Thursday, May 30, 2013

മുഖപ്രസംഗം May 30- 2013

മുഖപ്രസംഗം May 30- 2013

1. ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന (മാധ്യമം)
പൗരാവകാശ പുന$സ്ഥാപനത്തിനായിരിക്കും താന്‍ മുന്തിയ പരിഗണന നല്‍കുക എന്ന് വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേറിയ ബറാക് ഒബാമ ആഗോള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരിക്കുകയാണ്. തന്‍െറ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ കാലഘട്ടത്തിലെ മനുഷ്യാവകാശധ്വംസനങ്ങളുമായി വര്‍ധിത വീര്യത്തോടെ മുന്നോട്ടുപോകുന്ന അദ്ദേഹം കടുത്ത ആത്മവഞ്ചനയാണ് കാണിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബന്‍ തീരത്തെ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞ 11 വര്‍ഷമായി കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന 22 രാജ്യങ്ങളില്‍നിന്നുള്ള 166 മനുഷ്യ ജീവിതങ്ങളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകള്‍ പൗരാവകാശത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് ധാര്‍മികാവകാശമില്ല എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്നു.
2. മാരകരോഗബാധിതരെപെന്‍ഷന് കാത്തുനിര്‍ത്തരുത് (മാതൃഭൂമി)
രോഗചികിത്സയ്ക്കുള്ള സൗകര്യം പണമുള്ളവര്‍ക്ക് മാത്രമാകുന്ന സാഹചര്യമുണ്ടാകുന്നത് ഒരു സമൂഹത്തിനും അലങ്കാരമല്ല. നിര്‍ധനരായ മാരകരോഗബാധിതര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ രൂപംകൊണ്ടതുതന്നെ അത്തരം നല്ല ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ്. എന്നാല്‍, അതിന്ന് രോഗബാധിതരെ പെന്‍ഷനുവേണ്ടി കാത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് പാളിപ്പോയിരിക്കുകയാണ്. 'സര്‍ക്കാര്‍ ഉത്തരവുകളിറങ്ങുന്നത് ഒച്ചിന്റെ വേഗത്തില്‍' എന്ന ഇതുസംബന്ധിച്ചുള്ള വാര്‍ത്ത നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വരുത്തിവെക്കുന്ന കുറ്റകരമായ മെല്ലെപ്പോക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
3. നമ്മുടെ നഗരങ്ങള്‍ക്ക് ഇനി വേഗച്ചിറകുകള്‍ (മനോരമ)

കേരളത്തിന്റെ മറ്റൊരു വികസനസ്വപ്നം കൂടി യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികള്‍ക്കു തുടക്കമിടാന്‍ ഇനി kkകാര്യമായ തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം മോണോ റയിലിന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)മായി കണ്‍സല്‍റ്റന്‍സി കരാര്‍ ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

Wednesday, May 29, 2013

മുഖപ്രസംഗം May 29- 2013

മുഖപ്രസംഗം May 29- 2013

1. സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി (മാധ്യമം)
അതിവേഗം ബഹുദൂരം എന്നാണവകാശപ്പെടുന്നതെങ്കിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലവും മുടന്തിയാണ് നീങ്ങിക്കൊണ്ടിരുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സംസ്ഥാനം അഭിമുഖീകരിക്കുന്ന വന്‍ സമസ്യകളായ വൈദ്യുതിക്ഷാമം, വിലക്കയറ്റം, മാലിന്യക്കൂമ്പാരം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് പോലുള്ളവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എമര്‍ജിങ് കേരള എന്തു കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ രണ്ടോ മൂന്നോ എം.എല്‍.എമാരുടെ ഭൂരിപക്ഷമേ ഭരണപക്ഷത്തിനുള്ളൂ എന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്ന് തീര്‍ച്ച.
2. സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ - (മാതൃഭൂമി) 
കേരളത്തില്‍ സ്‌കൂള്‍ വര്‍ഷാരംഭമായതോടെ അധികൃതര്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണ്. എന്നാല്‍, സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പലേടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പലരും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അധികൃതര്‍ മുതിരാത്തത് ഈ സ്ഥിതി തുടരാന്‍ കാരണമാകുന്നുമുണ്ട്. 
3. കോഴിക്കോടന്‍ അഴിമതിക്കുഴല്‍ (മനോരമ)
മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുതന്നെ അഴിമതിയാല്‍ മലിനമായാലോ? കോഴിക്കോട് നഗരത്തിലെ മലിനജല ശുദ്ധീകരണ പദ്ധതിയുടെ പൈപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി വളര്‍ന്നു പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണിവിടെ. 

