചനരഹിതമാകുന്നു എന്നതും നടപ്പാവുന്നു എന്നതുമാണ്.സ്ത്രീകളോടുള്ള സമീപനംതന്നെയാണ് അടിസ്ഥാന പ്രശ്നം. സ്ത്രീ വീട്ടിലിരിക്കേണ്ടവളാണെന്ന ആര്‍.എസ്.എസ് തലവന്‍െറ പ്രസ്താവന ഇതിന്‍െറ ഒരു ലക്ഷണം മാത്രം. സ്ത്രീ വ്യക്തിയാണ്, വസ്തുവല്ല എന്നത് അവഗണിച്ച്, നമ്മുടെ മാധ്യമങ്ങളിലും പരസ്യങ്ങളിലുമെല്ലാം സ്ത്രീയെ ആസ്വാദന വസ്തുവാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കൗമാര മനസ്സുകളെപ്പോലും ദുഷിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.
  2. വന്‍ കേന്ദ്രനിക്ഷേപം കടന്നുവരുമ്പോള്‍ manorama  കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ മറ്റൊരു വന്‍ കേന്ദ്രപദ്ധതിക്കു കൂടി തുടക്കംകുറിച്ചിരിക്കുന്നു. ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിക്ക് 20,000 കോടി രൂപയാണു മുതല്‍മുടക്ക്. പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകുമ്പോള്‍ റിഫൈനറിയുടെ സംസ്കരണശേഷി പ്രതിവര്‍ഷം 95 ലക്ഷം ടണ്ണില്‍ നിന്നു 155 ലക്ഷം ടണ്ണായി  ഉയരും. ഇതോടൊപ്പം, പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരം ഉയര്‍ന്ന് യൂറോ നാല്, യൂറോ അഞ്ച് തലത്തിലാകുകയും ചെയ്യും. ഈ നേട്ടങ്ങളെല്ലാം സംസ്ഥാനം എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നു കൂടി നാം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എല്‍എന്‍ജി വിതരണത്തിനു പൈപ്പിടല്‍ പുരോഗമിക്കാത്തതിനാല്‍ ടെര്‍മിനലിനു പൂര്‍ണശേഷിയോടെ തുടക്കത്തില്‍ പ്രവര്‍ത്തിക്കാനാവുകയില്ല. ബാംഗൂരിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്ലൈന്‍ പദ്ധതി സ്ഥലമെടുപ്പു സംബന്ധമായ എതിര്‍പ്പുകള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകാരണം കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ദേശീയ വാതക ഗ്രിഡിനു പുറത്തായേക്കാം. എല്‍എന്‍ജി ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ സാധ്യതയാണ് ഇതുകൊണ്ട് ആ ജില്ലകള്‍ക്കു നഷ്ടമാവുക. റോഡ്, റയില്‍ സൌകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുകയും വൈദ്യുതി ലഭ്യത ഉയര്‍ത്തുകയും വേണം. അടിസ്ഥാനസൌകര്യ വികസനത്തിനു പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയരാം. ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്തും ന്യായമായ നഷ്ടപരിഹാരം നല്‍കിയും വികസനനേട്ടങ്ങളില്‍ അവരെ പങ്കാളികളാക്കിയുമാണ് ഈ തടസ്സങ്ങള്‍ മറികടക്കേണ്ടത്.
  3. മരുന്നുപരീക്ഷണം നിയന്ത്രിക്കാന്‍ mathrubhumi ആഴ്ചയില്‍ പത്തുപേരെങ്കിലും രാജ്യത്ത് മരുന്നുപരീക്ഷണത്തിനിടെ മരിക്കുന്നു. പാര്‍ശ്വഫലങ്ങളാലും ശാരീരികവൈകല്യങ്ങളാലും അവശനിലയില്‍ കഴിയുന്നവരും ഒട്ടേറെയുണ്ട്. മരുന്നുപരീക്ഷണം നിയന്ത്രിക്കുന്നതിന് ശക്തമായ ചട്ടങ്ങള്‍ ഇവിടെ ഇല്ലാത്ത സാഹചര്യത്തില്‍ പല ബഹുരാഷ്ട്രക്കമ്പനികളും അവരുടെ ഹിതമനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നു. അനധികൃത മരുന്നുപരീക്ഷണം തടയാത്തതിന് സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ആരോഗ്യസെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലേ മരുന്നുപരീക്ഷണം നടത്താവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ചട്ടങ്ങള്‍ 'ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമ'ത്തിനു കീഴില്‍ വിജ്ഞാപനം ചെയ്യാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. മരുന്നുപരീക്ഷണത്തിന് മനുഷ്യനെ ഗിനിപ്പന്നികളെ പോലെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന്, ജൂലായില്‍ ഇതുസംബന്ധിച്ചുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കെ, പരമോന്നത നീതിപീഠം അഭിപ്രായപ്പെടുകയുണ്ടായി. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് മരുന്നുപരീക്ഷണങ്ങള്‍. അവ നടത്തുന്നത് ചില നിയന്ത്രണങ്ങളും തത്ത്വങ്ങളും പാലിച്ചുകൊണ്ടാവണമെന്ന് വൈദ്യശാസ്ത്രലോകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദുഷ്ഫലങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് അവയുടെ ലക്ഷ്യം. നിയന്ത്രണങ്ങളും ധാര്‍മികതയും ലംഘിച്ചുകൊണ്ടുള്ള പലതും ഈരംഗത്ത് വ്യാപകമായി നടക്കുന്നുവെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അനധികൃതപരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്നുകണ്ടുപിടിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നിരക്ഷരരെയും പാവപ്പെട്ടവരെയും അവരറിയാതെ തന്നെ പരീക്ഷണത്തിന് ഉപയോഗിക്കാറുണ്ടത്രെ. വാക്‌സിന്‍പരീക്ഷണത്തിന് കൊച്ചുകുട്ടികളെ വരെ ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും ഇതിനുകൂട്ടുനില്‍ക്കുന്നതായും അവര്‍ക്ക് കമ്പനികള്‍ പണം നല്‍കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഈ രംഗത്തെ ആപത്കരമായ സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാക്കിയേ മതിയാകൂ.

Monday, January 7, 2013

മുഖപ്രസംഗം January 07 -2013


 മുഖപ്രസംഗം January 07 -2013

 



  1. പ്രയോഗത്തിലെത്താത്ത പ്രഖ്യാപനങ്ങള്‍ - madhyamam 2005 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15 ഇന ന്യൂനപക്ഷ ശാക്തീകരണ പരിപാടി എടുത്തുപറയാവുന്നതാണ്. ന്യൂനപക്ഷപ്രശ്നങ്ങള്‍ ശ്രദ്ധിക്കാനായി കേന്ദ്രതലത്തില്‍ 2006 ജനുവരി 29ന് ന്യൂനപക്ഷകാര്യ വകുപ്പിനും കേന്ദ്രം രൂപം നല്‍കി. ഭരണകൂട സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് മുഖ്യപ്രശ്നമായി സച്ചാര്‍സമിതി ചൂണ്ടിക്കാണിച്ച അവഗണനയും അലംഭാവവും കെടുകാര്യസ്ഥതയും ഈ സംവിധാനങ്ങളെയും വിടാതെ പിടികൂടുന്നു എന്നതാണ് ദുര്യോഗം.  വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക അടിത്തട്ടിലേക്ക് എത്തിയില്ല. അത് ചെലവഴിക്കാനുള്ള മനോഭാവം പോലും ചില സംസ്ഥാനങ്ങള്‍ കാണിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തരഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള 30 ശതമാനം സ്കോളര്‍ഷിപ് അനുവദിക്കുന്ന കാര്യത്തില്‍ പോലും അനങ്ങിയില്ല. 2010 ജനുവരിയില്‍ തുടക്കം കുറിച്ച ന്യൂനപക്ഷസ്ത്രീകളുടെ നേതൃശേഷി വികസന പരിപാടിയും പല സംസ്ഥാനങ്ങളിലും നടപ്പായില്ല.  മുസ്ലിം കേന്ദ്രീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ 90 ജില്ലകള്‍ക്ക് അഭൂതപൂര്‍വമായ പദ്ധതികള്‍ അനുവദിച്ചെങ്കിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നു വേണ്ട സഹകരണം ഇക്കാര്യത്തിലുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. എന്നാല്‍ , പ്രയോഗത്തില്‍ അവരെന്നും കബളിപ്പിക്കപ്പെടുകയായിരുന്നു.
  2. തീര്‍ഥാടകക്ഷേമം ഉറപ്പാക്കണം - manorama 14-നാണു മകരവിളക്ക്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തന്മാര്‍ ദര്‍ശനത്തിന് എത്തുകയും ഏറെ സമയം തങ്ങുകയും ചെയ്യുന്ന ദിനങ്ങളാണു വരുന്നത്. പൊലീസും ദേവസ്വം ബോര്‍ഡും വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസിയുമൊക്കെ ഏറ്റവും കരുതലെടുക്കേണ്ട സമയം. ഇപ്പോള്‍ ഒാരോ നാളും വര്‍ധിച്ചുവരുന്ന ഭക്തജനത്തിരക്ക് മകരവിളക്കുദിവസം പാരമ്യത്തിലെത്തും. സന്നിധാനത്തില്‍ തിരക്കു കൂടുമ്പോള്‍ വഴിയില്‍ വാഹനങ്ങള്‍ തടയാനാണു തീരുമാനം. നിലയ്ക്കല്‍, പ്ളാപ്പള്ളി, ളാഹ, വടശേരിക്കര, നാറാണംതോട്, എരുമേലി എന്നിവിടങ്ങളിലാണു തടയുന്നത്. വാഹനങ്ങളിലുള്ളവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം വനപ്രദേശത്തു കഴിയേണ്ടിവന്നു. വാഹനങ്ങള്‍ തടഞ്ഞാല്‍,  നിലയ്ക്കലില്‍നിന്നു പമ്പവരെ ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കണമെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനം. പതിനെട്ടാം പടി കയറാന്‍ ശബരീപീഠം മുതല്‍ സന്നിധാനംവരെ 10 മണിക്കൂറെങ്കിലും ക്യൂ നില്‍ക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്യൂവിലുള്ളവര്‍ക്കു ദേവസ്വം ബോര്‍ഡ് ഭക്ഷണവും വെള്ളവും നല്‍കുമെന്നു പറഞ്ഞെങ്കിലും എല്ലാ ദിവസവും അതു നടക്കുന്നില്ല.  കാനന പാതകളില്‍ ഭക്തര്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതും ഗൌരവമുള്ള പ്രശ്നമാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ശക്തിയേറിയ ലൈറ്റുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 50 ലൈറ്റുകള്‍ വാങ്ങിയെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ആനശല്യമുള്ള കരിമല, വലിയാനവട്ടം, പുതുശേരി, കരീലാംതോട് റൂട്ടില്‍ രാത്രി അയ്യപ്പന്‍മാര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തതു കഷ്ടമാണ്. 
  3. വൈദ്യുതിനിരക്ക് കൂട്ടരുത്‌ - mathrubhumi ഇപ്പോഴത്തെ നിരക്കുതന്നെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ്.  ജൂലായില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി സമ്പ്രദായത്തില്‍ നയപരമായ മാറ്റം വേണമെന്നാണ് കമ്മീഷനോട് ബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സബ്‌സിഡി നിര്‍ത്തലാക്കുകയും താരിഫ് ഏകീകരിക്കുകയും ചെയ്യുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കളായിരിക്കും കൂടുതല്‍ വിഷമിക്കേണ്ടിവരിക. വീട്ടുകണക്ഷന് ഏതാണ്ട് 40 ശതമാനം വര്‍ധനയാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നതത്രെ. വൈദ്യുതി മിതമായ നിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. വൈദ്യുതി ബോര്‍ഡ് കൊണ്ടുവരുന്ന പല ക്രമീകരണങ്ങളും പരിഷ്‌കാരങ്ങളും ഉപഭോക്താക്കളുടെ ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. വൈദ്യുതിയുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരവും മറ്റു പ്രശ്‌നങ്ങളും ബോര്‍ഡിനെ പലതരത്തില്‍ ബാധിക്കുന്നുണ്ടാവാം. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ചെന്നെത്തുക നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലായിരിക്കും. പ്രശ്‌നപരിഹാരത്തിന് മറ്റുവഴികള്‍ തേടാനും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനും അധികൃതര്‍ മതിയായ താത്പര്യം കാണിക്കുന്നില്ല. നിലവിലുള്ള വൈദ്യുതി പദ്ധതികളുടെ ശേഷി മുഴുവന്‍ പ്രയോജനപ്പെടുത്താനും പുതിയവ ആവിഷ്‌കരിച്ച് സമയബദ്ധമായി നടപ്പാക്കാനും കഴിയണം  വീണ്ടുമൊരു നിരക്കുവര്‍ധന ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില്‍ സാങ്കേതികതയ്ക്കല്ല, ജനതാത്പര്യത്തിനാണ് കൂടുതല്‍ പരിഗണന കിട്ടേണ്ടത്.