മുഖപ്രസംഗം May 28- 2013

മുഖപ്രസംഗം May 28- 2013

1. നടപ്പാതയിലെ കുരുതി  (മാധ്യമം)
കേരളം പോലെ ‘വികസിത’വും പൗരാവകാശത്തെപ്പറ്റി നാട്യങ്ങളുള്ളതുമായ ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാതിരുന്ന ഒരു ദുരന്തം ശനിയാഴ്ച കോഴിക്കോട്ടുണ്ടായി. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് അറുപതുകാരി ഓടയില്‍ വീണു മരിച്ചു. ശക്തമായ മഴമൂലം വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതിനാലാണ് അവര്‍ ആ വഴി നടക്കാനിടയായത്. നടപ്പാതയില്‍ സ്ളാബില്ലാത്ത ഭാഗമുള്ളത് വെള്ളമൊഴുക്കില്‍ കാണാനായില്ല. ഓടയില്‍ വീണതോടെ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരിടത്തുനിന്ന് മൃതദേഹം കിട്ടി. കിണാശ്ശേരി സ്വദേശിനി ആയിശാബി അവിചാരിതമായി അത്യാഹിതത്തില്‍ പെടുകയായിരുന്നുവെന്ന് നമുക്ക് പറഞ്ഞൊഴിയാം. എന്നാല്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്? നഗരവീഥിയില്‍ പെരുമഴയത്ത് നടപ്പാതയിലൂടെ നടന്നതോ അവരുടെ കുറ്റം? ഒരൊറ്റ മണിക്കൂര്‍ മഴപെയ്താല്‍ റോഡുകളും ഓടകളും നിറഞ്ഞൊഴുകുന്നതിലെ ആസൂത്രണമില്ലായ്മക്ക് സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു? അടുത്ത ചുവടില്‍ ജീവന്‍ പൊലിയുമെന്ന അവസ്ഥയിലേക്ക് നമ്മുടെ റോഡുകളും നടപ്പാതകളും എത്തിയതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും ഇല്ലാതെ, മൃതദേഹം വീണ്ടെടുക്കാന്‍ മഴ നിലക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് നഗര വികസനം ‘വളര്‍ന്ന ’ത് ഏതു ജനങ്ങള്‍ക്കുവേണ്ടിയാണ്?
2. മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോള്‍ (മാതൃഭൂമി)
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് കോഴിക്കോട് നഗരമധ്യത്തില്‍ ആയിഷബി എന്ന വീട്ടമ്മ ദാരുണമായി മരിക്കാനിടയായ സംഭവം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരിലും ഞെട്ടലുണ്ടാക്കും. മനുഷ്യനിര്‍മിത ദുരന്തമാണിത്. എത് നഗരത്തിലും കാലവര്‍ഷത്തിനു മുമ്പേ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോഴാണ് നമ്മുടെതന്നെ കെടുകാര്യസ്ഥതയുടെ ഇരകളായി ആയിഷബിയെപ്പോലുള്ള രക്തസാക്ഷികളുണ്ടാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അവകാശവാദങ്ങള്‍ ഉയരുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് ഓടയില്‍ വീണ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നാണംകെട്ടത്. മഴ തോര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായതെന്ന വാര്‍ത്ത ആരിലും അമ്പരപ്പുളവാക്കും. 
3. കൊടുംക്രൂരതയ്ക്ക് തടയിടണം (മനോരമ)
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം മാവോയിസ്റ്റുകളെ നേരിടുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ ബസ്തര്‍ മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭീകരമാണിത്. 

മുഖപ്രസംഗം May 27- 2013


മുഖപ്രസംഗം May 26- 2013


മുഖപ്രസംഗം May 25- 2013


മുഖപ്രസംഗം May 24- 2013