Sunday, January 6, 2013

മുഖപ്രസംഗം January 06 -2013


മുഖപ്രസംഗം January 06 -2013


  1. ബലിയാട് madhyamam   ശങ്കര്‍ ബിദ്രിയും സംഘവും കൊടുംതീവ്രവാദിയെന്ന് മുദ്രകുത്തിയ കശ്മീരുകാരനായ യുവക്രിക്കറ്റര്‍ പര്‍വേസ് റസൂല്‍ ഇന്ത്യ 'എ' ടീമില്‍ ഇടംനേടുമ്പോള്‍ ഈ തമാശ ഓര്‍മവരും. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജമ്മു-കശ്മീരില്‍നിന്നുള്ള ക്രിക്കറ്റര്‍. വയസ്സ് 23. ഓള്‍റൗണ്ടറാണ്. ബാറ്റും ബോളും ഒരുപോലെ വഴങ്ങും. രഞ്ജി ട്രോഫി സീസണില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറി ഉള്‍പ്പെടെ 594 റണ്‍സ്. എട്ടു മാച്ചുകളില്‍നിന്ന് 33 വിക്കറ്റുകള്‍. ബിഷന്‍ സിങ് ബേദിയായിരുന്നു കോച്ച്. മികച്ച ഓഫ് സ്പിന്നറായി മാറാന്‍ സഹായിച്ചത് ബേദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. ഈ വിജയവഴിയിലേക്കുള്ള യാത്ര പക്ഷേ എളുപ്പമായിരുന്നില്ല. ഇളംപ്രായത്തില്‍ നേരിട്ടത് കയ്പേറിയ അനുഭവം. കര്‍ണാടക പൊലീസിന്റെ വംശീയ മുന്‍വിധിയില്‍ തകര്‍ത്തെറിയപ്പെടുമായിരുന്ന ജീവിതമാണ് കളിമൈതാനത്ത് വീണ്ടും തളിര്‍ത്തത്. പര്‍വേസിന് ഇത് പുനര്‍ജന്മം. മൂന്നു വര്‍ഷം മുമ്പ് ഒക്ടോബറില്‍ പര്‍വേസിന്റെ പേര് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. ആ സംഭവം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് ഇന്ന് പര്‍വേസ് പറയും. എവിടെ സ്ഫോടനം നടക്കുമ്പോഴും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിന്റെ മുന്‍വിധിയുടെ ഇരകളിലൊരാളായി മാറുകയായിരുന്നു ഈ കായികപ്രതിഭ.
  2. നീതിയുടെ രഥചക്രം വേഗമുരുളട്ടെ - mathrubhumi സംഭവം നടന്ന് 10 മാസത്തിനകം തന്നെ പ്രതിക്ക് പരമാവധി ശിക്ഷ കൊടുത്തുകൊണ്ടുള്ള വിധി വന്നത് പ്രശംസനീയമാണ്. രാജ്യത്തെമ്പാടുമുള്ള ഇത്തരം കേസുകളിലെ നടപടി സമയബദ്ധമായി നടത്തുന്നതിന് ഇത് മാതൃകയാകട്ടെ. അതോടൊപ്പം ശിക്ഷാവിധി എത്രയും വേഗം നടപ്പാക്കുന്ന കാര്യത്തില്‍ക്കൂടി നീതിനിര്‍വഹണവ്യവസ്ഥ കൂടുതല്‍ ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്്. വധശിക്ഷയുള്‍പ്പെടെ സ്ത്രീപീഡനക്കേസുകളിലെ അപ്പീല്‍ ഒട്ടും വൈകാതെ കേട്ടു തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രത്യേക ബെഞ്ച് ഉള്‍പ്പെടെ അതിവേഗസംവിധാനം പരിഗണിക്കേണ്ടതാണ്.  സ്ത്രീപീഡനക്കേസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ നിതാന്തജാഗ്രത പുലര്‍ത്തണം.  സ്ത്രീപീഡനക്കേസുകളില്‍ നീതി വൈകുന്നുവെന്ന പരാതി വ്യാപകമാണ്. അത് നീതിനിഷേധത്തിന് തുല്യമാണ്. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയെന്നതോടൊപ്പം മറ്റുള്ളവര്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിവിധികള്‍. സമയബദ്ധമായി ശിക്ഷാവിധി നടപ്പാക്കപ്പെടുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ഫലവത്താകുന്നത്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനും ഭരണാധികാരികള്‍ സത്വരനടപടിയെടുക്കണം. ശിക്ഷ കര്‍ക്കശമാക്കുന്നതോടൊപ്പം കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുകയും വേണം.  

Saturday, January 5, 2013

മുഖപ്രസംഗം January 05 -2013

  1. പ്രസംഗം പരിധി വിട്ടാല്‍ madhyamam അനുയായികളെ ആവേശഭരിതരാക്കാനും അവരുടെ കൈയടി നേടാനുമുള്ള വെമ്പലില്‍ പല നേതാക്കളും തങ്ങളുടെ യഥാര്‍ഥ കര്‍ത്തവ്യം വിസ്മരിക്കുകയും തികച്ചും വൈകാരിക രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ഷമയും സംയമനവും പാലിക്കേണ്ടവരാണ് മുസ്ലിം സംഘടനകളുടെയും പാര്‍ട്ടികളുടെയും വക്താക്കള്‍. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്കാണെന്ന സത്യം അവര്‍ എത്ര പ്രകോപനപരമായ സാഹചര്യത്തിലും മറക്കാന്‍ പാടില്ല. ഭരണഘടനാദത്തമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമാണെന്നത് ശരിതന്നെ. പക്ഷേ, യാഥാര്‍ഥ്യങ്ങളുടെ ലോകം ഭരണഘടനയിലെ അക്ഷരങ്ങള്‍ക്കപ്പുറത്താണ്. ഭൂരിപക്ഷ സമുദായത്തിലെ സംഘടനകളോ നേതാക്കളോ ചെയ്യുന്നതും ന്യൂനപക്ഷ സമുദായക്കാര്‍ ചെയ്യുന്നതും ഒരേ തെറ്റാണെങ്കില്‍പോലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിലയിരുത്തലിനാധാരം എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ വിശ്വനേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ഇങ്ങിവിടെ കേരളത്തില്‍ വന്ന് മീന്‍പിടിത്തം ഹിന്ദു മുക്കുവരുടെ മാത്രം അവകാശമാണെന്നും മുസ്ലിം മുക്കുവര്‍ കടലില്‍ പോവാനേ പാടില്ലെന്നും പ്രസംഗിക്കാം. ഒരു നിയമനടപടിയും ഭയപ്പെടേണ്ടതില്ല. കാവിപ്പടയുടെ നാവായ ഒരു ടീച്ചര്‍ക്ക് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് അതിതീവ്രജ്വലന ശക്തിയുള്ള വര്‍ഗീയപ്രസംഗങ്ങളാവാം. ഐ.പി.സിയുടെ ഒരു വകുപ്പിനെയും അതാകര്‍ഷിക്കുകയില്ല. വരുണ്‍ ഗാന്ധി അത്യന്തം പ്രകോപനപരമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ചെയ്താലും ഇലക്ഷന്‍ കമീഷനോ പൊലീസോ ഇടപെടുകയില്ല. അതേയവസരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി രണ്ടു പതിറ്റാണ്ടുമുമ്പ് ചെയ്ത തീപ്പൊരി പ്രസംഗങ്ങളാണ്, അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഇന്നും അദ്ദേഹത്തിന്‍െറ അനിശ്ചിതമായ കാരാഗൃഹവാസത്തിന് വഴിയൊരുക്കിയത്. പ്രകോപനത്തിന്‍െറ സര്‍വകാല റെക്കോഡ് ആജീവനാന്തം ഭേദിച്ച ബാല്‍ താക്കറെയുടെ നിത്യസ്മാരകം ശിവജി പാര്‍ക്കില്‍തന്നെ വേണമോ എന്നതിലേ തര്‍ക്കമുള്ളൂ. ഇതൊന്നും ഇത്രയും കാലത്തിനിടയില്‍ എം.ഐ.എം നേതാവ് അക്ബറുദ്ദീന് മനസ്സിലായില്ലെങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതും മഅ്ദനിയുടെ ഗതിതന്നെയാവും. പ്രസംഗത്തിലൂടെ ‘രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍’ അതല്ലാതെ മറ്റെന്ത് ശിക്ഷ?
  2. തടയലല്ല, വഴിയാണ് വേണ്ടത് manorama -  പല ജനകീയസമരങ്ങള്‍ക്കും പിന്നിലുള്ള സത്യസന്ധമായ പ്രതിബദ്ധത കാണാതിരിക്കാനുമാവില്ല. പക്ഷേ, ഇവര്‍ക്കുപോലും പേരുദോഷമുണ്ടാക്കുന്ന വിധത്തില്‍, നിക്ഷേപകരില്‍ സമ്മര്‍ദംചെലുത്തി പണം പിടുങ്ങാനുള്ള കുത്സിത മാര്‍ഗമായിപ്പോലും സമരങ്ങളെ ഉപയോഗിക്കുന്ന ദുഷ്പ്രവണതയും കണ്ടുവരുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ല, പ്രാദേശികമായി മുളച്ചുപൊന്തുന്ന ചെറിയ സംഘടനകളോ ഏതാനും വ്യക്തികളോ ഗ്രൂപ്പുകളോ ആണു പലപ്പോഴും എതിര്‍പ്പും സമരവുമായി രംഗത്തുവരുന്നതെന്നതും കാണാതിരുന്നുകൂടാ. പൊതുതാല്‍പര്യ ഹര്‍ജികളും ചിലപ്പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്. കടലില്‍ നിന്നു മണലെടുക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നു മണല്‍ മാഫിയ വളര്‍ന്നു ചെറുപ്പക്കാരെ ക്രിമിനല്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും നദികള്‍ നശിക്കുന്നതുമായ ദുരന്തങ്ങള്‍ വരില്ലായിരുന്നു. കേരളത്തിന്റെ ശാപമായി മാറിയ വികസനമുരടിപ്പു മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വേണം മുന്‍കയ്യെടുക്കാന്‍. വികസനാവശ്യങ്ങള്‍ക്കു സ്ഥലമേറ്റെടുക്കുന്ന വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി, സ്ഥലം നല്‍കുന്നവരുടെ പൂര്‍ണ സമ്മതത്തോടെ തന്നെ സ്ഥലം ഏറ്റെടുക്കുകയും അവരെക്കൂടി വികസനത്തില്‍ പങ്കാളികളാക്കുകയുമാണു വേണ്ടത്.
  3. അറിവിന്റെ വെളിച്ചമായി കേന്ദ്രസര്‍വകലാശാല mathrubhumi- മുന്നുവര്‍ഷം മുന്‍പ് പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്കാണ് പെരിയയിലെ 361 ഏക്കര്‍ വരുന്ന കാമ്പസില്‍ തറക്കല്ലിടുന്നത്. അറിവിന്റെ പുതിയ ലോകത്തേക്ക് കടക്കാനുള്ള നാട്ടുകാരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇവിടെ സഫലമാകുന്നത്. വേണ്ടത്ര ഫണ്ട് ഉറപ്പാക്കിയും സമയബദ്ധമായ നിര്‍മാണപ്രവര്‍ത്തനത്തിലൂടെയും ഇത് എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് അധികൃതര്‍ ഉറപ്പാക്കണം. മികച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നാകാന്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കട്ടെ. സര്‍വകലാശാലയുടെ കാമ്പസില്‍ തന്നെ മെഡിക്കല്‍ കോളേജും ആസ്​പത്രിയും തുടങ്ങാന്‍ പദ്ധതിയുള്ളതാണ്. ചികിത്സാസൗകര്യങ്ങള്‍ തീരെകുറവായ കാസര്‍കോടിന് ഏറെ ഗുണകരമാകുന്ന ഈ പദ്ധതിക്കുള്ള അനുമതി യു.ജി.സി. പിന്‍വലിച്ചതായാണ് അറിയുന്നത്. ഇത് തികച്ചും ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിനടുത്താണ് സര്‍വകലാശാല ആസ്ഥാനം. അവിടെ സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജും ആസ്​പത്രിയും ആരംഭിക്കുകയെന്നത് വലിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പിന്‍വലിക്കല്‍ തീരുമാനം യു.ജി.സി. പുനപ്പരിശോധിക്കേണ്ടതാണ്. കൂടുതല്‍ സര്‍വകലാശാലകളോ കോളേജുകളോ തുടങ്ങിയതുകൊണ്ടുമാത്രം നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവയുടെ പ്രവര്‍ത്തനനിലവാരം സമുന്നതമാക്കാനും നടപടി വേണം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കുറഞ്ഞുവരികയാണെന്ന് നേരത്തേ ഹൈക്കോടതിയുടെ വിലയിരുത്തലുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാനും വ്യക്തമായ ദിശാബോധമേകാനും പുതിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സാധിക്കുകയും വേണം.

മുഖപ്രസംഗം January 04 -2013


  1. കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍ Madhyamamma  കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടത് രാഷ്ട്രീയ, സാമൂഹിക, മതനേതൃത്വമല്ലാതെ മറ്റാരുമല്ല. മതേതര ജനാധിപത്യ സംസ്കൃതിയെ പരിപോഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാവേണ്ടവര്‍  കുടുസ്സായ ജാതിമത ചിന്തകളുടെ പേരില്‍ ജനത്തെ ഭിന്നധ്രുവങ്ങളില്‍ നിര്‍ത്തി വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതാണ് അനര്‍ഥങ്ങളുടെ മുഖ്യകാരണം. സ്വസമാജത്തിന്‍െറ ആത്മീയവും ഭൗതികവുമായ ഔത്യത്തിനുള്ള ഏതു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഇവിടത്തെ മത-സാംസ്കാരിക കൂട്ടായ്മകള്‍ അര്‍പ്പിച്ച സംഭാവനകള്‍ അനര്‍ഘങ്ങളാണെന്ന് എല്ലാവരും അംഗീകരിച്ച യാഥാര്‍ഥ്യമാണുതാനും. അതിനപ്പുറം, അധികാരരാഷ്ട്രീയത്തിന്‍െറ പങ്കുപറ്റുന്നതിലുള്ള കിടമത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സമുദായനേതൃത്വം തെറ്റായ സന്ദേശങ്ങള്‍ കൈമാറുകയും നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി വിപാടനംചെയ്ത നിഷേധാത്കമ വിചാരഗതി പുന$സ്ഥാപിക്കാന്‍ വഴിയൊരുക്കുകയുമാണ്.

  2. നാം മറക്കരുതാത്ത സൌഹാര്‍ദ മന്ത്രം manorama വ്യത്യസ്ത മതങ്ങളിലും സമുദായങ്ങളിലുംപെട്ടവരെ പരസ്പരം അകറ്റാനല്ല, അരികത്തുനിര്‍ത്താനാണു ശ്രമിക്കേണ്ടതെങ്കിലും അതിനു വേണ്ടിയല്ലാത്ത ചില ശ്രമങ്ങളും നാം ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലും അധികാരത്തിലും എന്നുവേണ്ട, നവലോകത്തേക്കു വളരേണ്ട സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വരെ മത - സാമുദായിക വേലികള്‍ രൂപപ്പെടുന്നത് അങ്ങേയറ്റം ആശങ്കയോടെ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചുപോരുന്ന സമുദായ സൌഹര്‍ദത്തിനു നേരെ പ്രകോപനമുണ്ടാകുമ്പോഴെല്ലാം നാം അതിനെ ഒരുമയോടെ ചെറുത്തു വിജയം നേടി. എന്നിട്ടും, ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ച് മത - സമുദായങ്ങള്‍ക്കിടയിലെ ദൂരംകൂട്ടുന്നവരുടെ എണ്ണം നമുക്കിടയില്‍ കൂടിവരികയാണ്. അവരുടെ കുത്സിതശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിന്റെ ജീവവായുവായ ഒരുമ കൂടുതല്‍ ശോഭയോടെ തിരിച്ചുവരണം. 
  3. വിദ്യാഭ്യാസപുരോഗതി അര്‍ഥവത്താകാന്‍ Mathrubhumi  വിദ്യാഭ്യാസ രംഗത്ത് രാജ്യം വന്‍പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം അര്‍ഹമായ തോതില്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. പഠനത്തിന്, വിശേഷിച്ച് ഉന്നത പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ചെലവേറിവരുന്ന സാഹചര്യത്തില്‍ ഈ അസന്തുലനവും വര്‍ധിച്ചേക്കാം. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകൂ. ഇത്തരം പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മാതൃകാ ബിരുദകോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളം തയ്യാറായിട്ടില്ല. രാജ്യത്തെ 374 ജില്ലകളില്‍ കേന്ദ്രസഹായത്തോടെ കോളേജുകള്‍ തുടങ്ങാനായിരുന്നു പരിപാടി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കുറവുള്ള ജില്ലകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മലപ്പുറം, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഈ പോരായ്മയുള്ളതായി 2001-ലെ സെന്‍സസില്‍ കണ്ടെത്തുകയുണ്ടായി. ആ നിലയ്ക്ക്, പദ്ധതി നടപ്പാക്കുന്നതില്‍ കേരളം താത്പര്യം കാണിക്കേണ്ടതായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ ദേശീയ ശരാശരി 12.4 ആണെങ്കില്‍ മലപ്പുറത്ത് അത് 8.4 ഉം പാലക്കാട്ട് 10.6 ഉം കാസര്‍കോട്ട് 10.5 ഉം വയനാട്ടില്‍ 12 ശതമാനവുമാണ്. മാതൃകാ ബിരുദ കോളേജുകള്‍ വന്നാല്‍ ഈ ജില്ലകളുടെ സ്ഥിതി മെച്ചപ്പെടും. എന്നാല്‍, ഇത്തരം കോളേജുകള്‍ക്കായി കേരളത്തില്‍ നിന്ന് ഒരു നിര്‍ദേശംപോലും പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ പല മേഖലകളിലും ഉന്നതപഠനത്തിന് വേണ്ടത്ര സൗകര്യമില്ല. കോളേജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ന്യൂനപക്ഷ, പട്ടികവര്‍ഗവിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ എത്ര വര്‍ധിച്ചാലും അധികമാവില്ല. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി മെച്ചമാണ്. എന്നാല്‍, ഇവിടത്തെ ചില മേഖലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിക്ക് താഴെയാണെന്നത് അധികൃതര്‍ ഗൗരവമായിത്തന്നെ കാണണം.

Thursday, January 3, 2013

മുഖപ്രസംഗം January 03 -2013



  1. സി.പി.എമ്മിന്റെ ഭൂസമരം madhyamam -  സമരത്തിന്റെ ഈ പൊലിമക്കപ്പുറത്ത് കേരളത്തിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പല യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പുതുതായുണ്ടാകുന്ന ഉണര്‍വുകളെയും ഭൂമിക്കായുള്ള മുറവിളികളെയും പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പുതിയ ഭൂസമരത്തിന് പിറകിലെന്ന  വിശകലനം പ്രസക്തമാണ്.

  2. എല്‍എന്‍ജി ടെര്‍മിനല്‍ കമ്മിഷനിങ് വൈകരുത്  manorama  സ്വന്തം കഴിവുകേടുകൊണ്ടു പദ്ധതികള്‍ പാഴാകുന്നത് ഇവിടെ തുടര്‍ക്കഥയാണെന്നറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും അവര്‍ കടമ നിര്‍വഹിക്കണം. പെട്രോനെറ്റ് എല്‍എന്‍ജി, ഗെയ്ല്‍, എന്‍ടിപിസി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ ഇന്നത്തെ സംയുക്ത യോഗത്തില്‍ ടെര്‍മിനലിന്റെയും വാതകവിതരണത്തിന്റെയും പുരോഗതി വിലയിരുത്തും.
  3. കര്‍ഷകര്‍ക്ക് സഹായംഉറപ്പാക്കണം   mathrubhumi ചെറുതും വലുതുമായ പാടങ്ങള്‍ നികത്തി മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണത കേരള ത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതുമൂലം പലേടത്തും പാടങ്ങളില്‍ വെള്ളം കയറിയിറങ്ങാതായിട്ടുണ്ട്. വേണ്ടത്ര കനാലുകളും തോടുകളും ഉറപ്പാക്കി ജലസേചനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ശേഷിക്കുന്ന പാടങ്ങ ളില്‍ കൃഷിയിറക്കാനാവൂ. ഇക്കാര്യങ്ങള്‍ക്ക് കേന്ദ്ര ധനസഹായം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ലഭ്യമാകുന്ന ഫണ്ട്, പാഴ്‌ച്ചെലവും അഴിമതിയും ഇല്ലാതെ ഏറ്റവും ഫലപ്രദമായ ജലപദ്ധതികള്‍ക്കായി വിനിയോഗിക്കുകയും വേണം. മാറുന്ന കാലാവസ്ഥയ്ക്കനുസൃതമായ വിത്തിനങ്ങളും വിളകളും തിരഞ്ഞെടുക്കാന്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കര്‍ഷകരെ സഹായിക്കണം. കാലാവസ്ഥാപ്രവചനത്തിന്റെ കാര്യത്തില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ഉതകണം. ലാഭകരമല്ലെന്നുകണ്ട് കര്‍ഷകര്‍ കൃഷിയിറക്കാത്ത പ്രദേശങ്ങള്‍ ഏറേയുണ്ട്. അവിടെയും വരുംവര്‍ഷങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുംവിധമുള്ള സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനായാല്‍ സ്ഥിതി മെച്ചപ്പെടും. ഇതിന് സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.

Wednesday, January 2, 2013

മുഖപ്രസംഗം January 02 -2013

മുഖപ്രസംഗം January 02 -2013
  1. ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ ഒരു സമുദായം - madhyamam 
  2. സാധാരണക്കാരനു വേണ്ടി അസാധാരണ പദ്ധതി - manorama 
  3. സര്‍ക്കാര്‍ സേവനം വേഗം ലഭിക്കാന്‍ - mathrubhumi

ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ ഒരു സമുദായം


ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ ഒരു സമുദായം
2012-2017 കാലയളവില്‍ നടപ്പാക്കേണ്ട 12ാം പഞ്ചവത്സര പദ്ധതിക്കുവേണ്ടി തയാറാക്കിയ ആസൂത്രണ രേഖക്ക് അവലംബമായി ദാരിദ്ര്യം സംബന്ധിച്ച് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ സമാഹരിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഈയിടെ ന്യൂദല്‍ഹിയില്‍ ദേശീയ വികസന സമിതി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. അതുപ്രകാരം രാജ്യത്തേറ്റവും ദരിദ്രരുള്ളത് ഏറ്റവും വലിയ ന്യൂനപക്ഷ മുസ്ലിംകളില്‍ തന്നെയാണ്. ദേശീയതലത്തില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങളേക്കാള്‍ ഏറെ പിന്നിലാണ് മുസ്ലിംകളെന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്‍െറ കണ്ടെത്തലിന് അടിവരയിടുന്നതാണ് ഈ വെളിപ്പെടുത്തല്‍. 2004-05 വര്‍ഷത്തെ എന്‍.എസ്.ഒ സര്‍വേയെ അവലംബിച്ചു റിപ്പോര്‍ട്ട് തയാറാക്കിയ സച്ചാര്‍ സമിതി ഹിന്ദു ഒ.ബി.സിയില്‍ 21 ശതമാനമാണ് ദാരിദ്ര്യരേഖക്ക് താഴെയെന്ന് നിരീക്ഷിച്ചപ്പോള്‍ മുസ്ലിം ദരിദ്രരുടെ ശതമാനം 31 ആണെന്ന് വ്യക്തമാക്കിയിരുന്നു.

Tuesday, January 1, 2013

മുഖപ്രസംഗം - January 01 -2013



മുഖപ്രസംഗം - January 01 -2013

  1. ‘സേവനത്തിനുപകരം പണം’ പദ്ധതി - madhyamam
  2. തിരിച്ചുവിളിക്കാം, പോയ നന്മകളെ - manorama

  3. നന്മയുടെ വെളിച്ചം പരക്കട്ടെ - mathrubhumi


‘സേവനത്തിനുപകരം പണം’ പദ്ധതി


‘സേവനത്തിനുപകരം പണം’ പദ്ധതിപുതുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന വന്‍പദ്ധതിയെപ്പറ്റി ഗൗരവപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നു. പൊതുസേവനങ്ങളും ക്ഷേമപദ്ധതികളും ‘ആധാര്‍’ (യു.ഐ.ഡി) പദ്ധതി മുഖേന ലഭ്യമാക്കുക, സേവനങ്ങള്‍ക്കു പകരമായി ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുക എന്നിവയാണ് പുതിയ പരിപാടിയുടെ പ്രത്യേകതകള്‍. വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍, പ്രസവാനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി നിലവിലുള്ള 31 ക്ഷേമപദ്ധതികള്‍ പുതുവര്‍ഷത്തോടെ ‘ആധാറു’മായി ബന്ധപ്പെടുത്തും. ഇന്ത്യയിലെ 51 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. ധനസഹായങ്ങള്‍ കാര്യക്ഷമമായി വിതരണം നടത്തുന്നത് കൊള്ളാം. അതേസമയം, തെരഞ്ഞെടുപ്പ് വര്‍ഷമായ 2014ഓടെ പൊതുവിതരണ സംവിധാനവും (പി.ഡി.എസ്) ഭക്ഷ്യ-ആരോഗ്യ-ശുശ്രൂഷ-ഇന്ധന-വളം സബ്സിഡികളും കൂടി ഇന്ത്യയിലൊട്ടുക്കുമായി ഇപ്രകാരമാക്കുന്നുണ്ട്. പാവങ്ങള്‍ക്ക് കിട്ടേണ്ട സഹായങ്ങള്‍ ആധാര്‍ മുഖേനയുള്ള പണവിതരണത്തിലൂടെ (എ.ഇ.സി.ടി) ക്രമീകരിക്കും. ഇതിനുവേണ്ടി എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍, രാജ്യത്തെ ആറു ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളിലെല്ലാംകൂടി 32,000 ബാങ്കുകളേ ഉള്ളൂ.